മോസ്കോ: ധ്രുവക്കരടികൾ ഭക്ഷണം തേടി കൂട്ടത്തോടെ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങിയതിനെത്തുടർന്ന് റഷ്യയിലെ നൊവായ സെംലിയ ദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 650 പേർ താമസിക്കുന്ന പ്രദേശത്ത് കഴിഞ്ഞ രണ്ടു മാസത്തിനിടെ 52 കരടികളാണു പ്രത്യക്ഷപ്പെട്ടത്. കരടികളെ പേടിപ്പിച്ചോടിക്കാനുള്ള ശ്രമങ്ങൾ വിജയിക്കുന്നില്ല.
കാലാവസ്ഥാ വ്യതിയാനം മൂലം ആർക്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾ ഉരുകാൻ തുടങ്ങിയതോടെ കരടികൾക്ക് ഭക്ഷണം കണ്ടെത്താൻ പറ്റുന്നില്ല. വിശന്നുവലയുന്ന കരടികൾ ഭക്ഷണം തേടി ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതാണെന്ന് ശാസ്ത്രപഠനങ്ങൾ പറയുന്നു.
വംശനാശഭീഷണി നേരിടുന്ന ധ്രുവക്കരിടകളെ വേട്ടയാടുന്നതിനു നിരോധനമുണ്ട്. കരടികളെ തുരത്താൻ ഫലപ്രദമായ മറ്റെന്തെങ്കിലും മാർഗം ആലോചിക്കുകയാണ് റഷ്യൻ അധികൃതർ.
കാലാവസ്ഥാ വ്യതിയാനം മൂലം ആർക്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾ ഉരുകാൻ തുടങ്ങിയതോടെ കരടികൾക്ക് ഭക്ഷണം കണ്ടെത്താൻ പറ്റുന്നില്ല. വിശന്നുവലയുന്ന കരടികൾ ഭക്ഷണം തേടി ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതാണെന്ന് ശാസ്ത്രപഠനങ്ങൾ പറയുന്നു.
വംശനാശഭീഷണി നേരിടുന്ന ധ്രുവക്കരിടകളെ വേട്ടയാടുന്നതിനു നിരോധനമുണ്ട്. കരടികളെ തുരത്താൻ ഫലപ്രദമായ മറ്റെന്തെങ്കിലും മാർഗം ആലോചിക്കുകയാണ് റഷ്യൻ അധികൃതർ.