ശ്രീനഗർ: കാഷ്മീരിൽ സിആർപിഎഫ് സംഘത്തിന്റെ വാഹനവ്യൂഹത്തിനു നേർക്ക് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ 44 ജവാന്മാർ വീരമൃത്യു വരിച്ചു. പുൽവാമ ജില്ലയിലെ അവ ന്തിപോരയിൽ ജവാന്മാർ സഞ്ചരിച്ചിരുന്ന ബസുകൾക്കു നേർക്ക് സ്ഫോടകവസ്തുക്കൾ നിറച്ച സ്കോർപിയോ ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. ബസിനു നേർക്ക് വെടിവയ്പുമുണ്ടായി.
350 കിലോ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചുവെന്നാണു പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷ് ഇ മുഹമ്മദ് (ജെഇഎം) ഏറ്റെടുത്തു. ഇരുപതോളം പേർക്കു പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
കാഷ്മീർ താഴ്വരയിൽ ജോലിയിൽ പ്രവേശിക്കാൻ പോയ ജവാന്മാരാണ് ഭീകരാക്രമണത്തിനിരയായത്. ഇവരിലേറെയും അവധി കഴിഞ്ഞ് എത്തിയവരായിരുന്നു. ജമ്മുവിൽനിന്ന് ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ 78 വാഹനങ്ങളിലായി 2547 ജവാന്മാരാണ് യാത്ര ആരംഭിച്ചത്.
അസ്തമയത്തിനു മുന്പ് ശ്രീനഗറിലെത്തുകയായിരുന്നു ലക്ഷ്യം. അവന്തിപോരയിലെ ലതൂമോഡെയിലെത്തിയപ്പോഴായിരുന്നു ഭീകരാക്രമണം. ആക്രമണത്തിൽ മറ്റു ബസുകൾക്കും നാശനഷ്ടമുണ്ടായി. ആദിൽ അഹമ്മദ് ദർ എന്നയാളാണു സ്ഫോടകവസ്തുക്കൾ നിറച്ച കാർ ബസിലേക്ക് ഇടിച്ചുകയറ്റിയതെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞവർഷമാണ് ആദിൽ ഭീകരസംഘടനയിൽ ചേർന്നത്.
സിആർപിഎഫിന്റെ 54-ാം ബറ്റാലിയന്റെ ബസാണ് ആക്രമണത്തിനിരയായത്. 39 പേരാണു ബസിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയെത്തുടർന്ന് രണ്ടുമൂന്നു ദിവസമായി ജമ്മു-ശ്രീനഗർ പാതയിൽ ഗതാഗതം കുറവായിരുന്നു. ഇത്രയധികം ജവാന്മാർ ഒരുമിച്ച് കാഷ്മീർ താഴ്വരയിലേക്കു പോകാൻ ഇതാണു കാരണം. സാധാരണ ആയിരത്തോളം ജവാന്മാരുടെ വ്യൂഹമാണു പോകാറുള്ളത്. കാഷ്മീരിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കാഷ്മീർ ഗവർണർ സത്യപാൽ മാലിക്കിനെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ബിഹാർ സന്ദർശനം റദ്ദാക്കിയ രാജ്നാഥ് സിംഗ് ഇന്നു കാഷ്മീരിലെത്തും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ ഭൂട്ടാൻ സന്ദർശനം വെട്ടിച്ചുരുക്കി ഡൽഹിയിലെത്തി. ഇന്നലെ രാവിലെയായിരുന്നു ഗൗബ ഭൂട്ടാനിലെത്തിയത്. പുൽവാമ ഭീകരാക്രമണത്തിന്റെ അന്വേഷണത്തിൽ എൻഐഎയും പങ്കാളിയാകും. എൻഐഎ ഫോറൻസിക് സംഘം ഇന്നു കാഷ്മീരിലെത്തും.
പുൽവാമ ഭീകരാക്രമണത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അപലപിച്ചു.
ജീവത്യാഗം നിഷ്ഫലമാകില്ല: മോദി
പുൽവാമയിൽ സിആർപിഎഫിനു നേർക്കുണ്ടായ ആക്രമണം നിന്ദ്യമാണ്. ഈ ക്രൂരതയെ അപലപിക്കുന്നു. ധീരസൈനികരുടെ ജീവത്യാഗം നിഷ്ഫലമാകില്ല.
