ന്യൂഡൽഹി: സമാജ് വാദി പാർട്ടി സ്ഥാപക നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്റെ മോദിയെ സ്വാഗതം ചെയ്ത “ബോംബ്’ രാഷ്ട്രീയകേന്ദ്രങ്ങളെ അദ്ഭുതപ്പെടുത്തി. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്ന് ഇന്നലെ ലോക്സഭയിൽ സമാപനമായി നടത്തിയ ആശംസാപ്രസംഗത്തിൽ മുലായം പറഞ്ഞതാണ് വലിയ ചർച്ചയായത്.
എന്നാൽ, പൊതുവായി എല്ലാ എംപിമാർക്കും ആശംസ നൽകിയ കൂട്ടത്തിൽ പറഞ്ഞതിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്ന് സമാജ്വാദി അധ്യക്ഷനും മകനുമായ അഖിലേഷ് യാദവിന്റെ അടുപ്പക്കാർ പിന്നീട് വിശദീകരിച്ചു. മോദിയോടുള്ള ആരാധനയാണ് മുലായം പ്രകടമാക്കിയതെന്ന് ബിജെപി അവകാശപ്പെട്ടു. എന്നാൽ സിബിഐ അടക്കമുള്ള പേടിയിലാണു മോദിയെ സോപ്പിടാൻ മുലായം ശ്രമിച്ചതെന്നാണ് കോണ്ഗ്രസിലെ ചിലർ അഭിപ്രായപ്പെട്ടത്.
""എല്ലാവരെയും ഒപ്പം കൊണ്ടുപോകാൻ ശ്രമിച്ചതിനുപ്രധാനമന്ത്രിയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോഴുള്ള എല്ലാ എംപിമാരും വീണ്ടും ജയിച്ചു തിരിച്ചുവരണമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രി ആകുമെന്നും പ്രതീക്ഷിക്കുന്നു.'' - എതിർവശത്ത് ഇരുന്ന മോദിയെ നോക്കി മുലായം പറഞ്ഞു. സോണിയാ ഗാന്ധിയുടെ തൊട്ടടുത്ത് നിന്നായിരുന്നു 79-കാരനായ മുലായത്തിന്റെ ഈ ആശംസയെന്നതും ശ്രദ്ധേയമായി.
മുലായം സിംഗിനോട് ആദരവുണ്ടെങ്കിലും മോദിയെക്കുറിച്ച് പറഞ്ഞതിനോടു വിയോജിക്കുന്നു എന്ന് രാഹുൽ ഗാന്ധി പിന്നീട് പ്രതികരിച്ചു.
മുലായത്തിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടിയായാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. മുലായമിന്റെ വാക്കുകൾക്കു നന്ദി ഉണ്ടെന്നും ഇനിയുമേറെ പലതും ചെയ്യാനുണ്ടെന്നും പ്രധാനമന്ത്രി മോദിയും പ്രതികരിച്ചു.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയെയും ബിജെപിയെയും പരാജയപ്പെടുത്താൻ ബദ്ധവൈരികളായിരുന്നു ബിഎസ്പിയുടെ മായാവതിയുമായി സഖ്യം ഉണ്ടാക്കിയ എസ്പി അധ്യക്ഷൻ അഖിലേഷിനെ പോലും മുലായമിന്റെ പ്രസ്താവന ഞെട്ടിച്ചുവെന്ന് എസ്പി നേതാക്കൾ പറഞ്ഞു. പ്രായമായതിനാൽ പറ്റിയ അമളിയാകും മുലായമിന്റെ ആശംസയെന്നാണ് അഖിലേഷ് അനുകൂലികളുടെ വാദം. പിതാവുമായി തെറ്റിപ്പിരിഞ്ഞ് സമാജ്വാദി പാർട്ടിയുടെ നിയന്ത്രണം അഖിലേഷ് ഏറ്റെടുത്തതും പിന്നീട് മകനുമായി മുലായം വിട്ടുവീഴ്ച ചെയ്തതും യുപിയിലെ രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയത് രണ്ടു വർഷം മുന്പായിരുന്നു.
എന്നാൽ, പൊതുവായി എല്ലാ എംപിമാർക്കും ആശംസ നൽകിയ കൂട്ടത്തിൽ പറഞ്ഞതിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്ന് സമാജ്വാദി അധ്യക്ഷനും മകനുമായ അഖിലേഷ് യാദവിന്റെ അടുപ്പക്കാർ പിന്നീട് വിശദീകരിച്ചു. മോദിയോടുള്ള ആരാധനയാണ് മുലായം പ്രകടമാക്കിയതെന്ന് ബിജെപി അവകാശപ്പെട്ടു. എന്നാൽ സിബിഐ അടക്കമുള്ള പേടിയിലാണു മോദിയെ സോപ്പിടാൻ മുലായം ശ്രമിച്ചതെന്നാണ് കോണ്ഗ്രസിലെ ചിലർ അഭിപ്രായപ്പെട്ടത്.
""എല്ലാവരെയും ഒപ്പം കൊണ്ടുപോകാൻ ശ്രമിച്ചതിനുപ്രധാനമന്ത്രിയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോഴുള്ള എല്ലാ എംപിമാരും വീണ്ടും ജയിച്ചു തിരിച്ചുവരണമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രി ആകുമെന്നും പ്രതീക്ഷിക്കുന്നു.'' - എതിർവശത്ത് ഇരുന്ന മോദിയെ നോക്കി മുലായം പറഞ്ഞു. സോണിയാ ഗാന്ധിയുടെ തൊട്ടടുത്ത് നിന്നായിരുന്നു 79-കാരനായ മുലായത്തിന്റെ ഈ ആശംസയെന്നതും ശ്രദ്ധേയമായി.
മുലായം സിംഗിനോട് ആദരവുണ്ടെങ്കിലും മോദിയെക്കുറിച്ച് പറഞ്ഞതിനോടു വിയോജിക്കുന്നു എന്ന് രാഹുൽ ഗാന്ധി പിന്നീട് പ്രതികരിച്ചു.
മുലായത്തിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടിയായാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. മുലായമിന്റെ വാക്കുകൾക്കു നന്ദി ഉണ്ടെന്നും ഇനിയുമേറെ പലതും ചെയ്യാനുണ്ടെന്നും പ്രധാനമന്ത്രി മോദിയും പ്രതികരിച്ചു.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയെയും ബിജെപിയെയും പരാജയപ്പെടുത്താൻ ബദ്ധവൈരികളായിരുന്നു ബിഎസ്പിയുടെ മായാവതിയുമായി സഖ്യം ഉണ്ടാക്കിയ എസ്പി അധ്യക്ഷൻ അഖിലേഷിനെ പോലും മുലായമിന്റെ പ്രസ്താവന ഞെട്ടിച്ചുവെന്ന് എസ്പി നേതാക്കൾ പറഞ്ഞു. പ്രായമായതിനാൽ പറ്റിയ അമളിയാകും മുലായമിന്റെ ആശംസയെന്നാണ് അഖിലേഷ് അനുകൂലികളുടെ വാദം. പിതാവുമായി തെറ്റിപ്പിരിഞ്ഞ് സമാജ്വാദി പാർട്ടിയുടെ നിയന്ത്രണം അഖിലേഷ് ഏറ്റെടുത്തതും പിന്നീട് മകനുമായി മുലായം വിട്ടുവീഴ്ച ചെയ്തതും യുപിയിലെ രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയത് രണ്ടു വർഷം മുന്പായിരുന്നു.