നാഗ്പുർ: ഇറാനി ട്രോഫി ക്രിക്കറ്റിൽ ഹനുമ വിഹാരിയുടെ കരുത്തിൽ റെസ്റ്റ് ഓഫ് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിൽ മികച്ച സ്കോർ. 180 റണ്‍സ് നേടി പുറത്താകാതെനിന്ന വിഹാരിയും ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും (87 റണ്‍സ്) ശ്രേയസ് അയ്യരും (61 നോട്ടൗട്ട്) തിളങ്ങിയപ്പോൾ റെസ്റ്റ് ഓഫ് ഇന്ത്യ മൂന്നിന് 374 റണ്‍സ് എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.
280 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ വിദർഭ നാലാം ദിനം അവസാനിക്കുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റണ്‍സ് എടുത്തിട്ടുണ്ട്. അവസാന ദിനമായ ഇന്ന് ഒന്‍പത് വിക്കറ്റ് ശേഷിക്കേ 243 റണ്‍സ് കൂടി നേടിയാലേ രഞ്ജി ചാന്പ്യന്മാരായ വിദർഭയ്ക്ക് ജയിക്കാൻ സാധിക്കൂ. സ്കോർ: റെസ്റ്റ് ഓഫ് ഇന്ത്യ 330, മൂന്നിന് 374 ഡിക്ലയേർഡ്. വിദർഭ 425, ഒന്നിന് 37.
ആദ്യ ഇന്നിംഗ്സിൽ 114 റണ്‍സ് നേടിയ വിഹാരി രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടി ചരിത്രം കുറിച്ചു. 2011ൽ ശിഖർ ധവാനുശേഷം ഇറാനി കപ്പിൽ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്ന താരമായി വിഹാരി.
ഹാട്രിക് വിഹാരി
12:30 AM Feb 16, 2019 | Deepika.com