പനാജി: മുൻ ഗോവ ഉപമുഖ്യമന്ത്രിയും ബിജെപി എംഎൽഎയുമായ ഫ്രാൻസിസ് ഡിസൂസ(64) അന്തരിച്ചു. അർബുദ രോഗബാധിതനായിരുന്ന ഇദ്ദേഹം അമേരിക്കയിൽ ശസ്ത്രക്രിയ നടത്തിയശേഷം പനാജിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫ്രാൻസിസ് ഡിസൂസയുടെ നിര്യാണത്തോടെ ഗോവ നിയമസഭയിൽ ബിജെപിയുടെ അംഗബലം 13 ആയി.
മനോഹർ പരീക്കറുടെ മന്ത്രിസഭയിൽ അംഗമായിരുന്ന ഡിസൂസയെ രോഗബാധിതനായതിനെത്തുടർന്ന് മന്ത്രിസഭയിൽനിന്ന് ഒഴിവാക്കുകയായിരുന്നു. 1999ൽ മാപുസ മണ്ഡലത്തിൽ ഗോവ രാജീവ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച ഡിസൂസ 2002, 2007, 2012, 2017 തെരഞ്ഞെടുപ്പുകളിൽ ബിജെപി ടിക്കറ്റിൽ വിജയിച്ചു. 2012ൽ മനോഹർ പരീക്കറുടെ കീഴിൽ ഉപമുഖ്യമന്ത്രിയായിരുന്നു. പരീക്കറിനു പകരം ലക്ഷ്മികാന്ത് പർസേക്കർ മുഖ്യമന്ത്രിയായപ്പോഴും ഡിസൂസ ഉപമുഖ്യമന്ത്രിയായി തുടർന്നു.
മനോഹർ പരീക്കറുടെ മന്ത്രിസഭയിൽ അംഗമായിരുന്ന ഡിസൂസയെ രോഗബാധിതനായതിനെത്തുടർന്ന് മന്ത്രിസഭയിൽനിന്ന് ഒഴിവാക്കുകയായിരുന്നു. 1999ൽ മാപുസ മണ്ഡലത്തിൽ ഗോവ രാജീവ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച ഡിസൂസ 2002, 2007, 2012, 2017 തെരഞ്ഞെടുപ്പുകളിൽ ബിജെപി ടിക്കറ്റിൽ വിജയിച്ചു. 2012ൽ മനോഹർ പരീക്കറുടെ കീഴിൽ ഉപമുഖ്യമന്ത്രിയായിരുന്നു. പരീക്കറിനു പകരം ലക്ഷ്മികാന്ത് പർസേക്കർ മുഖ്യമന്ത്രിയായപ്പോഴും ഡിസൂസ ഉപമുഖ്യമന്ത്രിയായി തുടർന്നു.