ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രക്കേസില്‍ മുഴുവന്‍ കക്ഷികളെയും കേട്ടശേഷം ബി നിലവറ തുറക്കുന്നതു സംബന്ധിച്ച വിഷയം പരിഗണിക്കാമെന്ന് സുപ്രീംകോടതി. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പ്രതിനിധികള്‍ നല്കിയ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
അന്തിമവാദം തുടങ്ങുംമുമ്പുതന്നെ ബി നിലവറയുടെ വിഷയം തീര്‍പ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരും മറ്റ് എതിര്‍കക്ഷികളും ആവശ്യപ്പെട്ടിരുന്നു. വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളതിനാല്‍ ബി നിലവറ തുറക്കാനാവില്ലെന്ന് രാജകുടുംബം അറിയിച്ചു. പദ്മനാഭസ്വാമിയുടേത് പൊതുക്ഷേത്രമാണെന്ന 2011-ലെ നിലപാടും രാജകുടുംബം ആവര്‍ത്തിച്ചു.
ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ട്രസ്റ്റി രാമവര്‍മ യ്ക്കു വേണ്ടി കൃഷ്ണന് വേണുഗോപാലാണ് വാദമാരംഭിച്ചത്. അന്തിമവാദത്തിനു ശേഷമേ ബി നിലവറയുടെ വിഷയം പരിഗണിക്കൂവെന്ന് 2017 ജൂലൈ നാലിന് കോടതി പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്രത്തില്‍ ട്രസ്റ്റിക്ക് യാതൊരു അവകാശവുമില്ലെന്ന ഹൈക്കോടതി വിധിയോടു വിയോജിക്കുന്നു.
തിരുവിതാംകൂര്‍ രാജാവാണ് ക്ഷേത്രം നിര്‍മിച്ചത്. തുടര്‍ന്ന് അന്നത്തെ തിരുവിതാംകൂര്‍ നാട്ടുരാജ്യം 1750-ല്‍ പദ്മനാഭസ്വാമിക്കു സമര്‍പ്പിച്ചു. രാജാവ് പദ്മനാഭദാസനായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാ ക്ഷേത്രങ്ങളും ദേവസ്വം ബോര്‍ഡിന്റേതാണെന്ന ഹൈക്കോടതിയുടെ കാഴ്ചപ്പാട് തെറ്റാണെന്നും കൃഷ്ണന് വേണുഗോപാല്‍ വാദിച്ചു.
സ്വകാര്യ ക്ഷേത്രമായിരുന്നത് പിന്നീട് പൊതുക്ഷേത്രമായെന്നു 2011-ല്‍ രാജകുടുംബം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൊവ്വാഴ്ചയും കോടതിയില്‍ ആവര്‍ത്തിച്ചു. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ബുധനാഴ്ചയും വാദം തുടരും. ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് ശാശ്വത പരിഹാരം നിയമനിര്‍മാണമാണെന്നും ഗുരുവായൂര്‍ മാതൃകയില്‍ ബോര്‍ഡിന് രൂപം നല്കാന് തയാറാണെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
അന്തിമവാദം തുടങ്ങുംമുമ്പുതന്നെ ബി നിലവറയുടെ വിഷയം തീര്‍പ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരും മറ്റ് എതിര്‍കക്ഷികളും ആവശ്യപ്പെട്ടിരുന്നു. വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളതിനാല്‍ ബി നിലവറ തുറക്കാനാവില്ലെന്ന് രാജകുടുംബം അറിയിച്ചു. പദ്മനാഭസ്വാമിയുടേത് പൊതുക്ഷേത്രമാണെന്ന 2011-ലെ നിലപാടും രാജകുടുംബം ആവര്‍ത്തിച്ചു.
ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ട്രസ്റ്റി രാമവര്‍മ യ്ക്കു വേണ്ടി കൃഷ്ണന് വേണുഗോപാലാണ് വാദമാരംഭിച്ചത്. അന്തിമവാദത്തിനു ശേഷമേ ബി നിലവറയുടെ വിഷയം പരിഗണിക്കൂവെന്ന് 2017 ജൂലൈ നാലിന് കോടതി പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്രത്തില്‍ ട്രസ്റ്റിക്ക് യാതൊരു അവകാശവുമില്ലെന്ന ഹൈക്കോടതി വിധിയോടു വിയോജിക്കുന്നു.
തിരുവിതാംകൂര്‍ രാജാവാണ് ക്ഷേത്രം നിര്‍മിച്ചത്. തുടര്‍ന്ന് അന്നത്തെ തിരുവിതാംകൂര്‍ നാട്ടുരാജ്യം 1750-ല്‍ പദ്മനാഭസ്വാമിക്കു സമര്‍പ്പിച്ചു. രാജാവ് പദ്മനാഭദാസനായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാ ക്ഷേത്രങ്ങളും ദേവസ്വം ബോര്‍ഡിന്റേതാണെന്ന ഹൈക്കോടതിയുടെ കാഴ്ചപ്പാട് തെറ്റാണെന്നും കൃഷ്ണന് വേണുഗോപാല്‍ വാദിച്ചു.
സ്വകാര്യ ക്ഷേത്രമായിരുന്നത് പിന്നീട് പൊതുക്ഷേത്രമായെന്നു 2011-ല്‍ രാജകുടുംബം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൊവ്വാഴ്ചയും കോടതിയില്‍ ആവര്‍ത്തിച്ചു. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ബുധനാഴ്ചയും വാദം തുടരും. ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് ശാശ്വത പരിഹാരം നിയമനിര്‍മാണമാണെന്നും ഗുരുവായൂര്‍ മാതൃകയില്‍ ബോര്‍ഡിന് രൂപം നല്കാന് തയാറാണെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.