പുത്തൂർ(കർണാടക): ഉത്പാദനത്തിലെ കുറവ് കേരളത്തിലും ഇതരസംസ്ഥാനങ്ങളിലും കശുവണ്ടി സംസ്കരണത്തെ ബാധിക്കുന്നതായും ഈ സാഹചര്യത്തിന്റെ കശുവണ്ടിയുടെ ഉത്പാദനം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചി (ഐസിഎആർ)ന്റെ കർണാടക പുത്തൂരിലെ കശുവണ്ടി ഗവേഷണകേന്ദ്രത്തിൽ നടന്ന കശുവണ്ടി ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഇവിടെനിന്ന് വികസിപ്പിച്ചെടുത്ത എച്ച്-130 ഇനം കശുമാവിൻതൈ മന്ത്രിയ്ക്ക് പരിചയപ്പെടുത്തി.
അത്യുത്പാദനശേഷിയുള്ള ഈ കശുമാവിൻതൈ ഇടതൂർന്നുള്ള കൃഷിക്ക് അനുയോജ്യമാണെന്നും ഇതിന്റെ കശുവണ്ടിക്ക് 12-13 ഗ്രാം തൂക്കം വരുമെന്നും അധികൃതർ അറിയിച്ചു. ഐസിഎആർ കശുവണ്ടി ഗവേഷണകേന്ദ്രത്തിലെ കശുമാവിൻതോട്ടം മന്ത്രി സന്ദർശിച്ചു.
കശുവണ്ടി ഗവേഷണകേന്ദ്രം ആക്ടിംഗ് ഡയറക്ടർ ഡോ.എം.ജി. നായക്, കാസർഗോഡ് സിപിസിആർഐ ആക്ടിംഗ് ഡയറക്ടർ ഡോ. അനിത കരുൺ, കെ. ശിരീഷ്, ഡോ.ജെ.ഡി. അഡിഗ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അത്യുത്പാദനശേഷിയുള്ള ഈ കശുമാവിൻതൈ ഇടതൂർന്നുള്ള കൃഷിക്ക് അനുയോജ്യമാണെന്നും ഇതിന്റെ കശുവണ്ടിക്ക് 12-13 ഗ്രാം തൂക്കം വരുമെന്നും അധികൃതർ അറിയിച്ചു. ഐസിഎആർ കശുവണ്ടി ഗവേഷണകേന്ദ്രത്തിലെ കശുമാവിൻതോട്ടം മന്ത്രി സന്ദർശിച്ചു.
കശുവണ്ടി ഗവേഷണകേന്ദ്രം ആക്ടിംഗ് ഡയറക്ടർ ഡോ.എം.ജി. നായക്, കാസർഗോഡ് സിപിസിആർഐ ആക്ടിംഗ് ഡയറക്ടർ ഡോ. അനിത കരുൺ, കെ. ശിരീഷ്, ഡോ.ജെ.ഡി. അഡിഗ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.