ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റശേഷം ആദ്യമായി പ്രിയങ്ക ഗാന്ധി വദ്ര ഇന്നു യുപിയിൽ പ്രചാരണത്തിനിറങ്ങും. കോണ്ഗ്രസ് പ്രസിഡന്റും സഹോദരനുമായ രാഹുൽ ഗാന്ധിയും പശ്ചിമ യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കയോടൊപ്പം ഉണ്ടാകും.
ലക്നൗവിലെ പിസിസി ആസ്ഥാനത്തെത്തുന്ന മൂന്നു നേതാക്കളും ഹസ്രത്ഗഞ്ചിൽ മഹാത്മാഗാന്ധിയുടെയും ഡോ. ബി.ആർ. അംബേദ്കറുടെയും സർദാർ പട്ടേലിന്റെയും പ്രതിമകളിൽ ഹാരാർപ്പണം ചെയ്ത് ആദരവ് പ്രകടിപ്പിച്ചാണ് പ്രചാരണ പരിപാടികൾക്കു തുടക്കം കുറിക്കുക. രാത്രിയോടെ രാഹുൽ ഡൽഹിക്കു മടങ്ങും.
രാഹുലും പ്രിയങ്കയും ചേർന്നു പന്ത്രണ്ടു കിലോമീറ്റർ റോഡ് ഷോ നടത്തിയാണു യുപി പിടിക്കാനുള്ള പുതിയ തേരോട്ടത്തിനു ശക്തി പകരുക. പ്രിയങ്കയും ജ്യോതിരാദിത്യയും വ്യാഴാഴ്ച വരെ യുപിയിലെ പ്രചാരണ പരിപാടികൾ തുടരും. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച് വിവിധ മണ്ഡലങ്ങളിലെ കോണ്ഗ്രസ് പ്രവർത്തകരും നേതാക്കളുമായി രാഹുലും പ്രിയങ്കയും ജ്യോതിരാദിത്യയും ചർച്ച നടത്തും.
ലക്നൗവിലെ യുപിസിസി ആസ്ഥാനത്ത് തയാറാക്കിയ നവീകരിച്ച മീഡിയ ഹാൾ പ്രിയങ്ക ഉദ്ഘാടനം ചെയ്യും. ഇതിനോടു ചേർന്നുള്ള, മുന്പ് ഇന്ദിരാഗാന്ധി ഉപയോഗിച്ചിരുന്ന മുറി പ്രിയങ്കയ്ക്കായി തയാറാക്കിയിട്ടുണ്ട്. യുപിയിലെ കോണ്ഗ്രസ് പ്രവർത്തകരുമായി ഈ ഓഫീസിലിരുന്നാകും പ്രിയങ്ക കൂടിക്കാഴ്ചകൾ നടത്തുക.
ഡൽഹിയിൽനിന്ന് ഇന്നു രാവിലെ 11.30ന് ലക്നൗ വിമാനത്താവളത്തിലെത്തുന്ന രാഹുലും പ്രിയങ്കയും ജ്യോതിരാദിത്യയും നേരേ ഹസ്രത്ഗഞ്ചിലെത്തി രാഷ്ട്രനേതാക്കളെ വണക്കിയ ശേഷമാകും യുപിസിസി ഓഫീസിലേക്കു പോകുക. 12 കിലോമീറ്റർ അകലെയുള്ള ലക്നൗവിലെ യുപിസിസി ഓഫീസിലേക്കുള്ള വഴിമധ്യേ 28 കേന്ദ്രങ്ങളിൽ നേതാക്കൾക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.
രാഹുലിന്റെയും പ്രിയങ്കയുടെയും വരവ് ഗംഭീരമാക്കാൻ വിമാനത്താവളം മുതൽ ലക്നൗവിലെ പിസിസി ഓഫീസ് വരെയുള്ള റോഡുകളെല്ലാം കൂറ്റൻ ബോർഡുകളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
ലക്നൗവിലെ പിസിസി ആസ്ഥാനത്തെത്തുന്ന മൂന്നു നേതാക്കളും ഹസ്രത്ഗഞ്ചിൽ മഹാത്മാഗാന്ധിയുടെയും ഡോ. ബി.ആർ. അംബേദ്കറുടെയും സർദാർ പട്ടേലിന്റെയും പ്രതിമകളിൽ ഹാരാർപ്പണം ചെയ്ത് ആദരവ് പ്രകടിപ്പിച്ചാണ് പ്രചാരണ പരിപാടികൾക്കു തുടക്കം കുറിക്കുക. രാത്രിയോടെ രാഹുൽ ഡൽഹിക്കു മടങ്ങും.
രാഹുലും പ്രിയങ്കയും ചേർന്നു പന്ത്രണ്ടു കിലോമീറ്റർ റോഡ് ഷോ നടത്തിയാണു യുപി പിടിക്കാനുള്ള പുതിയ തേരോട്ടത്തിനു ശക്തി പകരുക. പ്രിയങ്കയും ജ്യോതിരാദിത്യയും വ്യാഴാഴ്ച വരെ യുപിയിലെ പ്രചാരണ പരിപാടികൾ തുടരും. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച് വിവിധ മണ്ഡലങ്ങളിലെ കോണ്ഗ്രസ് പ്രവർത്തകരും നേതാക്കളുമായി രാഹുലും പ്രിയങ്കയും ജ്യോതിരാദിത്യയും ചർച്ച നടത്തും.
ലക്നൗവിലെ യുപിസിസി ആസ്ഥാനത്ത് തയാറാക്കിയ നവീകരിച്ച മീഡിയ ഹാൾ പ്രിയങ്ക ഉദ്ഘാടനം ചെയ്യും. ഇതിനോടു ചേർന്നുള്ള, മുന്പ് ഇന്ദിരാഗാന്ധി ഉപയോഗിച്ചിരുന്ന മുറി പ്രിയങ്കയ്ക്കായി തയാറാക്കിയിട്ടുണ്ട്. യുപിയിലെ കോണ്ഗ്രസ് പ്രവർത്തകരുമായി ഈ ഓഫീസിലിരുന്നാകും പ്രിയങ്ക കൂടിക്കാഴ്ചകൾ നടത്തുക.
ഡൽഹിയിൽനിന്ന് ഇന്നു രാവിലെ 11.30ന് ലക്നൗ വിമാനത്താവളത്തിലെത്തുന്ന രാഹുലും പ്രിയങ്കയും ജ്യോതിരാദിത്യയും നേരേ ഹസ്രത്ഗഞ്ചിലെത്തി രാഷ്ട്രനേതാക്കളെ വണക്കിയ ശേഷമാകും യുപിസിസി ഓഫീസിലേക്കു പോകുക. 12 കിലോമീറ്റർ അകലെയുള്ള ലക്നൗവിലെ യുപിസിസി ഓഫീസിലേക്കുള്ള വഴിമധ്യേ 28 കേന്ദ്രങ്ങളിൽ നേതാക്കൾക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.
രാഹുലിന്റെയും പ്രിയങ്കയുടെയും വരവ് ഗംഭീരമാക്കാൻ വിമാനത്താവളം മുതൽ ലക്നൗവിലെ പിസിസി ഓഫീസ് വരെയുള്ള റോഡുകളെല്ലാം കൂറ്റൻ ബോർഡുകളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.