ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ പ്രാബല്യത്തിൽ വന്നാൽ സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ വിദേശികൾക്ക് പൗരത്വം നൽകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പൗരത്വ അപേക്ഷകൾ ഡെപ്യൂട്ടി കമ്മീഷർ അല്ലെങ്കിൽ ജില്ലാ മജിസ്ട്രേറ്റ് പരിശോധിച്ച് സംസ്ഥാന സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കണമെന്ന് മന്ത്രാലയം വക്താവ് അശോക് പ്രസാദ് പറഞ്ഞു.
പൗരത്വ ഭേദഗതി ബിൽ 2019 അനുസരിച്ച് ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ രാജ്യങ്ങളിൽനിന്നുള്ള ന്യൂനപക്ഷ വിഭാഗക്കാർക്ക് ഇന്ത്യയിൽ ഏഴു വർഷം തങ്ങിയാൽ പൗരത്വം നൽകാൻ വ്യവസ്ഥയുണ്ട്. നിലവിൽ 12 വർഷം തങ്ങിയാലേ പൗരത്വം ലഭിക്കൂ.
പൗരത്വ ഭേദഗതി ബിൽ 2019 അനുസരിച്ച് ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ രാജ്യങ്ങളിൽനിന്നുള്ള ന്യൂനപക്ഷ വിഭാഗക്കാർക്ക് ഇന്ത്യയിൽ ഏഴു വർഷം തങ്ങിയാൽ പൗരത്വം നൽകാൻ വ്യവസ്ഥയുണ്ട്. നിലവിൽ 12 വർഷം തങ്ങിയാലേ പൗരത്വം ലഭിക്കൂ.