ന്യൂഡൽഹി: വിവാദ റഫാൽ പോർവിമാന ഇടപാടിനെക്കുറിച്ചുള്ള കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട് ഉടൻ പാർലമെന്റിൽ വയ്ക്കും. കേന്ദ്രസർക്കാരും ഓഡിറ്റർമാരും തമ്മിൽ അന്തിമചർച്ച പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട് ഇന്നലെ അച്ചടിച്ചതായാണു സൂചന.റഫാൽ ഇടപാടിനെക്കുറിച്ചുള്ള സിഇജി റിപ്പോർട്ട് ബുധനാഴ്ചയോ അതിനു മുന്പോ പാർലമെന്റിൽ വയ്ക്കാനാണ് ആലോചന.
പാർലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിക്കുന്ന ബുധനാഴ്ച സിഎജി റിപ്പോർട്ട് സഭയിൽ സമർപ്പിക്കുമെന്നു ബിജെപി നേതാക്കൾ സൂചന നൽകി. രാഷ്ട്രപതിക്കു നൽകിയ ശേഷം എപ്പോൾ വേണമെങ്കിലും സിഎജി റിപ്പോർട്ട് സഭയിൽ വയ്ക്കാനാകും.
ഫ്രാൻസിലെ ദസോ കന്പനിയുടെ 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങിയ ഇടപാടിൽ ക്രമക്കേടുകളും അ ഴിമതിയും നടന്നതായാണു കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ആവർത്തിച്ച് ആരോപിച്ചത്. കരാറിന്റെ വിലപേശൽ ചർച്ചകൾ പ്രതിരോധ വകുപ്പ് നടത്തുന്നതിനിടയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി അനധികൃതമായി സമാന്തര ചർച്ച നടത്തിയതിനെതിരേ പ്രതിരോധ സെക്രട്ടറി രേഖാമൂലം പ്രതിരോധമന്ത്രിക്കു കുറിപ്പ് നൽകിയതിന്റെ തെളിവ് കഴിഞ്ഞദിവസം പുറത്തുവന്നത് ആരോപണങ്ങൾക്കു കൊഴുപ്പുകൂട്ടി.
ഫ്രഞ്ച് സർക്കാരും ദസോ കന്പനിയുമായി പ്രതിരോധ മന്ത്രാലയത്തിലെ വിദഗ്ധർ അടങ്ങിയ ഏഴംഗ സംഘം ചർച്ച നടത്തുന്നതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടു സമാന്തര ചർച്ച നടത്തുന്നതു രാജ്യത്തിന്റെ താത്പര്യങ്ങൾക്കു ദോഷകരമാണെന്നും നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് അന്നത്തെ പ്രതിരോധ സെക്രട്ടറി ജി. മോഹൻകുമാർ 2015 നവംബർ 24ന് എഴുതിയ കുറിപ്പാണ് പുറത്തായത്.
പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായുള്ള വിവരം അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കർ നൽകിയ കുറിപ്പിലും നിഷേധിച്ചില്ല. പ്രധാനമന്ത്രിയുടെ അന്വേഷണത്തിൽ അമിതമായ ആശങ്കയ്ക്കു കാരണമില്ലെന്ന ന്യായമാണു പരീക്കർ നിരത്തിയത്. ബാങ്ക് ഗാരന്റി പോലുമില്ലാതെ കരാറിൽ ഒപ്പുവച്ചതു ഇന്ത്യയ്ക്ക് ദോഷകരമായെന്ന വാദത്തിനു ശക്തി പകരുന്നതാണ് പുറത്തായ രേഖ.
