മാഡ്രിഡ്: പ്രസിഡന്റ് നിക്കോളാസ് മഡുറോ സ്ഥാനമൊഴിയണമെന്നാണ് ഭൂരിപക്ഷം വെനസ്വേലക്കാരും ആഗ്രഹിക്കുന്നതെന്നും രാജ്യത്ത് ആഭ്യന്തരയുദ്ധം ഉണ്ടാവില്ലെന്നും ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച ഹുവാൻ ഗ്വായിഡോ പറഞ്ഞു. സ്പെയിനിലെ എൽ പയിസ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ 90ശതമാനം ജനങ്ങളും നേതൃമാറ്റത്തെ അനുകൂലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സായുധസൈന്യത്തോട് തന്റെകൂടെച്ചേരാനും ഗ്വായിഡോ ആവശ്യപ്പെട്ടു.
ആഭ്യന്തരയുദ്ധമുണ്ടാവില്ലെങ്കിലും പ്രത്യേക പോലീസ് സേനയെ ഉപയോഗിച്ച് എതിരാളികളെ അമർച്ച ചെയ്യാൻ മഡുറോ ശ്രമിക്കുമെന്ന് വെനസ്വേലൻ കോൺഗ്രസിന്റെ (പാർലമെന്റ്) തലവനായ ഗ്വായിഡോ ചൂണ്ടിക്കാട്ടി.
ഇതിനിടെ ഗ്വായിഡോയുടെ പാർട്ടിക്കാർ സൈന്യത്തിലെ ഉന്നതരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുണ്ട്. വെനസ്വേലയിൽ സൈനിക നടപടിക്കു മുതിരുന്നത് വൻവിനയാവുമെന്ന് മഡുറോ അമേരിക്കയ്ക്ക് മുന്നറിയിപ്പു നൽകി. വിയറ്റ്നാമിൽ സംഭവിച്ച ദുരന്തമാവും അമേരിക്കയെ കാത്തിരിക്കുന്നത്. വിയറ്റ്നാമിൽ നിന്ന് അമേരിക്കയ്ക്ക് കെട്ടുകെട്ടേണ്ടിവന്നു.
ഇതേസമയം റഷ്യൻ വിമാനം കാരക്കാസിൽ ഇറങ്ങിയത് ഏറെ അഭ്യൂഹത്തിനു വഴിതെളിച്ചു. വെനസ്വേലൻ സെൻട്രൽ ബാങ്കിൽനിന്ന് 20 ടൺ സ്വർണം മോസ്കോയിലേക്കു കൊണ്ടുപോകാനാണു വിമാനം എത്തിയതെന്നു പറയപ്പെടുന്നു.
ആഭ്യന്തരയുദ്ധമുണ്ടാവില്ലെങ്കിലും പ്രത്യേക പോലീസ് സേനയെ ഉപയോഗിച്ച് എതിരാളികളെ അമർച്ച ചെയ്യാൻ മഡുറോ ശ്രമിക്കുമെന്ന് വെനസ്വേലൻ കോൺഗ്രസിന്റെ (പാർലമെന്റ്) തലവനായ ഗ്വായിഡോ ചൂണ്ടിക്കാട്ടി.
ഇതിനിടെ ഗ്വായിഡോയുടെ പാർട്ടിക്കാർ സൈന്യത്തിലെ ഉന്നതരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുണ്ട്. വെനസ്വേലയിൽ സൈനിക നടപടിക്കു മുതിരുന്നത് വൻവിനയാവുമെന്ന് മഡുറോ അമേരിക്കയ്ക്ക് മുന്നറിയിപ്പു നൽകി. വിയറ്റ്നാമിൽ സംഭവിച്ച ദുരന്തമാവും അമേരിക്കയെ കാത്തിരിക്കുന്നത്. വിയറ്റ്നാമിൽ നിന്ന് അമേരിക്കയ്ക്ക് കെട്ടുകെട്ടേണ്ടിവന്നു.
ഇതേസമയം റഷ്യൻ വിമാനം കാരക്കാസിൽ ഇറങ്ങിയത് ഏറെ അഭ്യൂഹത്തിനു വഴിതെളിച്ചു. വെനസ്വേലൻ സെൻട്രൽ ബാങ്കിൽനിന്ന് 20 ടൺ സ്വർണം മോസ്കോയിലേക്കു കൊണ്ടുപോകാനാണു വിമാനം എത്തിയതെന്നു പറയപ്പെടുന്നു.