നടുക്കുന്ന ആക്രമണങ്ങൾ
ഉറി - 2016 സെപ്റ്റംബർ 18
ബാരാമുള്ള ജില്ലയിലെ ഉറിയിലുള്ള പട്ടാളക്യാന്പിൽ ഉറങ്ങിക്കിടന്ന 18 ജവാന്മാരെ വധിച്ചു. പാക്കിസ്ഥാനിൽനിന്നു വന്ന സായുധരായ നാലു ഭീകരരാണ് ഘാതകർ. നാലുപേരും കൊല്ലപ്പെട്ടു. ഇതിനുശേഷം ഇന്ത്യ മിന്നലാക്രമണം നടത്തി.
ശ്രീനഗർ - 2001 ഒക്ടോബർ 1
പഴയ നിയമസഭാ കോംപ്ലക്സിനു മുന്നിൽ ഭീകരർ കാർബോംബ് സ്ഫോടനം നടത്തി. 38 പേർ മരിച്ചു. മൂന്നു ഭീകരരും കൊല്ലപ്പെട്ടു.
കാലാചുക് - 2002 മേയ് 14
ജമ്മുവിനു സമീപം കാലചുക് പട്ടാള കന്റോൺമെന്റിൽ കടന്ന മൂന്നു ഭീകരരുടെ ആക്രമണത്തിൽ 36 ജവാന്മാർക്കു വീരമൃത്യു. ഭീകരരും കൊല്ലപ്പെട്ടു.
ജെഇഎം ജെയ്ഷ് ഇ മുഹമ്മദ്
ആഗോളഭീകരൻ എന്ന് അമേരിക്ക മുദ്രകുത്തിയ മൗലാന മസൂദ് അസ്ഹർ സ്ഥാപിച്ച ഭീകരസംഘം. 2001-ലെ പാർലമെന്റ് ആക്രമണത്തിൽ പങ്കാളി. പത്താൻകോട്ട്, ഉറി ആക്രമണങ്ങൾ നടത്തിയത് ഇവരാണ്. പാക് പഞ്ചാബിലെ ബഹാവൽപുരിൽ ആസ്ഥാനം.
പാക്കിസ്ഥാനിൽ നിരോധിതമാണെന്ന് ഔദ്യോഗികമായി പറയുന്നു.
350 കിലോ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചുവെന്നാണു പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷ് ഇ മുഹമ്മദ് (ജെഇഎം) ഏറ്റെടുത്തു. ഇരുപതോളം പേർക്കു പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
കാഷ്മീർ താഴ്വരയിൽ ജോലിയിൽ പ്രവേശിക്കാൻ പോയ ജവാന്മാരാണ് ഭീകരാക്രമണത്തിനിരയായത്. ഇവരിലേറെയും അവധി കഴിഞ്ഞ് എത്തിയവരായിരുന്നു. ജമ്മുവിൽനിന്ന് ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ 78 വാഹനങ്ങളിലായി 2547 ജവാന്മാരാണ് യാത്ര ആരംഭിച്ചത്.
അസ്തമയത്തിനു മുന്പ് ശ്രീനഗറിലെത്തുകയായിരുന്നു ലക്ഷ്യം. അവന്തിപോരയിലെ ലതൂമോഡെയിലെത്തിയപ്പോഴായിരുന്നു ഭീകരാക്രമണം. ആക്രമണത്തിൽ മറ്റു ബസുകൾക്കും നാശനഷ്ടമുണ്ടായി. ആദിൽ അഹമ്മദ് ദർ എന്നയാളാണു സ്ഫോടകവസ്തുക്കൾ നിറച്ച കാർ ബസിലേക്ക് ഇടിച്ചുകയറ്റിയതെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞവർഷമാണ് ആദിൽ ഭീകരസംഘടനയിൽ ചേർന്നത്.
