മോസ്കോ: ഇന്ത്യക്കാർ അടക്കം ജോലി ചെയ്യുന്ന രണ്ടു കപ്പലുകളിലുണ്ടായ അഗ്നിബാധയിൽ 14 പേർ മരിച്ചു. ടാൻസാനിയയിൽ രജിസ്റ്റർ ചെയ്ത കാൻഡി, മാസ്ട്രോ എന്നീ കപ്പലുകളിൽ തീപിടിത്തമുണ്ടായത് തിങ്കളാഴ്ച റഷ്യയിലെ കെർച്ച് കടലിടുക്കിൽ വച്ചാണ്. ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് ഇന്ധനം പകരവേ പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടാവുകയായിരുന്നെന്ന് അനുമാനിക്കുന്നു.
കാൻഡിയിലെ 17 ജീവനക്കാരിൽ എട്ടു പേർ ഇന്ത്യക്കാരും അവശേഷിക്കുന്നവർ തുർക്കി സ്വദേശികളുമാണ്. മാസ്ട്രോയിലെ 15 പേരിൽ ഏഴ് ഇന്ത്യക്കാരും ഏഴു തുർക്കിക്കാരും ഒരു ലിബിയൻ സ്വദേശിയും ഉൾപ്പെടുന്നു.
ഒരു കപ്പൽ പ്രകൃതിവാതക ടാങ്കറും മറ്റേത് എണ്ണ ടാങ്കറുമാണെന്നാണ് റിപ്പോർട്ട്. റഷ്യക്കും, റഷ്യ 2014ൽ യുക്രെയിനിൽനിന്നു പിടിച്ചെടുത്ത ക്രൈമിയയ്ക്കും ഇടയിലാണ് കെർച്ച് കടലിടുക്ക്.
14 പേരുടെ മരണം സ്ഥിരീകരിച്ചതായി ക്രൈമിയൻ പ്രധാനമന്ത്രി സെർജി അക്സ്യോനോവ് അറിയിച്ചു. ഇവർ ഏതു രാജ്യക്കാരാണെന്നു വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല. ആരെയും ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീപിടിത്തമുണ്ടായപ്പോൾ കുറച്ചുപേർ കടലിൽ ചാടി. 12 പേരെ രക്ഷപ്പെടുത്തിയെന്ന് റഷ്യൻ മാരിടൈം ഏജൻസി അറിയിച്ചു. ആറു പേർക്കായി തെരച്ചിൽ തുടരുന്നു. കപ്പലുകളിലെ തീ ഇതുവരെ അണയ്ക്കാൻ സാധിച്ചിട്ടില്ല. മോശം കാലാവസ്ഥമൂലം രക്ഷാ ബോട്ടുകൾ അപകടസ്ഥലത്തെത്താൻ വൈകി.
മോസ്കോയിലെ ഇന്ത്യൻ എംബസി റഷ്യൻ അധികൃതരെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വേണ്ട സഹായങ്ങൾ ചെയ്യുമെന്നും ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ ന്യൂഡൽഹിയിൽ അറിയിച്ചു.
കാൻഡിയിലെ 17 ജീവനക്കാരിൽ എട്ടു പേർ ഇന്ത്യക്കാരും അവശേഷിക്കുന്നവർ തുർക്കി സ്വദേശികളുമാണ്. മാസ്ട്രോയിലെ 15 പേരിൽ ഏഴ് ഇന്ത്യക്കാരും ഏഴു തുർക്കിക്കാരും ഒരു ലിബിയൻ സ്വദേശിയും ഉൾപ്പെടുന്നു.
ഒരു കപ്പൽ പ്രകൃതിവാതക ടാങ്കറും മറ്റേത് എണ്ണ ടാങ്കറുമാണെന്നാണ് റിപ്പോർട്ട്. റഷ്യക്കും, റഷ്യ 2014ൽ യുക്രെയിനിൽനിന്നു പിടിച്ചെടുത്ത ക്രൈമിയയ്ക്കും ഇടയിലാണ് കെർച്ച് കടലിടുക്ക്.
14 പേരുടെ മരണം സ്ഥിരീകരിച്ചതായി ക്രൈമിയൻ പ്രധാനമന്ത്രി സെർജി അക്സ്യോനോവ് അറിയിച്ചു. ഇവർ ഏതു രാജ്യക്കാരാണെന്നു വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല. ആരെയും ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീപിടിത്തമുണ്ടായപ്പോൾ കുറച്ചുപേർ കടലിൽ ചാടി. 12 പേരെ രക്ഷപ്പെടുത്തിയെന്ന് റഷ്യൻ മാരിടൈം ഏജൻസി അറിയിച്ചു. ആറു പേർക്കായി തെരച്ചിൽ തുടരുന്നു. കപ്പലുകളിലെ തീ ഇതുവരെ അണയ്ക്കാൻ സാധിച്ചിട്ടില്ല. മോശം കാലാവസ്ഥമൂലം രക്ഷാ ബോട്ടുകൾ അപകടസ്ഥലത്തെത്താൻ വൈകി.
മോസ്കോയിലെ ഇന്ത്യൻ എംബസി റഷ്യൻ അധികൃതരെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വേണ്ട സഹായങ്ങൾ ചെയ്യുമെന്നും ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ ന്യൂഡൽഹിയിൽ അറിയിച്ചു.