ടെഹ്റാൻ: തെക്കുകിഴക്കൻ ഇറാനിൽ ഇന്നലെ നടന്ന ചാവേർ ആക്രമണത്തിൽ 30 വിപ്ലവഗാർഡുകൾ കൊല്ലപ്പെട്ടു. മറ്റ് 20 പേർക്കു പരിക്കേറ്റിട്ടുണ്ട്. ഗാർഡുകൾ സഞ്ചരിച്ച ബസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതുവരെ ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
സിസ്റ്റാൻ, ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് ആക്രമണം നടന്നതെന്ന് ഇർനാ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. കറുപ്പുൾപ്പെടെയുള്ള മയക്കുമരുന്നു കള്ളക്കടത്തുകാരുടെ വിഹാരകേന്ദ്രത്തിനു സമീപമാണ് ഈ പ്രവിശ്യ. ഇറാൻ സൈനികരും ബലൂച് വിഘടനവാദികളും തമ്മിൽ ഈ മേഖലയിൽ ഇടയ്ക്കിടെ ഏറ്റുമുട്ടലുകൾ പതിവാണ്.
വിശിഷ്ട സേനാ വിഭാഗമായ വിപ്ലവഗാർഡുകൾ പരമോന്നത നേതാവ് അയത്തൊള്ളാ അലി ഖമനയ്യുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണു പ്രവർത്തിക്കുന്നത്.
സിസ്റ്റാൻ, ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് ആക്രമണം നടന്നതെന്ന് ഇർനാ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. കറുപ്പുൾപ്പെടെയുള്ള മയക്കുമരുന്നു കള്ളക്കടത്തുകാരുടെ വിഹാരകേന്ദ്രത്തിനു സമീപമാണ് ഈ പ്രവിശ്യ. ഇറാൻ സൈനികരും ബലൂച് വിഘടനവാദികളും തമ്മിൽ ഈ മേഖലയിൽ ഇടയ്ക്കിടെ ഏറ്റുമുട്ടലുകൾ പതിവാണ്.
വിശിഷ്ട സേനാ വിഭാഗമായ വിപ്ലവഗാർഡുകൾ പരമോന്നത നേതാവ് അയത്തൊള്ളാ അലി ഖമനയ്യുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണു പ്രവർത്തിക്കുന്നത്.