ഇസ്ലാമാബാദ്: അഫ്ഗാൻ സമാധാനം സംബന്ധിച്ച് ഈ മാസം 18ന് ഇസ്ലാമാബാദിൽ ചർച്ച നടത്തുമെന്നു താലിബാൻ അറിയിച്ചു.
പാക് പ്രധാനമന്ത്രി ഇമ്രാൻഖാനുമായും യുഎസ് ഉദ്യോഗസ്ഥരുമായും തങ്ങളുടെ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുമെന്ന് താലിബാൻ വക്താവ് സബിബുള്ള മുജാഹിദ് പ്രസ്താവനയിൽ അറിയിച്ചു.
താലിബാൻ വക്താവിന്റെ പ്രസ്താവനയെക്കുറിച്ചു പ്രതികരിക്കാൻ പാക്കിസ്ഥാനും അമേരിക്കയും തയാറായില്ല.
പാക്- അഫ്ഗാൻ ബന്ധത്തെക്കുറിച്ചും അഫ്ഗാൻ അഭയാർഥി പ്രശ്നത്തെക്കുറിച്ചും ഇമ്രാനുമായി താലിബാൻ ചർച്ച നടത്തുമെന്ന് സബിബുള്ള പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ 17 വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് താലിബാനും അമേരിക്കയും തമ്മിൽ ഇതിനകം പലവട്ടം ചർച്ച നടത്തി. രാജ്യത്തിന്റെ പകുതിയോളം ഭാഗം ഇപ്പോഴും താലിബാന്റെ നിയന്ത്രണത്തിലാണ്. ദോഹയിൽ കഴിഞ്ഞമാസം യുഎസ് പ്രതിനിധി സൽമേ ഖലിസാദുമായി താലിബാൻ നടത്തിയ ആറുദിന ചർച്ചയിൽ കാബൂൾ ഭരണകൂടത്തെ പങ്കെടുപ്പിച്ചിരുന്നില്ല.
പാക് പ്രധാനമന്ത്രി ഇമ്രാൻഖാനുമായും യുഎസ് ഉദ്യോഗസ്ഥരുമായും തങ്ങളുടെ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുമെന്ന് താലിബാൻ വക്താവ് സബിബുള്ള മുജാഹിദ് പ്രസ്താവനയിൽ അറിയിച്ചു.
താലിബാൻ വക്താവിന്റെ പ്രസ്താവനയെക്കുറിച്ചു പ്രതികരിക്കാൻ പാക്കിസ്ഥാനും അമേരിക്കയും തയാറായില്ല.
പാക്- അഫ്ഗാൻ ബന്ധത്തെക്കുറിച്ചും അഫ്ഗാൻ അഭയാർഥി പ്രശ്നത്തെക്കുറിച്ചും ഇമ്രാനുമായി താലിബാൻ ചർച്ച നടത്തുമെന്ന് സബിബുള്ള പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ 17 വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് താലിബാനും അമേരിക്കയും തമ്മിൽ ഇതിനകം പലവട്ടം ചർച്ച നടത്തി. രാജ്യത്തിന്റെ പകുതിയോളം ഭാഗം ഇപ്പോഴും താലിബാന്റെ നിയന്ത്രണത്തിലാണ്. ദോഹയിൽ കഴിഞ്ഞമാസം യുഎസ് പ്രതിനിധി സൽമേ ഖലിസാദുമായി താലിബാൻ നടത്തിയ ആറുദിന ചർച്ചയിൽ കാബൂൾ ഭരണകൂടത്തെ പങ്കെടുപ്പിച്ചിരുന്നില്ല.