+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലപ്പെട്ട ഇൻസ്പെക്ടറുടെ ഫോണ്‍ മുഖ്യപ്രതിയുടെ വീട്ടിൽ

ന്യൂഡൽഹി: ബുലന്ദ് ഷഹറിൽ ജനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിംഗിന്‍റെ മൊബൈൽ ഫോണ്‍ കേസിലെ മുഖ്യപ്രതിയുടെ വീട്ടി
കൊല്ലപ്പെട്ട ഇൻസ്പെക്ടറുടെ ഫോണ്‍ മുഖ്യപ്രതിയുടെ വീട്ടിൽ
ന്യൂഡൽഹി: ബുലന്ദ് ഷഹറിൽ ജനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിംഗിന്‍റെ മൊബൈൽ ഫോണ്‍ കേസിലെ മുഖ്യപ്രതിയുടെ വീട്ടിൽ നിന്നു കണ്ടെടുത്തു. സുബോധ് കൊല്ലപ്പെട്ടതിനുശേഷം രണ്ടു മാസത്തിനു ശേഷമാണ് ഇദ്ദേഹത്തിന്‍റെ ഫോണ്‍ പോലീസ് കണ്ടെ ടുക്കുന്നത്.

സുബോധിനെ വെടിവച്ചു കൊലപ്പെടുത്തിയ പ്രശാന്ത് നട്ടിന്‍റെ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് ഫോണ്‍ കണ്ടെ ടുത്തത്. തെരച്ചിലിനിടെ വേറെ അഞ്ചു ഫോണുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ബുലദ്ഷഹർ സംഘർഷത്തിലേക്കു നയിച്ച തെളിവുകൾ എന്തെങ്കിലും കണ്ടെ ത്താനായി ഫോണ്‍ പരിശോധിച്ചു വരികയാണെന്ന് യുപി പോലീസ് അറിയിച്ചു. പശുവിനെ കൊലപ്പെടുത്തി എന്ന ആരോപണവുമായി ഡിസംബർ മൂന്നിന് ബുലന്ദ്ഷഹറിൽ സംഘർഷമുണ്ടായത്.
സംഭവ സ്ഥലത്തെത്തിയ സുബോധ് സിംഗ് നാനൂറോളം വരുന്ന ആൾക്കൂട്ടത്തിന് നടുവിലാണ് മർദനമേറ്റു കൊല്ലപ്പെട്ടത്.