ന്യൂഡൽഹി: രാജ്യത്തെ കീഴ്ക്കോടതികളിലെ നിയമനം സംബന്ധിച്ച് വാദത്തിനിടെ സംസ്ഥാനത്തെ മജിസ്ട്രേറ്റ് നിയമനത്തിൽ കേരളത്തെ കുറ്റപ്പെടുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി.
മുൻസിഫ് മജിസ്ട്രേറ്റ് പരീക്ഷയ്ക്ക് 2000 ത്തിൽ അധികം പേർ അപേക്ഷിച്ചു. ഇതിൽ 700 ൽ അധികം പേർ യോഗ്യത നേടി. നാൽപത് ഒഴിവുകളാണുണ്ടായിരുന്നത്. ജനറൽ വിഭാഗത്തിൽ ഉള്ളവർക്ക് 40 മാർക്കും സംവരണ വിഭാഗക്കാർക്ക് 35 മാർക്കും ആയിരുന്നു വേണ്ടത്.
ഒഴിവുകളിൽ 31 എണ്ണം നികത്തിയെങ്കിലും സംവരണ സീറ്റുകളിലേക്ക് മിനിമം മാർക്ക് ലഭിച്ച യോഗ്യതയുള്ളവർ ഇല്ലാതിരുന്നതിനാൽ ഒന്പതു സീറ്റുകളിൽ നിയമനം നടത്താൻ കഴിഞ്ഞില്ലെന്നും കേരള ഹൈക്കോടതി രജിസ്ട്രാർ വ്യക്തമാക്കി.
അപ്പോഴാണ്, ഇത് 100 ശതമാനം സാക്ഷരത ഉള്ള കേരളത്തിലാണ് സംഭവിച്ചതെന്നു വിശ്വസിക്കാനാകുന്നില്ലെന്നു ചീഫ് ജസ്റ്റീസ് പറഞ്ഞത്. ഒഴിവുകൾ വേഗം നികത്തണമെന്നും ആവശ്യമെങ്കിൽ യോഗ്യതയിൽ ഇളവു വരുത്തുന്നത് പരിഗണിക്കണമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
കുറഞ്ഞ യോഗ്യതയിൽ ഇളവ് നൽകുന്നതിനെക്കുറിച്ച ്ആലോചിച്ച് ഒഴിവുകളിൽ വേഗം നിയമനം നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
മുൻസിഫ് മജിസ്ട്രേറ്റ് പരീക്ഷയ്ക്ക് 2000 ത്തിൽ അധികം പേർ അപേക്ഷിച്ചു. ഇതിൽ 700 ൽ അധികം പേർ യോഗ്യത നേടി. നാൽപത് ഒഴിവുകളാണുണ്ടായിരുന്നത്. ജനറൽ വിഭാഗത്തിൽ ഉള്ളവർക്ക് 40 മാർക്കും സംവരണ വിഭാഗക്കാർക്ക് 35 മാർക്കും ആയിരുന്നു വേണ്ടത്.
ഒഴിവുകളിൽ 31 എണ്ണം നികത്തിയെങ്കിലും സംവരണ സീറ്റുകളിലേക്ക് മിനിമം മാർക്ക് ലഭിച്ച യോഗ്യതയുള്ളവർ ഇല്ലാതിരുന്നതിനാൽ ഒന്പതു സീറ്റുകളിൽ നിയമനം നടത്താൻ കഴിഞ്ഞില്ലെന്നും കേരള ഹൈക്കോടതി രജിസ്ട്രാർ വ്യക്തമാക്കി.
അപ്പോഴാണ്, ഇത് 100 ശതമാനം സാക്ഷരത ഉള്ള കേരളത്തിലാണ് സംഭവിച്ചതെന്നു വിശ്വസിക്കാനാകുന്നില്ലെന്നു ചീഫ് ജസ്റ്റീസ് പറഞ്ഞത്. ഒഴിവുകൾ വേഗം നികത്തണമെന്നും ആവശ്യമെങ്കിൽ യോഗ്യതയിൽ ഇളവു വരുത്തുന്നത് പരിഗണിക്കണമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
കുറഞ്ഞ യോഗ്യതയിൽ ഇളവ് നൽകുന്നതിനെക്കുറിച്ച ്ആലോചിച്ച് ഒഴിവുകളിൽ വേഗം നിയമനം നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.