വാഷിംഗ്ടൺ/ബെയ്ജിംഗ്: ദക്ഷിണ ചൈനാ കടലിന്റെ അവകാശം കൈവശപ്പെടുത്താനുള്ള ചൈനയുടെ നീക്കത്തിനു തിരിച്ചടി നൽകി യുഎസിന്റെ രണ്ടു യുദ്ധക്കപ്പലുകൾ പ്രദേശം ലക്ഷ്യമാക്കി നീങ്ങുന്നു. മേഖലയിലെ സംഘർഷം രൂക്ഷമാക്കുന്നതിനുള്ള നടപടികളാണു യുഎസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നു ചൈന കുറ്റപ്പെടുത്തി.
മിസൈൽ നശീകരണികളായ യുഎസ്എസ് സ്പ്രുവൻസ്, യുഎസ്എസ് പ്രബിൾ യുദ്ധക്കപ്പലുകളാണു ദക്ഷിണ ചൈനാ കടലിലെ സ്പാർട്ലി ദ്വീപ് ലക്ഷ്യമായി നീങ്ങുന്നത്. മറ്റുരാജ്യങ്ങളുടെ അതിർത്തിയിലേക്കുള്ള യുഎസ് നുഴഞ്ഞുകയറ്റമാണ് ഇതിലൂടെ വ്യക്തമായതെന്നു ചൈന പ്രതികരിച്ചു.
ഫിലിപ്പീൻസ്, മലേഷ്യ, ദക്ഷിണ വിയറ്റ്നാം തീരങ്ങൾക്കു സമീപം സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ് സ്പാർട്ലി ദ്വീപുകൾ. ചൈനയ്ക്കൊപ്പം തായ്വാൻ, ഫിലിപ്പീൻസ്, ബ്രൂണയ്, മലേഷ്യ, വിയറ്റ്നാം രാജ്യങ്ങളും ദ്വീപിന് അവകാശം ഉന്നയിക്കുന്നുണ്ട്.
മിസൈൽ നശീകരണികളായ യുഎസ്എസ് സ്പ്രുവൻസ്, യുഎസ്എസ് പ്രബിൾ യുദ്ധക്കപ്പലുകളാണു ദക്ഷിണ ചൈനാ കടലിലെ സ്പാർട്ലി ദ്വീപ് ലക്ഷ്യമായി നീങ്ങുന്നത്. മറ്റുരാജ്യങ്ങളുടെ അതിർത്തിയിലേക്കുള്ള യുഎസ് നുഴഞ്ഞുകയറ്റമാണ് ഇതിലൂടെ വ്യക്തമായതെന്നു ചൈന പ്രതികരിച്ചു.
ഫിലിപ്പീൻസ്, മലേഷ്യ, ദക്ഷിണ വിയറ്റ്നാം തീരങ്ങൾക്കു സമീപം സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ് സ്പാർട്ലി ദ്വീപുകൾ. ചൈനയ്ക്കൊപ്പം തായ്വാൻ, ഫിലിപ്പീൻസ്, ബ്രൂണയ്, മലേഷ്യ, വിയറ്റ്നാം രാജ്യങ്ങളും ദ്വീപിന് അവകാശം ഉന്നയിക്കുന്നുണ്ട്.