ന്യൂഡൽഹി: രാഷ്ട്രീയ ആരോപണങ്ങൾക്കു മറുപടി നൽകിയും അഞ്ച് വർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും 16-ാം ലോക്സഭയുടെ അവസാന സമ്മേളന ദിനത്തിൽ നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശ്ലേഷിക്കുന്നതും ചുമലിലാവുകയും ചെയ്യുന്നതിലെ അർഥം തനിക്കു മനസിലായത് ഈ പാർലമെന്റ് സമ്മേളനത്തിലാണെന്നു കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സഭയിലെ ആശ്ലേഷത്തെ കുറിച്ചു പരാമർശിച്ച മോദി, അഞ്ച് വർഷം പൂർത്തിയായിട്ടും ഇവിടെ ഒരു ഭൂകന്പമുണ്ടായിട്ടില്ലെന്നും പരിഹസിച്ചു. രാജ്യത്തോടു നൂറ് ശതമാനം നീതിപുലർത്താനായെന്നും ലോകത്തെ ആറാമത്തെ സാന്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
പതിനാറാം ലോക്സഭയിലെത്തിയപ്പോഴാണ് താൻ പലതും പഠിച്ചതെന്നു ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും നടപടികൾക്കെതിരേ പരാമർശമുന്നയിച്ചത്. ആദ്യമായി പാർലമെന്റിലെത്തിയ തനിക്ക് ലഭിച്ച ആശ്ലേഷവും (ഗലെ ലഗനാ) ചുമലിലാവലും (ഗലെ പഡ്നാ) പുതിയ അനുഭവമായിരുന്നു. കണ്ണുകൾ കൊണ്ടുള്ള വികൃതിയും ഈ സഭയിൽ കണ്ടു. ആശ്ലേഷ നടപടിക്കു ശേഷം രാഹുൽ ഗാന്ധി കോണ്ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ നോക്കി കണ്ണിറുക്കിയതു ചൂണ്ടിക്കാട്ടിയാണ് നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്.
പല ഭൂകന്പങ്ങളും ഉണ്ടാകുമെന്ന് ഈ സഭയിൽ കേട്ടിരുന്നു. എന്നാൽ, അഞ്ച് വർഷത്തിനിടയിൽ ഒരു ഭൂകന്പവും ഉണ്ടായില്ല. പല വിമാനങ്ങളും സഭയിൽ പറന്നിറങ്ങി, എന്നാൽ നമ്മുടെ ജനാധിപത്യത്തെ ബാധിക്കുന്ന വിധത്തിൽ ഒരു വിമാനവും ഉയർന്നില്ലെന്നും മോദി റഫാൽ വിമാനങ്ങളിലെ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി മറുപടി നൽകി. അതേസമയം, ആരോപണങ്ങൾക്കു മറുപടി നൽകുന്പോൾ അദ്ദേഹം ആരുടെയും പേരെടുത്ത് പരാമർശിക്കാതിരിക്കാതിരുന്നതും ശ്രദ്ധേയമായി.
ലോക്സഭയിൽ രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചർച്ചയ്ക്കു മറുപടി നൽകിയപ്പോൾ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അഞ്ച് വർഷത്തെ ഭരണനേട്ടങ്ങളായി മോദി അവതരിപ്പിച്ചത്. ഈ സർക്കാരിന്റെ കാലത്ത് പാർലമെന്റിന്റെ പ്രവർത്തനം ശരാശരി 85 ശതമാനവും വിനിയോഗിക്കാൻ സാധിച്ചിട്ടുണ്ട്. 16-ാം ലോക്സഭയിലാണ് ഏറ്റവും അധികം വനിതകൾ തെരഞ്ഞെടുക്കപ്പെട്ടത്. അതിൽ 44 പേർ ആദ്യമായി എംപിമാരായവരാണ്. ലോകം അംഗീകരിക്കുന്നത് ഭൂരിപക്ഷ സുസ്ഥിര സർക്കാരിനെയാണ്. രാജ്യം ആധാർ പദ്ധതി നടപ്പിലാക്കിയത് ലോകത്തെ അതിശയിപ്പിച്ചു. കാലഹരണപ്പെട്ട 1400 നിയമങ്ങൾ മാറ്റാനായി.
