ബാങ്കോക്ക്: തായ്ലൻഡിലെ ഉബോൽരത്ന രാജകുമാരിയുടെ പ്രധാനമന്ത്രിപദ മോഹം ഒരു ദിവസത്തിനകം അസ്തമിച്ചു. വാജിരലോംഗ്കോൺ രാജാവിന്റെ എതിർപ്പു മാനിച്ചു രാജകുമാരിയെ മത്സരിപ്പിക്കാനുള്ള ആഗ്രഹം ഉപേക്ഷിക്കുകയാണെന്നു തായ് രക്ഷാ ചാർട്ട് പാർട്ടി അറിയിച്ചു. ഇതോടെ മാർച്ച് 24നു നടക്കുന്ന തെരഞ്ഞെടുപ്പിൽ പട്ടാളമേധാവിയും പ്രധാനമന്ത്രിയുമായ പ്രയുത് ചാൻ ഒചയ്ക്കു മേൽക്കൈ ലഭിച്ചു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള രാജകുമാരിയുടെ വെള്ളിയാഴ്ചത്തെ തീരുമാനം തായ്ലൻഡിനെ ഞെട്ടിച്ചിരുന്നു. പട്ടാളത്തെ പേടിച്ചു പ്രവാസത്തിൽ കഴിയുന്ന മുൻ പ്രധാനമന്ത്രിമാരും സഹോദരങ്ങളുമായ താക്സിൻ, യിംഗ്ലക് ഷിനവത്ര കുടുംബത്തെ പിന്തുണയ്ക്കുന്ന തായ് രക്ഷാ ചാർട്ട് പാർട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാർഥിയാകാനായിരുന്നു അവരുടെ തീരുമാനം.
തായ് രാജകുടുംബ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരാൾ രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചത്. രാജകുമാരിയുടെ ജനപിന്തുണ പട്ടാളമേധാവി പ്രയുതിന്റെ മോഹങ്ങൾക്കു തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെട്ടു.
എന്നാൽ, രാജകുമാരിയുടെ തീരുമാനം വന്നതിനു തൊട്ടുപിന്നാലെ രാജാവ് എതിർപ്പുമായി രംഗത്തുവന്നു. രാജകുടുംബത്തിലെ മുതിർന്ന അംഗം രാഷ്ട്രീയത്തിലിറങ്ങുന്നതു രാജ്യത്തിന്റെ ആചാരങ്ങൾക്കും സംസ്കാരങ്ങൾക്കും വിരുദ്ധമായതിനാൽ അനുചിതമാണെന്നായിരുന്നു രാജാവിന്റെ പ്രസ്താവന.
രാജാവിന്റെ വാക്ക് അന്തിമമായി കരുതുന്ന നാടാണ് തായ്ലൻഡ്. അതോടെ, രാജകുമാരിയെ സ്ഥാനാർഥിയാക്കാനുള്ള മോഹം തായ് രക്ഷാ പാർട്ടി ഉപേക്ഷിച്ചു. ഇന്നലെ രാജകുമാരിക്കുവേണ്ടി നടത്താനിരുന്ന തെരഞ്ഞെടുപ്പു പ്രചാരണ പരിപാടി റദ്ദാക്കി.
2014ൽ പ്രധാനമന്ത്രി യിംഗ്ലക് ഷിനവത്രയെ പുറത്താക്കിയാണു പ്രയുത് അധികാരം പിടിച്ചത്. അതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. പട്ടാളത്തെ പിന്തുണയ്ക്കുന്ന ഫലാംഗ് പ്രചാരത് പാർട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാർഥിയാണ് പ്രയുത്. ഉബോൽരത്ന രാജകുമാരി തന്നെ പിന്തുണച്ചവർക്ക് ഇന്നലെ നന്ദി അറിയിച്ചു. ട്വിറ്ററിലെ പ്രസ്താവനയിൽ തെരഞ്ഞെടുപ്പു സ്ഥാനാർഥിത്വത്തെക്കുറിച്ച് അവർ പരാമർശിച്ചില്ല. തായ്ലൻഡിന്റെ മുന്നേറ്റമാണ് താൻ ആഗ്രഹിക്കുന്നതെന്നു മാത്രം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള രാജകുമാരിയുടെ വെള്ളിയാഴ്ചത്തെ തീരുമാനം തായ്ലൻഡിനെ ഞെട്ടിച്ചിരുന്നു. പട്ടാളത്തെ പേടിച്ചു പ്രവാസത്തിൽ കഴിയുന്ന മുൻ പ്രധാനമന്ത്രിമാരും സഹോദരങ്ങളുമായ താക്സിൻ, യിംഗ്ലക് ഷിനവത്ര കുടുംബത്തെ പിന്തുണയ്ക്കുന്ന തായ് രക്ഷാ ചാർട്ട് പാർട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാർഥിയാകാനായിരുന്നു അവരുടെ തീരുമാനം.
തായ് രാജകുടുംബ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരാൾ രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചത്. രാജകുമാരിയുടെ ജനപിന്തുണ പട്ടാളമേധാവി പ്രയുതിന്റെ മോഹങ്ങൾക്കു തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെട്ടു.
എന്നാൽ, രാജകുമാരിയുടെ തീരുമാനം വന്നതിനു തൊട്ടുപിന്നാലെ രാജാവ് എതിർപ്പുമായി രംഗത്തുവന്നു. രാജകുടുംബത്തിലെ മുതിർന്ന അംഗം രാഷ്ട്രീയത്തിലിറങ്ങുന്നതു രാജ്യത്തിന്റെ ആചാരങ്ങൾക്കും സംസ്കാരങ്ങൾക്കും വിരുദ്ധമായതിനാൽ അനുചിതമാണെന്നായിരുന്നു രാജാവിന്റെ പ്രസ്താവന.
രാജാവിന്റെ വാക്ക് അന്തിമമായി കരുതുന്ന നാടാണ് തായ്ലൻഡ്. അതോടെ, രാജകുമാരിയെ സ്ഥാനാർഥിയാക്കാനുള്ള മോഹം തായ് രക്ഷാ പാർട്ടി ഉപേക്ഷിച്ചു. ഇന്നലെ രാജകുമാരിക്കുവേണ്ടി നടത്താനിരുന്ന തെരഞ്ഞെടുപ്പു പ്രചാരണ പരിപാടി റദ്ദാക്കി.
2014ൽ പ്രധാനമന്ത്രി യിംഗ്ലക് ഷിനവത്രയെ പുറത്താക്കിയാണു പ്രയുത് അധികാരം പിടിച്ചത്. അതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. പട്ടാളത്തെ പിന്തുണയ്ക്കുന്ന ഫലാംഗ് പ്രചാരത് പാർട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാർഥിയാണ് പ്രയുത്. ഉബോൽരത്ന രാജകുമാരി തന്നെ പിന്തുണച്ചവർക്ക് ഇന്നലെ നന്ദി അറിയിച്ചു. ട്വിറ്ററിലെ പ്രസ്താവനയിൽ തെരഞ്ഞെടുപ്പു സ്ഥാനാർഥിത്വത്തെക്കുറിച്ച് അവർ പരാമർശിച്ചില്ല. തായ്ലൻഡിന്റെ മുന്നേറ്റമാണ് താൻ ആഗ്രഹിക്കുന്നതെന്നു മാത്രം പറഞ്ഞു.