വാഷിംഗ്ടൺ ഡിസി: യുഎസ്-മെക്സിക്കൻ അതിർത്തി സുരക്ഷയ്ക്കായി വിവിധ സ്രോതസുകളിൽ നിന്ന് 2300 കോടി ഡോളർവരെ കണ്ടെത്താനാവുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വീണ്ടും ഒരു ട്രഷറി സ്തംഭനം ഉണ്ടാവുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ട്രഷറി സ്തംഭനം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ മതിൽനിർമാണത്തിന് 137 കോടി ഡോളർ വകയിരുത്തുന്ന ബിൽ പാസാക്കാൻ ഡെമോക്രാറ്റുകളും റിപ്പബ്ളിക്കന്മാരും ധാരണയിലെത്തിയിരുന്നു. എന്നാൽ ഈ ധാരണയിൽ തനിക്ക് തീരെ തൃപ്തിയില്ലെന്നു വൈറ്റ്ഹൗസിലെ കാബിനറ്റ് യോഗത്തിൽ ട്രംപ് തുറന്നടിച്ചു. ട്രംപ് ആവശ്യപ്പെടുന്ന 570 കോടി ഡോളറിനെക്കാൾ വളരെ കുറഞ്ഞ തുകയാണിത്.
ഈ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ അനുമതി കൂടാതെതന്നെ മറ്റു സ്രോതസുകളിൽ നിന്ന് 2500 കോടി ഡോളർ വരെ സംഭരിക്കാനാവുമെന്നു ട്രംപ് വ്യക്തമാക്കിയത്. സ്രോതസുകൾ ഏതാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. മാത്രമല്ല, കോൺഗ്രസിനെ മറികടന്നുള്ള ഫണ്ട് സംഭരണം നിയമയുദ്ധത്തിനു വഴിവച്ചേക്കുമെന്നും ആശങ്കയുണ്ട്. ഏതായാലും വീണ്ടും ഒരു ട്രഷറി സ്തംഭനം ഉണ്ടാവില്ലെന്നു ട്രംപ് സൂചിപ്പിച്ചു. മതിൽനിർമാണത്തിൽ നിന്നു പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനു മുന്‍പത്തെ ട്രഷറി സ്തംഭനം 35 ദിവസം നീണ്ടുനിന്നു. എട്ടുലക്ഷത്തോളം ഫെഡറൽ ജീവനക്കാർക്ക് ഈ കാലയളവിൽ ശന്പളം മുടങ്ങി. മതിൽനിർമാണത്തിനു തുക അനുവദിക്കാൻ ഡെമോക്രാറ്റ് ഭൂരിപക്ഷ ജനപ്രതിനിധിസഭ തയാറാവാത്തതാണ് ഭാഗിക ഭരണസ്തംഭനത്തിന് ഇടയാക്കിയത്. ഒടുവിൽ ഈ മാസം 15വരെ ഭരണച്ചെലവിനുള്ള തുക ഉൾപ്പെടുത്തി ഇടക്കാല ധനവിനിയോഗബിൽ പാസാക്കിയാണ് ട്രഷറിസ്തംഭനം അവസാനിപ്പിച്ചത്. 15നു മുന്‍പ് പുതിയ ബിൽ പാസാക്കിയില്ലെങ്കിൽ വീണ്ടും ഭാഗിക ഭരണസ്തംഭനം ഉണ്ടാവും.
അടുത്ത ട്രഷറി സ്തംഭനം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ മതിൽനിർമാണത്തിന് 137 കോടി ഡോളർ വകയിരുത്തുന്ന ബിൽ പാസാക്കാൻ ഡെമോക്രാറ്റുകളും റിപ്പബ്ളിക്കന്മാരും ധാരണയിലെത്തിയിരുന്നു. എന്നാൽ ഈ ധാരണയിൽ തനിക്ക് തീരെ തൃപ്തിയില്ലെന്നു വൈറ്റ്ഹൗസിലെ കാബിനറ്റ് യോഗത്തിൽ ട്രംപ് തുറന്നടിച്ചു. ട്രംപ് ആവശ്യപ്പെടുന്ന 570 കോടി ഡോളറിനെക്കാൾ വളരെ കുറഞ്ഞ തുകയാണിത്.
ഈ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ അനുമതി കൂടാതെതന്നെ മറ്റു സ്രോതസുകളിൽ നിന്ന് 2500 കോടി ഡോളർ വരെ സംഭരിക്കാനാവുമെന്നു ട്രംപ് വ്യക്തമാക്കിയത്. സ്രോതസുകൾ ഏതാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. മാത്രമല്ല, കോൺഗ്രസിനെ മറികടന്നുള്ള ഫണ്ട് സംഭരണം നിയമയുദ്ധത്തിനു വഴിവച്ചേക്കുമെന്നും ആശങ്കയുണ്ട്. ഏതായാലും വീണ്ടും ഒരു ട്രഷറി സ്തംഭനം ഉണ്ടാവില്ലെന്നു ട്രംപ് സൂചിപ്പിച്ചു. മതിൽനിർമാണത്തിൽ നിന്നു പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനു മുന്‍പത്തെ ട്രഷറി സ്തംഭനം 35 ദിവസം നീണ്ടുനിന്നു. എട്ടുലക്ഷത്തോളം ഫെഡറൽ ജീവനക്കാർക്ക് ഈ കാലയളവിൽ ശന്പളം മുടങ്ങി. മതിൽനിർമാണത്തിനു തുക അനുവദിക്കാൻ ഡെമോക്രാറ്റ് ഭൂരിപക്ഷ ജനപ്രതിനിധിസഭ തയാറാവാത്തതാണ് ഭാഗിക ഭരണസ്തംഭനത്തിന് ഇടയാക്കിയത്. ഒടുവിൽ ഈ മാസം 15വരെ ഭരണച്ചെലവിനുള്ള തുക ഉൾപ്പെടുത്തി ഇടക്കാല ധനവിനിയോഗബിൽ പാസാക്കിയാണ് ട്രഷറിസ്തംഭനം അവസാനിപ്പിച്ചത്. 15നു മുന്‍പ് പുതിയ ബിൽ പാസാക്കിയില്ലെങ്കിൽ വീണ്ടും ഭാഗിക ഭരണസ്തംഭനം ഉണ്ടാവും.