അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിലെ കോടതികളിൽ ഹിന്ദി മൂന്നാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. അറബിയും ഇംഗ്ലീഷുമാണ് മറ്റു രണ്ടു ഭാഷകൾ. കോടതിയിലെ രേഖകളടക്കം ഇനി ഹിന്ദിയിൽ ലഭ്യമാകും.
നിയമ നടപടികളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും വ്യക്തമായ അവബോധമുണ്ടാവാൻ ഹിന്ദി സംസാരഭാഷയായിട്ടുള്ളവരെ സഹായിക്കുകയാണു ലക്ഷ്യമെന്ന് അബുദാബി ജുഡീഷൽ ഡിപ്പാർട്ടുമെന്റ്(എഡിജെഡി)വെബ്സൈറ്റിൽ നൽകിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. നിയമനടപടികളുടെ സുതാര്യത വർധിപ്പിക്കുന്നതിനും ഇതു സഹായിക്കുമെന്ന് എഡിജെഡി അണ്ടർ സെക്രട്ടറി യൂസഫ് സയിദ് അൽ അബ്രി പറഞ്ഞു.
യുഎഇ ജനസംഖ്യയുടെ 30 ശതമാനവും ഇന്ത്യയിൽനിന്നുള്ള കുടിയേറ്റക്കാരാണ്. തൊഴിൽ സംബന്ധമായ കേസുകളിലെ ക്ലെയിം ഫോമുകൾ അടക്കം ഹിന്ദിയിൽ ലഭ്യമാകും.
നിയമ നടപടികളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും വ്യക്തമായ അവബോധമുണ്ടാവാൻ ഹിന്ദി സംസാരഭാഷയായിട്ടുള്ളവരെ സഹായിക്കുകയാണു ലക്ഷ്യമെന്ന് അബുദാബി ജുഡീഷൽ ഡിപ്പാർട്ടുമെന്റ്(എഡിജെഡി)വെബ്സൈറ്റിൽ നൽകിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. നിയമനടപടികളുടെ സുതാര്യത വർധിപ്പിക്കുന്നതിനും ഇതു സഹായിക്കുമെന്ന് എഡിജെഡി അണ്ടർ സെക്രട്ടറി യൂസഫ് സയിദ് അൽ അബ്രി പറഞ്ഞു.
യുഎഇ ജനസംഖ്യയുടെ 30 ശതമാനവും ഇന്ത്യയിൽനിന്നുള്ള കുടിയേറ്റക്കാരാണ്. തൊഴിൽ സംബന്ധമായ കേസുകളിലെ ക്ലെയിം ഫോമുകൾ അടക്കം ഹിന്ദിയിൽ ലഭ്യമാകും.