ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്നോടുള്ള വിദ്വേഷം നീക്കാനാണു പാർലമെന്റിൽ അദ്ദേഹത്തെ ആലിംഗനം ചെയ്തതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. മോദിയെ ആലിംഗനം ചെയ്ത് വാർത്ത സൃഷ്ടിച്ച രാഹുലിനെ വാലന്റൈൻ ദിനമായ ഇന്നലെ മോദിയുടെ സംസ്ഥാനമായ ഗുജറാത്തിൽ ഒരു യുവതി കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വച്ചതും വാർത്തയായി.
മോദിജിക്ക് എന്നോട് വിദ്വേഷമുണ്ടായിരുന്നു. ഞാൻ ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. അതോടെ എന്നോട് അദ്ദേഹത്തിനുണ്ടായിരുന്ന വിദ്വേഷം തീർന്നു.- രാജസ്ഥാനിലെ ആജ്മീറിൽ നടന്ന യോഗത്തിൽ രാഹുൽ പറഞ്ഞു. ആശ്ലേഷിക്കുന്നതും ചുമലിലാവുകയും ചെയ്യുന്നതിന്റെ വ്യത്യാസം താൻ പഠിച്ചതു പാർലമെന്റിൽ നിന്നാണെന്ന് ബുധനാഴ്ച ലോക്സഭയിലെ പ്രസംഗത്തിനിടെ രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി മോദി നടത്തിയ പ്രസതാവനയ്ക്ക് മറുപടിയായാണ് രാഹുൽ വിശദീകരണം നടത്തിയത്.
ആർഎസ്എസിന്റെയും ബിജെപിയുടെയും വിദ്വേഷ രാഷ്ട്രീയത്തെ സ്നേഹം കൊണ്ട് നേരിടണമെന്ന് കോണ്‍ഗ്രസ് പ്രവർത്തകരോട് രാഹുൽ ആവശ്യപ്പെട്ടു. ബിജെപിയും ആർഎസ്എസും അധിക്ഷേപിച്ചാൽ സ്നേഹം കൊണ്ടാകണം നേരിടേണ്ടത്. തന്നെയും തന്റെ കുടുംബത്തെയും മോദിജി മിക്കപ്പോഴും അക്രമിക്കാറുണ്ട്. കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. മറിച്ച് താൻ പാർലമെന്റിൽ അങ്ങോട്ട് ചെന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്യുകയാണ് ചെയ്തതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ഇതിനിടെ, ഗുജറാത്തിലെ വൽസദിൽ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിനിടെയാണ് ഹാരം അണിയിക്കാനെത്തിയ മഹിളാ കോണ്‍ഗ്രസ് നേതാക്കളിലൊരാൾ രാഹുലിന്റെ കവിളിൽ മുത്തം നൽകിയത്. മാലയിട്ട ശേഷം രാഹുലിന്റെ കഴുത്തിൽ പിടിച്ച് താഴ്ത്തിയ ശേഷമായിരുന്നു ഇവരുടെ ഉമ്മ നൽകൽ. രാഹുലാകട്ടെ ആദ്യം ചമ്മിയെങ്കിലും പിന്നീടൊരു മന്ദസ്മിതത്തോടെ രംഗം നിസാരമാക്കി. ഇതിന്റെ വീഡിയോ ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ വൈറാലായി.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഗുജറാത്തിൽ ആദ്യമെത്തിയ രാഹുലിന് കോണ്‍ഗ്രസ് പ്രവർത്തകർ വലിയ സ്വീകരണമാണ് നൽകിയത്. 182 അംഗ നിയമസഭയിൽ 99 സീറ്റുമായി ഭരണം നിലനിർത്തിയെങ്കിലും കോണ്‍ഗ്രസിന്റെ സീറ്റുനില 80 ആയി ഉയർത്താനായത് രാഹുലിനും കോണ്‍ഗ്രസിനും പ്രതീക്ഷ നൽകി.
മോദിജിക്ക് എന്നോട് വിദ്വേഷമുണ്ടായിരുന്നു. ഞാൻ ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. അതോടെ എന്നോട് അദ്ദേഹത്തിനുണ്ടായിരുന്ന വിദ്വേഷം തീർന്നു.- രാജസ്ഥാനിലെ ആജ്മീറിൽ നടന്ന യോഗത്തിൽ രാഹുൽ പറഞ്ഞു. ആശ്ലേഷിക്കുന്നതും ചുമലിലാവുകയും ചെയ്യുന്നതിന്റെ വ്യത്യാസം താൻ പഠിച്ചതു പാർലമെന്റിൽ നിന്നാണെന്ന് ബുധനാഴ്ച ലോക്സഭയിലെ പ്രസംഗത്തിനിടെ രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി മോദി നടത്തിയ പ്രസതാവനയ്ക്ക് മറുപടിയായാണ് രാഹുൽ വിശദീകരണം നടത്തിയത്.
ആർഎസ്എസിന്റെയും ബിജെപിയുടെയും വിദ്വേഷ രാഷ്ട്രീയത്തെ സ്നേഹം കൊണ്ട് നേരിടണമെന്ന് കോണ്‍ഗ്രസ് പ്രവർത്തകരോട് രാഹുൽ ആവശ്യപ്പെട്ടു. ബിജെപിയും ആർഎസ്എസും അധിക്ഷേപിച്ചാൽ സ്നേഹം കൊണ്ടാകണം നേരിടേണ്ടത്. തന്നെയും തന്റെ കുടുംബത്തെയും മോദിജി മിക്കപ്പോഴും അക്രമിക്കാറുണ്ട്. കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. മറിച്ച് താൻ പാർലമെന്റിൽ അങ്ങോട്ട് ചെന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്യുകയാണ് ചെയ്തതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ഇതിനിടെ, ഗുജറാത്തിലെ വൽസദിൽ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിനിടെയാണ് ഹാരം അണിയിക്കാനെത്തിയ മഹിളാ കോണ്‍ഗ്രസ് നേതാക്കളിലൊരാൾ രാഹുലിന്റെ കവിളിൽ മുത്തം നൽകിയത്. മാലയിട്ട ശേഷം രാഹുലിന്റെ കഴുത്തിൽ പിടിച്ച് താഴ്ത്തിയ ശേഷമായിരുന്നു ഇവരുടെ ഉമ്മ നൽകൽ. രാഹുലാകട്ടെ ആദ്യം ചമ്മിയെങ്കിലും പിന്നീടൊരു മന്ദസ്മിതത്തോടെ രംഗം നിസാരമാക്കി. ഇതിന്റെ വീഡിയോ ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ വൈറാലായി.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഗുജറാത്തിൽ ആദ്യമെത്തിയ രാഹുലിന് കോണ്‍ഗ്രസ് പ്രവർത്തകർ വലിയ സ്വീകരണമാണ് നൽകിയത്. 182 അംഗ നിയമസഭയിൽ 99 സീറ്റുമായി ഭരണം നിലനിർത്തിയെങ്കിലും കോണ്‍ഗ്രസിന്റെ സീറ്റുനില 80 ആയി ഉയർത്താനായത് രാഹുലിനും കോണ്‍ഗ്രസിനും പ്രതീക്ഷ നൽകി.