സിആർപിഎഫിന്റെ 54-ാം ബറ്റാലിയന്റെ ബസാണ് ആക്രമണത്തിനിരയായത്. 39 പേരാണു ബസിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയെത്തുടർന്ന് രണ്ടുമൂന്നു ദിവസമായി ജമ്മു-ശ്രീനഗർ പാതയിൽ ഗതാഗതം കുറവായിരുന്നു. ഇത്രയധികം ജവാന്മാർ ഒരുമിച്ച് കാഷ്മീർ താഴ്വരയിലേക്കു പോകാൻ ഇതാണു കാരണം. സാധാരണ ആയിരത്തോളം ജവാന്മാരുടെ വ്യൂഹമാണു പോകാറുള്ളത്. കാഷ്മീരിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കാഷ്മീർ ഗവർണർ സത്യപാൽ മാലിക്കിനെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ബിഹാർ സന്ദർശനം റദ്ദാക്കിയ രാജ്നാഥ് സിംഗ് ഇന്നു കാഷ്മീരിലെത്തും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ ഭൂട്ടാൻ സന്ദർശനം വെട്ടിച്ചുരുക്കി ഡൽഹിയിലെത്തി. ഇന്നലെ രാവിലെയായിരുന്നു ഗൗബ ഭൂട്ടാനിലെത്തിയത്. പുൽവാമ ഭീകരാക്രമണത്തിന്റെ അന്വേഷണത്തിൽ എൻഐഎയും പങ്കാളിയാകും. എൻഐഎ ഫോറൻസിക് സംഘം ഇന്നു കാഷ്മീരിലെത്തും.
പുൽവാമ ഭീകരാക്രമണത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അപലപിച്ചു.
ജീവത്യാഗം നിഷ്ഫലമാകില്ല: മോദി
പുൽവാമയിൽ സിആർപിഎഫിനു നേർക്കുണ്ടായ ആക്രമണം നിന്ദ്യമാണ്. ഈ ക്രൂരതയെ അപലപിക്കുന്നു. ധീരസൈനികരുടെ ജീവത്യാഗം നിഷ്ഫലമാകില്ല.
നടുക്കുന്ന ആക്രമണങ്ങൾ
ഉറി - 2016 സെപ്റ്റംബർ 18
ബാരാമുള്ള ജില്ലയിലെ ഉറിയിലുള്ള പട്ടാളക്യാന്പിൽ ഉറങ്ങിക്കിടന്ന 18 ജവാന്മാരെ വധിച്ചു. പാക്കിസ്ഥാനിൽനിന്നു വന്ന സായുധരായ നാലു ഭീകരരാണ് ഘാതകർ. നാലുപേരും കൊല്ലപ്പെട്ടു. ഇതിനുശേഷം ഇന്ത്യ മിന്നലാക്രമണം നടത്തി.
ശ്രീനഗർ - 2001 ഒക്ടോബർ 1
പഴയ നിയമസഭാ കോംപ്ലക്സിനു മുന്നിൽ ഭീകരർ കാർബോംബ് സ്ഫോടനം നടത്തി. 38 പേർ മരിച്ചു. മൂന്നു ഭീകരരും കൊല്ലപ്പെട്ടു.
കാലാചുക് - 2002 മേയ് 14
ജമ്മുവിനു സമീപം കാലചുക് പട്ടാള കന്റോൺമെന്റിൽ കടന്ന മൂന്നു ഭീകരരുടെ ആക്രമണത്തിൽ 36 ജവാന്മാർക്കു വീരമൃത്യു. ഭീകരരും കൊല്ലപ്പെട്ടു.
ജെഇഎം ജെയ്ഷ് ഇ മുഹമ്മദ്
ആഗോളഭീകരൻ എന്ന് അമേരിക്ക മുദ്രകുത്തിയ മൗലാന മസൂദ് അസ്ഹർ സ്ഥാപിച്ച ഭീകരസംഘം. 2001-ലെ പാർലമെന്റ് ആക്രമണത്തിൽ പങ്കാളി. പത്താൻകോട്ട്, ഉറി ആക്രമണങ്ങൾ നടത്തിയത് ഇവരാണ്. പാക് പഞ്ചാബിലെ ബഹാവൽപുരിൽ ആസ്ഥാനം.
പാക്കിസ്ഥാനിൽ നിരോധിതമാണെന്ന് ഔദ്യോഗികമായി പറയുന്നു.