പുതുച്ചേരി: ലഫ്. ഗവർണർ കിരൺ ബേദി സർക്കാർവിരുദ്ധ നടപടികളെടുക്കുകയാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി വി. നാരായണസ്വാമി ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്നിവാസിനുമുന്നിൽ നടത്തിവരുന്ന ധർണ മൂന്നാംദിനത്തിലേക്ക്. ബുധനാഴ്ച രാത്രിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും രാജ്നിവാസിനുമുന്നിലുള്ള വഴിയിൽല കറുത്ത വസ്ത്രങ്ങളണിഞ്ഞ് കിടന്നുറങ്ങി പ്രതിഷേധിച്ചത്.
സർക്കാർ പ്രഖ്യാപിച്ച സൗജന്യ അരിവിതരണ പദ്ധതിയുൾപ്പെടെ 39 പദ്ധതികൾ ഗവർണറുടെ അനുമതിക്കായി കാത്തുകിടക്കുകയാണ്. ജനക്ഷേമപദ്ധതികൾക്ക് അനുമതി നല്കാതെ ഗവർണർ രാഷ്ട്രീയം കളിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കോൺഗ്രസ്, ഡിഎംകെ നേതാക്കളും ധർണയിൽ പങ്കെടുക്കുന്നുണ്ട്. കിരൺ ബേദി കനത്ത സുരക്ഷയിൽ വ്യാഴാഴ്ച രാവിലെതന്നെ ഡൽഹിക്കു തിരിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് രാജ്നിവാസിനുമുന്നിൽ ദ്രുതകർമ സേനയെ വിന്യസിച്ചു.
മുഖ്യമന്ത്രി ഉയർത്തിയ ആക്ഷേപങ്ങൾക്ക് ഗവർണർ 20 നു തിരിച്ചെത്തിയശേഷം മറുപടി പറയുമെന്നു രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, പദ്ധതികൾക്ക് ഗവർണർ അനുമതി നല്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് നാരായണസ്വാമി പറഞ്ഞു. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോടു പ്രതികരിക്കാതെ ഉടനടി ഡൽഹിക്കുപോയ ഗവർണറുടെ നടപടി ആശ്ചര്യപ്പെടുത്തുന്നതാണെന്ന് പൊതുമരാമത്ത് മന്ത്രി എ. നമശിവായം പറഞ്ഞു.
പുതുച്ചേരി ഗവർണറെ നീക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിനു മുന്പിൽ ജനുവരി നാലിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 2016ൽ കിരൺബേദി പുതുച്ചേരി ഗവർണറായി ചുമതലയേറ്റതുമുതൽ മുഖ്യമന്ത്രിയും ഗവർണറും ഭരണപരമായ കാര്യങ്ങളിൽ പല തവണ ഏറ്റുമുട്ടിയിട്ടുണ്ട്.
സർക്കാർ പ്രഖ്യാപിച്ച സൗജന്യ അരിവിതരണ പദ്ധതിയുൾപ്പെടെ 39 പദ്ധതികൾ ഗവർണറുടെ അനുമതിക്കായി കാത്തുകിടക്കുകയാണ്. ജനക്ഷേമപദ്ധതികൾക്ക് അനുമതി നല്കാതെ ഗവർണർ രാഷ്ട്രീയം കളിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കോൺഗ്രസ്, ഡിഎംകെ നേതാക്കളും ധർണയിൽ പങ്കെടുക്കുന്നുണ്ട്. കിരൺ ബേദി കനത്ത സുരക്ഷയിൽ വ്യാഴാഴ്ച രാവിലെതന്നെ ഡൽഹിക്കു തിരിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് രാജ്നിവാസിനുമുന്നിൽ ദ്രുതകർമ സേനയെ വിന്യസിച്ചു.
മുഖ്യമന്ത്രി ഉയർത്തിയ ആക്ഷേപങ്ങൾക്ക് ഗവർണർ 20 നു തിരിച്ചെത്തിയശേഷം മറുപടി പറയുമെന്നു രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, പദ്ധതികൾക്ക് ഗവർണർ അനുമതി നല്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് നാരായണസ്വാമി പറഞ്ഞു. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോടു പ്രതികരിക്കാതെ ഉടനടി ഡൽഹിക്കുപോയ ഗവർണറുടെ നടപടി ആശ്ചര്യപ്പെടുത്തുന്നതാണെന്ന് പൊതുമരാമത്ത് മന്ത്രി എ. നമശിവായം പറഞ്ഞു.
പുതുച്ചേരി ഗവർണറെ നീക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിനു മുന്പിൽ ജനുവരി നാലിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 2016ൽ കിരൺബേദി പുതുച്ചേരി ഗവർണറായി ചുമതലയേറ്റതുമുതൽ മുഖ്യമന്ത്രിയും ഗവർണറും ഭരണപരമായ കാര്യങ്ങളിൽ പല തവണ ഏറ്റുമുട്ടിയിട്ടുണ്ട്.