ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ വിടുതലിനു(ബ്രെക്സിറ്റ്) പിന്നാലെ കലാപസമാന അന്തരീക്ഷമുണ്ടായാൽ എലിസബത്ത് രാജ്ഞി അടക്കമുള്ള രാജകുടുംബാംഗങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റാൻ ആലോചന നടക്കുന്നതായി റിപ്പോർട്ട്. ശീതയുദ്ധകാലത്തെ അടിയന്തര പദ്ധതികളാണു ബ്രിട്ടീഷ് അധികൃതർ വീണ്ടും പരിഗണിക്കുന്നത്.
മാർച്ച് 29 നാണ് ബ്രെക്സിറ്റ് നടക്കുന്നത്. ഇതിൽനിന്നു പിന്നോട്ടുപോക്കില്ലെന്നും സമയത്തുതന്നെ ബ്രെക്സിറ്റ് നടപ്പാക്കുമെന്നും പ്രധാനമന്ത്രി തെരേസാ മേ ഇന്നലെയും വ്യക്തമാക്കി.
യൂറോപ്യൻ യൂണിയനുമായി മേ ഉണ്ടാക്കിയ ബ്രെക്സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിച്ചിട്ടില്ല. വിടുതൽ കരാറില്ലാതെ ബ്രിട്ടൻ യൂണിയനു പുറത്തുപോകാനുള്ള സാഹചര്യം നിലനിൽക്കുന്നു. ഇങ്ങനെ സംഭവിച്ചാൽ ബ്രിട്ടന് അകത്തേക്കും പുറത്തേക്കുമുള്ള ചരക്കു കടത്തിനു വലിയ താമസം നേരിടും. ബ്രിട്ടനിൽ ഭക്ഷണത്തിനും മരുന്നിനും ക്ഷാമം ഉണ്ടാകാനുള്ള സാധ്യതവരെ ഉണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾ തെരുവിലിറങ്ങി കലാപമുണ്ടാക്കുമോയെന്നാണ് അധികൃതർ ഭയക്കുന്നത്.
മാർച്ച് 29 നാണ് ബ്രെക്സിറ്റ് നടക്കുന്നത്. ഇതിൽനിന്നു പിന്നോട്ടുപോക്കില്ലെന്നും സമയത്തുതന്നെ ബ്രെക്സിറ്റ് നടപ്പാക്കുമെന്നും പ്രധാനമന്ത്രി തെരേസാ മേ ഇന്നലെയും വ്യക്തമാക്കി.
യൂറോപ്യൻ യൂണിയനുമായി മേ ഉണ്ടാക്കിയ ബ്രെക്സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിച്ചിട്ടില്ല. വിടുതൽ കരാറില്ലാതെ ബ്രിട്ടൻ യൂണിയനു പുറത്തുപോകാനുള്ള സാഹചര്യം നിലനിൽക്കുന്നു. ഇങ്ങനെ സംഭവിച്ചാൽ ബ്രിട്ടന് അകത്തേക്കും പുറത്തേക്കുമുള്ള ചരക്കു കടത്തിനു വലിയ താമസം നേരിടും. ബ്രിട്ടനിൽ ഭക്ഷണത്തിനും മരുന്നിനും ക്ഷാമം ഉണ്ടാകാനുള്ള സാധ്യതവരെ ഉണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾ തെരുവിലിറങ്ങി കലാപമുണ്ടാക്കുമോയെന്നാണ് അധികൃതർ ഭയക്കുന്നത്.