സിഎജി മെഹ്റിഷി റിപ്പോർട്ട് തയാറാക്കുന്നതിനെതിരേ കോണ്ഗ്രസ്
ന്യൂഡൽഹി: റഫാൽ ഇടപാടിന്റെ കാര്യങ്ങളിൽ സജീവ പങ്കാളിയായിരുന്ന അന്നത്തെ ധനകാര്യ സെക്രട്ടറിയായ ഇപ്പോഴത്തെ സിഎജി രാജീവ് മെഹ്റിഷി ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് തയാറാക്കുന്നതു തെറ്റാണെന്നു കോണ്ഗ്രസ്. തത്പരകക്ഷി തന്നെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകരുതെന്ന് ആവശ്യപ്പെട്ട് സിഎജിക്ക് രേഖാമൂലം കത്തു നൽകിയിട്ടുണ്ടെ ന്ന് പ്രമുഖ നിയമജ്ഞനും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
ജോർജ് കള്ളിവയലിൽ
പാർലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിക്കുന്ന ബുധനാഴ്ച സിഎജി റിപ്പോർട്ട് സഭയിൽ സമർപ്പിക്കുമെന്നു ബിജെപി നേതാക്കൾ സൂചന നൽകി. രാഷ്ട്രപതിക്കു നൽകിയ ശേഷം എപ്പോൾ വേണമെങ്കിലും സിഎജി റിപ്പോർട്ട് സഭയിൽ വയ്ക്കാനാകും.
ഫ്രാൻസിലെ ദസോ കന്പനിയുടെ 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങിയ ഇടപാടിൽ ക്രമക്കേടുകളും അ ഴിമതിയും നടന്നതായാണു കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ആവർത്തിച്ച് ആരോപിച്ചത്. കരാറിന്റെ വിലപേശൽ ചർച്ചകൾ പ്രതിരോധ വകുപ്പ് നടത്തുന്നതിനിടയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി അനധികൃതമായി സമാന്തര ചർച്ച നടത്തിയതിനെതിരേ പ്രതിരോധ സെക്രട്ടറി രേഖാമൂലം പ്രതിരോധമന്ത്രിക്കു കുറിപ്പ് നൽകിയതിന്റെ തെളിവ് കഴിഞ്ഞദിവസം പുറത്തുവന്നത് ആരോപണങ്ങൾക്കു കൊഴുപ്പുകൂട്ടി.
ഫ്രഞ്ച് സർക്കാരും ദസോ കന്പനിയുമായി പ്രതിരോധ മന്ത്രാലയത്തിലെ വിദഗ്ധർ അടങ്ങിയ ഏഴംഗ സംഘം ചർച്ച നടത്തുന്നതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടു സമാന്തര ചർച്ച നടത്തുന്നതു രാജ്യത്തിന്റെ താത്പര്യങ്ങൾക്കു ദോഷകരമാണെന്നും നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് അന്നത്തെ പ്രതിരോധ സെക്രട്ടറി ജി. മോഹൻകുമാർ 2015 നവംബർ 24ന് എഴുതിയ കുറിപ്പാണ് പുറത്തായത്.
പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായുള്ള വിവരം അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കർ നൽകിയ കുറിപ്പിലും നിഷേധിച്ചില്ല. പ്രധാനമന്ത്രിയുടെ അന്വേഷണത്തിൽ അമിതമായ ആശങ്കയ്ക്കു കാരണമില്ലെന്ന ന്യായമാണു പരീക്കർ നിരത്തിയത്. ബാങ്ക് ഗാരന്റി പോലുമില്ലാതെ കരാറിൽ ഒപ്പുവച്ചതു ഇന്ത്യയ്ക്ക് ദോഷകരമായെന്ന വാദത്തിനു ശക്തി പകരുന്നതാണ് പുറത്തായ രേഖ.
സിഎജി മെഹ്റിഷി റിപ്പോർട്ട് തയാറാക്കുന്നതിനെതിരേ കോണ്ഗ്രസ്
ന്യൂഡൽഹി: റഫാൽ ഇടപാടിന്റെ കാര്യങ്ങളിൽ സജീവ പങ്കാളിയായിരുന്ന അന്നത്തെ ധനകാര്യ സെക്രട്ടറിയായ ഇപ്പോഴത്തെ സിഎജി രാജീവ് മെഹ്റിഷി ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് തയാറാക്കുന്നതു തെറ്റാണെന്നു കോണ്ഗ്രസ്. തത്പരകക്ഷി തന്നെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകരുതെന്ന് ആവശ്യപ്പെട്ട് സിഎജിക്ക് രേഖാമൂലം കത്തു നൽകിയിട്ടുണ്ടെ ന്ന് പ്രമുഖ നിയമജ്ഞനും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
ജോർജ് കള്ളിവയലിൽ