ന്യൂഡൽഹി: എസ്സി, എസ്ടി അതിക്രമം തടയൽ നിയമം ഭേദഗതി ചെയ്തതു സ്റ്റേ ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി. ജസ്റ്റീസുമാരായ എ.കെ സിക്രി, അബ്ദുൾ നസീർ, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് തീ രുമാനം. നിയമഭേദഗതികളും പുനഃപരിശോധന ഹർജികളും ഒന്നിച്ചു പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്കു വിടുന്നതായും കോടതി അറിയിച്ചു. സംസ്ഥാന സർക്കാരും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.
എസ്സി, എസ്ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിൽ സുപ്രീംകോടതി കൊണ്ടുവന്ന മാറ്റങ്ങൾ മറികടക്കുന്നതിനായാണ് കേന്ദ്ര സർക്കാർ നിയമഭേദഗതി കൊണ്ടു വന്നത്.
നിയമപ്രകാരം കേസെടുക്കുന്നതിന് മുൻപായി ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നും ആരെയെങ്കിലും അറസ്റ്റ് ചെയ്യുന്നതിന് മുൻപ് ബന്ധപ്പെട്ട അധികാര കേന്ദ്രത്തിന്റെ അനുമതി വാങ്ങണമെന്നുമാണ് സുപ്രീംകോടതി വിധിച്ചത്. സർക്കാർ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നതിന് മുൻപായി മേലധികാരിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നും കോടതി വിധിച്ചിരുന്നു.
ഈ നിയമം അനുസരിച്ചുള്ള കേസുകളിൽ മുൻകൂർ ജാമ്യം പാടില്ലെന്ന വ്യവസ്ഥയും കോടതി നീക്കം ചെയ്തിരുന്നു. ഇതിനെ മറികടക്കാനായി പുതിയ വ്യവസ്ഥ ബില്ലിൽ ചേർക്കുകയും ചെയ്തു. നിയമപ്രകാരം ആർക്കെതിരേയും കേസെടുക്കുന്നതിന് പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് ഉപവകുപ്പിലെ ആദ്യ വ്യവസ്ഥയിൽ പറയുന്നത്.
ഏതെങ്കിലും വ്യക്തിയുടെ അറസ്റ്റ് ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് ആരുടെയെങ്കിലും അനുമതി തേടേണ്ട ആവശ്യമില്ലെന്നും ഉപവകുപ്പിന്റെ രണ്ടാം വ്യവസ്ഥയിലും പറയുന്നു. എന്നാൽ, മുൻകൂർ ജാമ്യത്തിന്റെ കാര്യത്തിൽ കോടതി പുറപ്പെടുവിച്ച ഉത്തരവ് മറികടക്കുന്നതിനുള്ള ഒരു വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തിയിരുന്നില്ല.
എസ്സി, എസ്ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിൽ സുപ്രീംകോടതി കൊണ്ടുവന്ന മാറ്റങ്ങൾ മറികടക്കുന്നതിനായാണ് കേന്ദ്ര സർക്കാർ നിയമഭേദഗതി കൊണ്ടു വന്നത്.
നിയമപ്രകാരം കേസെടുക്കുന്നതിന് മുൻപായി ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നും ആരെയെങ്കിലും അറസ്റ്റ് ചെയ്യുന്നതിന് മുൻപ് ബന്ധപ്പെട്ട അധികാര കേന്ദ്രത്തിന്റെ അനുമതി വാങ്ങണമെന്നുമാണ് സുപ്രീംകോടതി വിധിച്ചത്. സർക്കാർ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നതിന് മുൻപായി മേലധികാരിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നും കോടതി വിധിച്ചിരുന്നു.
ഈ നിയമം അനുസരിച്ചുള്ള കേസുകളിൽ മുൻകൂർ ജാമ്യം പാടില്ലെന്ന വ്യവസ്ഥയും കോടതി നീക്കം ചെയ്തിരുന്നു. ഇതിനെ മറികടക്കാനായി പുതിയ വ്യവസ്ഥ ബില്ലിൽ ചേർക്കുകയും ചെയ്തു. നിയമപ്രകാരം ആർക്കെതിരേയും കേസെടുക്കുന്നതിന് പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് ഉപവകുപ്പിലെ ആദ്യ വ്യവസ്ഥയിൽ പറയുന്നത്.
ഏതെങ്കിലും വ്യക്തിയുടെ അറസ്റ്റ് ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് ആരുടെയെങ്കിലും അനുമതി തേടേണ്ട ആവശ്യമില്ലെന്നും ഉപവകുപ്പിന്റെ രണ്ടാം വ്യവസ്ഥയിലും പറയുന്നു. എന്നാൽ, മുൻകൂർ ജാമ്യത്തിന്റെ കാര്യത്തിൽ കോടതി പുറപ്പെടുവിച്ച ഉത്തരവ് മറികടക്കുന്നതിനുള്ള ഒരു വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തിയിരുന്നില്ല.