ന്യൂഡൽഹി: മൂന്നുകോടി നികുതി ദായകർക്ക് ആശ്വാസം. അവർ ഇനി ആദായനികുതി നല്കേണ്ടതില്ല.
നികുതി ചുമത്താവുന്ന വരുമാനം അഞ്ചുലക്ഷം രൂപ വരെ ഉള്ളവർക്കു നികുതി റിബേറ്റ് അനുവദിച്ചതു വഴിയാണ് ഇത്. ഇതുവഴി ഗവൺമെന്റിന്റെ വരുമാനത്തിൽ 18,500 കോടി രൂപയുടെ കുറവ് ഉണ്ടാകും.
ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ ആദായനികുതിയുടെ ഒഴിവുപരിധി ഉയർത്തിയിട്ടില്ല. ഒഴിവു പരിധി രണ്ടര ലക്ഷം രൂപയായി തുടരും. രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയുള്ള തുകയുടെ നികുതിക്കു റിബേറ്റ് അനുവദിക്കുന്നതേ ഉള്ളൂ. അഞ്ചുലക്ഷത്തിനു മുകളിൽ നികുതി ബാധക വരുമാനമുണ്ടെങ്കിൽ ഈ സൗജന്യം കിട്ടില്ല. അയാൾ രണ്ടര ലക്ഷം രൂപ മുതൽ ഉള്ള തുകയ്ക്കു നികുതി നല്കണം.
സ്റ്റാൻഡാർഡ് ഡിഡക്ഷൻ
ശന്പളവരുമാനങ്ങൾക്കു കഴിഞ്ഞ വർഷമാണു സ്റ്റാൻഡാർഡ് ഡിഡക്ഷൻ പുനഃസ്ഥാപിച്ചത്. ഇത്തവണ അതു പതിനായിരം രൂപ കൂട്ടി 50,000 രൂപയാക്കി.
80 സി പ്രകാരം വിവിധ ചെലവുകളും നിക്ഷേപങ്ങളും വരുമാനത്തിൽ നിന്നു കിഴിക്കാം. ഈ കിഴിവ് ഒന്നര ലക്ഷം രൂപയാണ്. അതിന്റെ പരിധിയും മാറ്റിയിട്ടില്ല.
റിബേറ്റ് വ്യവസ്ഥ
അഞ്ചു ലക്ഷം രൂപയിൽ താഴെ നികുതിബാധകവരുമാനം (ടാക്സബിൾ ഇൻകം) ഉള്ളവർക്കു നിലവിൽ 2500 രൂപയുടെ റിബേറ്റ് അനുവദിച്ചിട്ടുള്ളത്. 87 എ വകുപ്പ് പ്രകാരമാണിത്. ഇന്നലെ അവതരിപ്പിച്ച ഫിനാൻസ് ബിൽ ഈ റിബേറ്റ് പരമാവധി 12,500 രൂപ എന്നാക്കി. ഇതോടെ അഞ്ചു ലക്ഷം രൂപ വരുമാനമുള്ളയാൾക്കു വരുന്ന നികുതി ബാധ്യത മുഴുവൻ (12,500 രൂപ) റിബേറ്റായി ഒഴിവാക്കാം. രണ്ടര ലക്ഷത്തിനു മുകളിൽ അഞ്ചുലക്ഷം രൂപ വരെ അഞ്ചുശതമാനമാണു നികുതി നിരക്ക്. 2017-ലാണു മന്ത്രി ജയ്റ്റിലി ഈ സ്ലാബിലെ നിരക്ക് പത്തിൽ നിന്ന് അഞ്ചു ശതമാനമായി കുറച്ചത്.
നികുതി നിരക്ക് ഇങ്ങനെ
60 വയസിൽ താഴെ ഉള്ളവർക്ക്
2,50,000 രൂപ വരെ നികുതി ഇല്ല
2,50,001-5,00,000 5%
5,00,001-10,00,000 20%
10,00,000 -നു മുകളിൽ 30%
60 വയസിനു മുകളിൽ 80 വയസ് വരെ
3,00,000 രൂപ വരെ നികുതിയില്ല
3,00,001 -5,00,000 5%
5,00,001 - 10,00,000 20%
10,00,000 - നു മുകളിൽ 30%
ഏൺപതു വയസ് മുതൽ
5,00,000 രൂപ വരെ നികുതി ഇല്ല.
5,00,001 -10,00,000 20%
10,00,000 -നു മുകളിൽ 30 %
നികുതി ബാധക വരുമാനം
ആദായനികുതി നിയമം 80 സി മുതൽ 80 യു വരെയുള്ള വകുപ്പുകൾ പ്രകാരമുള്ള തുകകൾ മൊത്തം വരുമാനത്തിൽ നിന്നു കിഴിച്ചശേഷമുള്ള വരുമാനമാണ് നികുതി ബാധക വരുമാനം.
