ന്യൂഡൽഹി: മീടൂ കാന്പയിനിന്റെ ഭാഗമായി ലൈംഗിക ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തകയ്ക്കെതിരേ മുൻ ബിജെപി മന്ത്രി എം.ജെ. അക്ബർ നൽകിയ മാനനഷ്ടക്കേസിൽ വാദം പൂർത്തിയായി. ഈ മാസം 29നു വിധി പറയുമെന്ന് ഡൽഹി അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാൽ അറിയിച്ചു.
കേസിൽ തുടർനടപടി സ്വീകരിച്ച് ആരോപണം ഉന്നയിച്ചു മാധ്യമപ്രവർത്തക പ്രിയാ രമണിയോട് നേരിട്ട് ഹാജരാവാൻ ഉത്തരവിടണോ എന്ന കാര്യമാണ് 29ന് കോടതി തീരുമാനിക്കുക. അക്ബറിന്റെ പ്രതിച്ഛായയെ പ്രിയ തകർത്തുവെന്നും അവർക്കെതിരേ നടപടി വേണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷക ഗീതാ ലൂത്ര വാദിച്ചു. അക്ബറിനെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും അവർ പറഞ്ഞു.
കേസിൽ തുടർനടപടി സ്വീകരിച്ച് ആരോപണം ഉന്നയിച്ചു മാധ്യമപ്രവർത്തക പ്രിയാ രമണിയോട് നേരിട്ട് ഹാജരാവാൻ ഉത്തരവിടണോ എന്ന കാര്യമാണ് 29ന് കോടതി തീരുമാനിക്കുക. അക്ബറിന്റെ പ്രതിച്ഛായയെ പ്രിയ തകർത്തുവെന്നും അവർക്കെതിരേ നടപടി വേണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷക ഗീതാ ലൂത്ര വാദിച്ചു. അക്ബറിനെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും അവർ പറഞ്ഞു.