വാഷിംഗ്ടൺ ഡിസി: യുഎസിൽ വീണ്ടും ഒരു ട്രഷറി സ്തംഭനം ഉണ്ടാവുന്നത് ഒഴിവാക്കുന്ന കാര്യത്തിൽ ഡെമോക്രാറ്റുകളും റിപ്പബ്ളിക്കന്മാരും ധാരണയിലെത്തി.
മെക്സിക്കൻ മതിൽ നിർമാണത്തിന് ഫണ്ട് അനുവദിക്കാൻ ഡെമോക്രാറ്റ് ഭൂരിപക്ഷ ജനപ്രതിനിധിസഭ വിസമ്മതിച്ചതിനെത്തുടർന്ന് 35 ദിവസം ഭരണസ്തംഭനമുണ്ടായിരുന്നു. എട്ടുലക്ഷത്തോളം ഫെഡറൽ ജീവനക്കാർക്ക് ശന്പളം മുടങ്ങി. പിന്നീട് ഇടക്കാല ധനവിനിയോഗ ബിൽ പാസാക്കി ഈ മാസം 15 വരെയുള്ള ട്രഷറി ഇടപാടുകൾ സുഗമമാക്കി. പതിനഞ്ചിനുശേഷം വീണ്ടും ട്രഷറി സ്തംഭനം ഉണ്ടാവാതിരിക്കാൻ പുതിയ പ്രമേയം കൊണ്ടുവരുന്ന കാര്യത്തിൽ ഇരു പാർട്ടികളും ധാരണയിലെത്തിയെന്ന് സെനറ്റർ റിച്ചാർഡ് ഷെൽബി റിപ്പോർട്ടർമാരോടു പറഞ്ഞു.
മതിൽനിർമാണത്തിനായി 137 കോടി ഡോളർ വകയിരുത്തുമെന്നാണു റിപ്പോർട്ട്. ട്രംപ് ആവശ്യപ്പെട്ട 570 കോടി ഡോളറിനേക്കാൾ വളരെ കുറവാണ് ഈ തുക. നിർദിഷ്ട പ്രമേയത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇരു സഭകളും ബിൽ പാസാക്കുകയും ട്രംപ് അംഗീകരിക്കുകയും ചെയ്താൽ വീണ്ടും ഒരു ട്രഷറി സ്തംഭനം ഉണ്ടാവാതെ നോക്കാനാവും. കോൺക്രീറ്റ് മതിൽ പാടില്ലെന്നു പ്രമേയത്തിൽ എടുത്തുപറയുന്നുണ്ടെന്ന് ഹിൽ പത്രം റിപ്പോർട്ട് ചെയ്തു. ഉരുക്കുകന്പിവേലിയാണെങ്കിലും മതിയെന്നു നേരത്തെ ട്രംപ് പറഞ്ഞിരുന്നു.
ഇപ്പോഴത്തെ ധാരണ പ്രകാരം യുഎസ്-മെക്സിക്കോ അതിർത്തിയിലെ റിയോ ഗ്രാൻഡ് വാലി മേഖലയിൽ 55 മൈൽ നീളത്തിൽ പുതുതായി വേലി നിർമിക്കാനുള്ള തുകയാണ് അനുവദിക്കുക.
ഇരുപാർട്ടികളും തമ്മിലുണ്ടാക്കിയ ധാരണയെക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചില്ല. മതിൽ നിർമാണത്തിന് അനുകൂലമായി ടെക്സസിലെ എൽപാസോയിൽ നടത്തിയ റാലിയെ ട്രംപ് അഭിസംബോധന ചെയ്തു. അനധികൃത കുടിയേറ്റക്കാരെ തടയാൻ മതിൽ ആവശ്യമാണെന്നും അത് എത്രയും വേഗം നിർമിക്കണമെന്നും ട്രംപ് പറഞ്ഞു. സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും പ്രദേശത്ത് ഡ്രോണുകൾ നിരന്തരം നിരീക്ഷണ പറക്കൽ നടത്തുന്നുണ്ടെങ്കിലും മതിൽ നിർമിക്കാതെ നിയമവിരുദ്ധ കുടിയേറ്റം തടയാനാവില്ലെന്നു ട്രംപ് ചൂണ്ടിക്കാട്ടി.
