മോസ്കോ: ആഗോള ഇന്റർനെറ്റ് ശൃംഖലയുമായുള്ള ബന്ധം വിച്ഛേദിക്കാൻ റഷ്യ ഒരുങ്ങുന്നു. ഇത് താത്കാലികമായിട്ടായിരിക്കും. രാജ്യത്തിന്റെ സൈബർ പ്രതിരോധം എത്രമാത്രം ശക്തമാണെന്നു പരീക്ഷിക്കാനാണ് ബന്ധം വിച്ഛേദിക്കുന്നതെന്നാണു പറയുന്നത്. ഏപ്രിൽ ഒന്നിനകം നടക്കുമെന്നാണ് കരുതുന്നത്. കൃത്യതീയതി വ്യക്തമല്ല.
ആഗോള ശൃംഖലയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടുകഴിഞ്ഞാൽ ഇന്റർനെറ്റ് ഉപയോക്താക്കളുടെ ഒരു വിവരവും റഷ്യക്കു പുറത്തു ലഭ്യമാകില്ല. ഈ പരീക്ഷണം യാഥാർഥ്യമാക്കാനായി റഷ്യ സ്വന്തമായി ഇന്റർനെറ്റ് അഡ്രസ് സംവിധാനവും ഡൊമെയ്ൻ നെയിം സംവിധാനവും വികസിപ്പിക്കേണ്ടതുണ്ട്.
അതേസമയം, പരീക്ഷണത്തിന്റെ യഥാർഥ ഉദ്ദേശ്യത്തെക്കുറിച്ച് പല അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ചൈനയിലേതു പോലെ വ്യാപകമായി ജനങ്ങളെ നിരീക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണിതെന്നു ചിലർ ചൂണ്ടിക്കാട്ടുന്നു.
ആഗോള ശൃംഖലയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടുകഴിഞ്ഞാൽ ഇന്റർനെറ്റ് ഉപയോക്താക്കളുടെ ഒരു വിവരവും റഷ്യക്കു പുറത്തു ലഭ്യമാകില്ല. ഈ പരീക്ഷണം യാഥാർഥ്യമാക്കാനായി റഷ്യ സ്വന്തമായി ഇന്റർനെറ്റ് അഡ്രസ് സംവിധാനവും ഡൊമെയ്ൻ നെയിം സംവിധാനവും വികസിപ്പിക്കേണ്ടതുണ്ട്.
അതേസമയം, പരീക്ഷണത്തിന്റെ യഥാർഥ ഉദ്ദേശ്യത്തെക്കുറിച്ച് പല അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ചൈനയിലേതു പോലെ വ്യാപകമായി ജനങ്ങളെ നിരീക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണിതെന്നു ചിലർ ചൂണ്ടിക്കാട്ടുന്നു.