കള്ളപ്പണത്തിനെതിരേ പുതിയ നിയമങ്ങളുണ്ടായി. ജിഎസ്ടി പാസാക്കാനായത് സഹകരണത്തിന്റെ പുതിയ നടപടിക്രമമുണ്ടാക്കി. വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തിൽ പുതിയ കാഴ്ചപ്പാടുണ്ടാക്കാനായെന്നും അദ്ദേഹം അവകാശപ്പെട്ടു.
പതിനാറാം ലോക്സഭയിലെത്തിയപ്പോഴാണ് താൻ പലതും പഠിച്ചതെന്നു ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും നടപടികൾക്കെതിരേ പരാമർശമുന്നയിച്ചത്. ആദ്യമായി പാർലമെന്റിലെത്തിയ തനിക്ക് ലഭിച്ച ആശ്ലേഷവും (ഗലെ ലഗനാ) ചുമലിലാവലും (ഗലെ പഡ്നാ) പുതിയ അനുഭവമായിരുന്നു. കണ്ണുകൾ കൊണ്ടുള്ള വികൃതിയും ഈ സഭയിൽ കണ്ടു. ആശ്ലേഷ നടപടിക്കു ശേഷം രാഹുൽ ഗാന്ധി കോണ്ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ നോക്കി കണ്ണിറുക്കിയതു ചൂണ്ടിക്കാട്ടിയാണ് നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്.
പല ഭൂകന്പങ്ങളും ഉണ്ടാകുമെന്ന് ഈ സഭയിൽ കേട്ടിരുന്നു. എന്നാൽ, അഞ്ച് വർഷത്തിനിടയിൽ ഒരു ഭൂകന്പവും ഉണ്ടായില്ല. പല വിമാനങ്ങളും സഭയിൽ പറന്നിറങ്ങി, എന്നാൽ നമ്മുടെ ജനാധിപത്യത്തെ ബാധിക്കുന്ന വിധത്തിൽ ഒരു വിമാനവും ഉയർന്നില്ലെന്നും മോദി റഫാൽ വിമാനങ്ങളിലെ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി മറുപടി നൽകി. അതേസമയം, ആരോപണങ്ങൾക്കു മറുപടി നൽകുന്പോൾ അദ്ദേഹം ആരുടെയും പേരെടുത്ത് പരാമർശിക്കാതിരിക്കാതിരുന്നതും ശ്രദ്ധേയമായി.
ലോക്സഭയിൽ രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചർച്ചയ്ക്കു മറുപടി നൽകിയപ്പോൾ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അഞ്ച് വർഷത്തെ ഭരണനേട്ടങ്ങളായി മോദി അവതരിപ്പിച്ചത്. ഈ സർക്കാരിന്റെ കാലത്ത് പാർലമെന്റിന്റെ പ്രവർത്തനം ശരാശരി 85 ശതമാനവും വിനിയോഗിക്കാൻ സാധിച്ചിട്ടുണ്ട്. 16-ാം ലോക്സഭയിലാണ് ഏറ്റവും അധികം വനിതകൾ തെരഞ്ഞെടുക്കപ്പെട്ടത്. അതിൽ 44 പേർ ആദ്യമായി എംപിമാരായവരാണ്. ലോകം അംഗീകരിക്കുന്നത് ഭൂരിപക്ഷ സുസ്ഥിര സർക്കാരിനെയാണ്. രാജ്യം ആധാർ പദ്ധതി നടപ്പിലാക്കിയത് ലോകത്തെ അതിശയിപ്പിച്ചു. കാലഹരണപ്പെട്ട 1400 നിയമങ്ങൾ മാറ്റാനായി.
കള്ളപ്പണത്തിനെതിരേ പുതിയ നിയമങ്ങളുണ്ടായി. ജിഎസ്ടി പാസാക്കാനായത് സഹകരണത്തിന്റെ പുതിയ നടപടിക്രമമുണ്ടാക്കി. വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തിൽ പുതിയ കാഴ്ചപ്പാടുണ്ടാക്കാനായെന്നും അദ്ദേഹം അവകാശപ്പെട്ടു.