മെക്സിക്കൻ മതിൽ നിർമാണത്തിന് ഫണ്ട് അനുവദിക്കാൻ ഡെമോക്രാറ്റ് ഭൂരിപക്ഷ ജനപ്രതിനിധിസഭ വിസമ്മതിച്ചതിനെത്തുടർന്ന് 35 ദിവസം ഭരണസ്തംഭനമുണ്ടായിരുന്നു. എട്ടുലക്ഷത്തോളം ഫെഡറൽ ജീവനക്കാർക്ക് ശന്പളം മുടങ്ങി. പിന്നീട് ഇടക്കാല ധനവിനിയോഗ ബിൽ പാസാക്കി ഈ മാസം 15 വരെയുള്ള ട്രഷറി ഇടപാടുകൾ സുഗമമാക്കി. പതിനഞ്ചിനുശേഷം വീണ്ടും ട്രഷറി സ്തംഭനം ഉണ്ടാവാതിരിക്കാൻ പുതിയ പ്രമേയം കൊണ്ടുവരുന്ന കാര്യത്തിൽ ഇരു പാർട്ടികളും ധാരണയിലെത്തിയെന്ന് സെനറ്റർ റിച്ചാർഡ് ഷെൽബി റിപ്പോർട്ടർമാരോടു പറഞ്ഞു.
മതിൽനിർമാണത്തിനായി 137 കോടി ഡോളർ വകയിരുത്തുമെന്നാണു റിപ്പോർട്ട്. ട്രംപ് ആവശ്യപ്പെട്ട 570 കോടി ഡോളറിനേക്കാൾ വളരെ കുറവാണ് ഈ തുക. നിർദിഷ്ട പ്രമേയത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇരു സഭകളും ബിൽ പാസാക്കുകയും ട്രംപ് അംഗീകരിക്കുകയും ചെയ്താൽ വീണ്ടും ഒരു ട്രഷറി സ്തംഭനം ഉണ്ടാവാതെ നോക്കാനാവും. കോൺക്രീറ്റ് മതിൽ പാടില്ലെന്നു പ്രമേയത്തിൽ എടുത്തുപറയുന്നുണ്ടെന്ന് ഹിൽ പത്രം റിപ്പോർട്ട് ചെയ്തു. ഉരുക്കുകന്പിവേലിയാണെങ്കിലും മതിയെന്നു നേരത്തെ ട്രംപ് പറഞ്ഞിരുന്നു.
ഇപ്പോഴത്തെ ധാരണ പ്രകാരം യുഎസ്-മെക്സിക്കോ അതിർത്തിയിലെ റിയോ ഗ്രാൻഡ് വാലി മേഖലയിൽ 55 മൈൽ നീളത്തിൽ പുതുതായി വേലി നിർമിക്കാനുള്ള തുകയാണ് അനുവദിക്കുക.
ഇരുപാർട്ടികളും തമ്മിലുണ്ടാക്കിയ ധാരണയെക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചില്ല. മതിൽ നിർമാണത്തിന് അനുകൂലമായി ടെക്സസിലെ എൽപാസോയിൽ നടത്തിയ റാലിയെ ട്രംപ് അഭിസംബോധന ചെയ്തു. അനധികൃത കുടിയേറ്റക്കാരെ തടയാൻ മതിൽ ആവശ്യമാണെന്നും അത് എത്രയും വേഗം നിർമിക്കണമെന്നും ട്രംപ് പറഞ്ഞു. സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും പ്രദേശത്ത് ഡ്രോണുകൾ നിരന്തരം നിരീക്ഷണ പറക്കൽ നടത്തുന്നുണ്ടെങ്കിലും മതിൽ നിർമിക്കാതെ നിയമവിരുദ്ധ കുടിയേറ്റം തടയാനാവില്ലെന്നു ട്രംപ് ചൂണ്ടിക്കാട്ടി.