ആദ്യ പരന്പര തോൽവി
നവംബറിൽ ഓസ്ട്രേലിയൻ പര്യടനത്തിനായി ചെന്നതിനു ശേഷം ഇന്ത്യയുടെ ആദ്യ പരന്പര തോൽവിയാണിത്. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരന്പര സമനിലയിൽ കലാശിച്ചപ്പോൾ ടെസ്റ്റ്, ഏകദിനങ്ങളിൽ ഇന്ത്യ കിരീടം സ്വന്തമാക്കി. തുടർന്ന് ന്യൂസിലൻഡിൽ എത്തിയ ഇന്ത്യ ഏകദിന പരന്പര നേടിയിരുന്നു.
213 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഇന്ത്യക്ക് ഒരുഘട്ടത്തിൽ നാല് വിക്കറ്റ്ശേഷിക്കേ 28 പന്തിൽ 68 റണ്‍സ് വേണ്ടിയിരുന്നു. ദിനേശ് കാർത്തികും (16 പന്തിൽ 33 നോട്ടൗട്ട്) കൃണാൽ പാണ്ഡ്യയും (13 പന്തിൽ 26 നോട്ടൗട്ട്) ഡറിൽ മിച്ചലിനെയും ബ്ലെയർ ടിക്നറിനെയും സിക്സർ പറത്തിയതോടെ 18 പന്തിൽ 48 റണ്‍സ് എന്നായി വിജയ ലക്ഷ്യം ചുരുങ്ങി. തുടർന്ന് കൃണാൽ ടിം സൗത്തിയുടെ ഒരു ഓവറിൽ സിക്സറും രണ്ട് ഫോറും അടുപ്പിച്ചടിച്ചതോടെ ഇന്ത്യയുടെ വിജയ ലക്ഷ്യം 12 പന്തിൽ 30 റണ്‍സ് എന്നതായി. ടിക്നർ എറിഞ്ഞ 19-ാം ഓവറിൽ 14 റണ്‍സ് പിറന്നതോടെ അവസാന ഓവറിലെ ലക്ഷ്യം 16 ആയി. സോത്തി എറിഞ്ഞ ആ ഓവറിലെ ആദ്യ അഞ്ച് പന്തുകളിൽ ഒരു ഡബിളും രണ്ട് ഡോട്ട് ബോളും രണ്ട് സിംഗിളും മാത്രമായതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു.
മാസ്റ്റർ മണ്‍റോ
കോളിൻ മണ്‍റോയുടെ ഇന്നിംഗ്സ് ആണ് കിവികൾക്ക് മികച്ച സ്കോർ നല്‍കിയത്. ടിം സീഫർട്ടും (25 പന്തിൽ 43 റണ്‍സ്) മണ്‍റോയും ഓപ്പണിംഗ് വിക്കറ്റിൽ 7.4 ഓവറിൽ 80 റണ്‍സ് അടിച്ചെടുത്തു. കുൽദീപ് യാദവിന്റെ പന്തിൽ ഒരു മിന്നൽ സ്റ്റംപിലൂടെ സീഫർട്ടിനെ പുറത്താക്കി ധോണിയാണ് ഈ കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ഗ്രാൻഡ്ഹോം 16 പന്തിൽ 30 റണ്‍സ് എടുത്തു. ഏഴ് പന്തിൽ 14 റണ്‍സുമായി ടെയ്ലർ പുറത്താകാതെനിന്നു. പരന്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച സീഫർട്ട് ആണ് മാൻ ഓഫ് ദ സീരീസ്.
സ്കോർബോർഡ്
ടോസ്: ഇന്ത്യ
ന്യൂസിലൻഡ് ബാറ്റിംഗ്: സീഫർട്ട് സ്റ്റംപ്ഡ് ധോണി ബി കുൽദീപ് 43, മണ്‍റോ സി ഹാർദിക് ബി കുൽദീപ് 72, വില്യംസണ് സി കുൽദീപ് ബി ഖലീൽ 27, ഗ്രാൻഡ്ഹോം സി ധോണി ബി ഭുവനേശ്വർ 30, മിച്ചൽ നോട്ടൗട്ട് 19, ടെയ്ലർ നോട്ടൗട്ട് 14, എക്സ്ട്രാസ് 7, ആകെ 20 ഓവറിൽ നാലിന് 212.
ബൗളിംഗ്: ഭുവനേശ്വർ 4-0-37-1, ഖലീൽ അഹമ്മദ് 4-0-47-1, ഹാർദിക് പാണ്ഡ്യ 4-0-44-0, കൃണാൽ പാണ്ഡ്യ 4-0-54-0, കുൽദീപ് യാദവ് 4-0-26-2.
ഇന്ത്യ ബാറ്റിംഗ്: ധവാൻ സി മിച്ചൽ ബി സാന്റ്നർ 5, രോഹിത് സി സീഫർട്ട് ബി മിച്ചൽ 38, വിജയ് ശങ്കർ സി ഗ്രാൻഡ്ഹോം ബി സാന്റ്നർ 43, പന്ത് സി വില്യംസണ് ബി ടിക്നർ 28, ഹാർദിക് സി വില്യംസണ് ബി കഗ്ലെജിൻ 21, ധോണി സി സൗത്തി ബി മിച്ചൽ 2, കാർത്തിക് നോട്ടൗട്ട് 33, കൃണാൽ നോട്ടൗട്ട് 26, എക്സ്ട്രാസ് 12, ആകെ 20 ഓവറിൽ ആറിന് 208.
ബൗളിംഗ്: സാന്റ്നർ 3-0-32-2, സൗത്തി 4-0-47-0, കഗ്ലെജിൻ 4-0-37-1, ടിക്നർ 4-0-34-1, സോധി 2-0-30-0, മിച്ചൽ 3-0-27-2.