ബംഗളൂരു: കർണാടകയിലെ നാലു വിമത കോൺഗ്രസ് എംഎൽഎമാർ ഇന്നലെ സഭയിലെത്തി. രമേഷ് ജാർകിഹോളി, ഉമേഷ് ജാഥവ്, ബി. നാഗേന്ദ്ര, മഹേഷ് കുമാത്തലി എന്നിവരാണ് ആഴ്ചകൾക്കുശേഷം സഭയിലെത്തിയത്. ഇവരെ അയോഗ്യരാക്കണമെന്ന് രണ്ടു ദിവസം മുന്പാണു കോൺഗ്രസ് സ്പീക്കറോടു ശിപാർശ ചെയ്തത്. രണ്ടു തവണ കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽനിന്നു വിട്ടുനിന്ന എംഎൽഎമാർ ഫെബ്രുവരി ആറിനു തുടങ്ങിയ ബജറ്റ് സമ്മേളനത്തിനും എത്തിയിരുന്നില്ല.
പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്നും കോൺഗ്രസ് ഹൈക്കമാൻഡിനെ ചോദ്യം ചെയ്തിട്ടില്ലെന്നും രമേഷ് ജാർകിഹോളി പറഞ്ഞു. ഫെബ്രുവരി 24ന് നടക്കുന്ന, മകളുടെ വിവാഹത്തിനു ബന്ധുക്കളെ ക്ഷണിക്കാനാണു മുംബൈയിലേക്കു പോയത്.
എനിക്ക് ബിജെപിയിൽ നിരവധി സുഹൃത്തുക്കളുണ്ട്. ഞങ്ങളുടെ അഭിപ്രായവ്യത്യാസം പാർട്ടി തത്ത്വശാസ്ത്രങ്ങളിൽ മാത്രമാണ്. ഞങ്ങൾ രാഷ്ട്രീയക്കാർ ശത്രുത പുലർത്തുന്നവരല്ല. ഞാനും ബിജെപി എംഎൽഎ ഉമേഷ് കട്ടിയും ഒരുമിച്ചാണു മുംബൈക്കു പോകുന്നത്. പാർട്ടി ഹൈക്കമാൻഡുമായി സംസാരിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കും-ജാർകിഹോളി പറഞ്ഞു.
തങ്ങൾ നാലു പേരും ഒറ്റക്കെട്ടാണെന്നും തങ്ങൾ അസ്വസ്ഥരാണെന്നതു സ്വാഭാവികമാണെന്നും ബി. നാഗേന്ദ്ര എംഎൽഎ പറഞ്ഞു. ധനബിൽ പാസാകണമെന്നതുകൊണ്ടാണ് നിയമസഭയിലെത്തിയതെന്ന് ഉമേഷ് ജാഥവ് പറഞ്ഞു.
പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്നും കോൺഗ്രസ് ഹൈക്കമാൻഡിനെ ചോദ്യം ചെയ്തിട്ടില്ലെന്നും രമേഷ് ജാർകിഹോളി പറഞ്ഞു. ഫെബ്രുവരി 24ന് നടക്കുന്ന, മകളുടെ വിവാഹത്തിനു ബന്ധുക്കളെ ക്ഷണിക്കാനാണു മുംബൈയിലേക്കു പോയത്.
എനിക്ക് ബിജെപിയിൽ നിരവധി സുഹൃത്തുക്കളുണ്ട്. ഞങ്ങളുടെ അഭിപ്രായവ്യത്യാസം പാർട്ടി തത്ത്വശാസ്ത്രങ്ങളിൽ മാത്രമാണ്. ഞങ്ങൾ രാഷ്ട്രീയക്കാർ ശത്രുത പുലർത്തുന്നവരല്ല. ഞാനും ബിജെപി എംഎൽഎ ഉമേഷ് കട്ടിയും ഒരുമിച്ചാണു മുംബൈക്കു പോകുന്നത്. പാർട്ടി ഹൈക്കമാൻഡുമായി സംസാരിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കും-ജാർകിഹോളി പറഞ്ഞു.
തങ്ങൾ നാലു പേരും ഒറ്റക്കെട്ടാണെന്നും തങ്ങൾ അസ്വസ്ഥരാണെന്നതു സ്വാഭാവികമാണെന്നും ബി. നാഗേന്ദ്ര എംഎൽഎ പറഞ്ഞു. ധനബിൽ പാസാകണമെന്നതുകൊണ്ടാണ് നിയമസഭയിലെത്തിയതെന്ന് ഉമേഷ് ജാഥവ് പറഞ്ഞു.