നികുതി ചുമത്താവുന്ന വരുമാനം അഞ്ചുലക്ഷം രൂപ വരെ ഉള്ളവർക്കു നികുതി റിബേറ്റ് അനുവദിച്ചതു വഴിയാണ് ഇത്. ഇതുവഴി ഗവൺമെന്റിന്റെ വരുമാനത്തിൽ 18,500 കോടി രൂപയുടെ കുറവ് ഉണ്ടാകും.
ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ ആദായനികുതിയുടെ ഒഴിവുപരിധി ഉയർത്തിയിട്ടില്ല. ഒഴിവു പരിധി രണ്ടര ലക്ഷം രൂപയായി തുടരും. രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയുള്ള തുകയുടെ നികുതിക്കു റിബേറ്റ് അനുവദിക്കുന്നതേ ഉള്ളൂ. അഞ്ചുലക്ഷത്തിനു മുകളിൽ നികുതി ബാധക വരുമാനമുണ്ടെങ്കിൽ ഈ സൗജന്യം കിട്ടില്ല. അയാൾ രണ്ടര ലക്ഷം രൂപ മുതൽ ഉള്ള തുകയ്ക്കു നികുതി നല്കണം.
സ്റ്റാൻഡാർഡ് ഡിഡക്ഷൻ
ശന്പളവരുമാനങ്ങൾക്കു കഴിഞ്ഞ വർഷമാണു സ്റ്റാൻഡാർഡ് ഡിഡക്ഷൻ പുനഃസ്ഥാപിച്ചത്. ഇത്തവണ അതു പതിനായിരം രൂപ കൂട്ടി 50,000 രൂപയാക്കി.
80 സി പ്രകാരം വിവിധ ചെലവുകളും നിക്ഷേപങ്ങളും വരുമാനത്തിൽ നിന്നു കിഴിക്കാം. ഈ കിഴിവ് ഒന്നര ലക്ഷം രൂപയാണ്. അതിന്റെ പരിധിയും മാറ്റിയിട്ടില്ല.
റിബേറ്റ് വ്യവസ്ഥ
അഞ്ചു ലക്ഷം രൂപയിൽ താഴെ നികുതിബാധകവരുമാനം (ടാക്സബിൾ ഇൻകം) ഉള്ളവർക്കു നിലവിൽ 2500 രൂപയുടെ റിബേറ്റ് അനുവദിച്ചിട്ടുള്ളത്. 87 എ വകുപ്പ് പ്രകാരമാണിത്. ഇന്നലെ അവതരിപ്പിച്ച ഫിനാൻസ് ബിൽ ഈ റിബേറ്റ് പരമാവധി 12,500 രൂപ എന്നാക്കി. ഇതോടെ അഞ്ചു ലക്ഷം രൂപ വരുമാനമുള്ളയാൾക്കു വരുന്ന നികുതി ബാധ്യത മുഴുവൻ (12,500 രൂപ) റിബേറ്റായി ഒഴിവാക്കാം. രണ്ടര ലക്ഷത്തിനു മുകളിൽ അഞ്ചുലക്ഷം രൂപ വരെ അഞ്ചുശതമാനമാണു നികുതി നിരക്ക്. 2017-ലാണു മന്ത്രി ജയ്റ്റിലി ഈ സ്ലാബിലെ നിരക്ക് പത്തിൽ നിന്ന് അഞ്ചു ശതമാനമായി കുറച്ചത്.
നികുതി നിരക്ക് ഇങ്ങനെ
60 വയസിൽ താഴെ ഉള്ളവർക്ക്
2,50,000 രൂപ വരെ നികുതി ഇല്ല
2,50,001-5,00,000 5%
5,00,001-10,00,000 20%
10,00,000 -നു മുകളിൽ 30%
60 വയസിനു മുകളിൽ 80 വയസ് വരെ
3,00,000 രൂപ വരെ നികുതിയില്ല
3,00,001 -5,00,000 5%
5,00,001 - 10,00,000 20%
10,00,000 - നു മുകളിൽ 30%
ഏൺപതു വയസ് മുതൽ
5,00,000 രൂപ വരെ നികുതി ഇല്ല.
5,00,001 -10,00,000 20%
10,00,000 -നു മുകളിൽ 30 %
നികുതി ബാധക വരുമാനം
ആദായനികുതി നിയമം 80 സി മുതൽ 80 യു വരെയുള്ള വകുപ്പുകൾ പ്രകാരമുള്ള തുകകൾ മൊത്തം വരുമാനത്തിൽ നിന്നു കിഴിച്ചശേഷമുള്ള വരുമാനമാണ് നികുതി ബാധക വരുമാനം.