സിംഗപ്പൂർ: സിംഗപ്പൂർ പ്രധാനമന്ത്രിയുടെ വസതിയിൽ ബോംബുവച്ചെന്നു വ്യാജഭീഷണി മുഴക്കിയ ഇന്ത്യൻ വംശജൻ ഗണേശൻ ശിങ്കാരവേലി(61)നു കോടതി ജയിൽശിക്ഷ വിധിച്ചു.
പരേതനായ മുൻ പ്രധാനമന്ത്രി ലീ കുവാൻ യേവിന്റെ വസതിയിൽ ബോംബു വച്ചെന്ന് 2004 നവംബറിലാണു ഭീഷണി മുഴക്കിയത്.
മദ്യപിച്ചു ലക്കുകെട്ട ഗണേശൻ പബ്ലിക് ടെലിഫോൺ ബൂത്തിൽനിന്നു പോലീസിനെ വിളിക്കുകയായിരുന്നു. പോലീസെത്തി അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയഗണേശൻ മുങ്ങിയെങ്കിലും കഴിഞ്ഞ വർഷം അമേരിക്കയിലുണ്ടെന്നു കണ്ടെത്തി. തിരിച്ച് സിംഗപ്പൂരിലെത്തിയപ്പോൾ അറസ്റ്റ് ചെയ്യുകയായിരുന്നു.
പരേതനായ മുൻ പ്രധാനമന്ത്രി ലീ കുവാൻ യേവിന്റെ വസതിയിൽ ബോംബു വച്ചെന്ന് 2004 നവംബറിലാണു ഭീഷണി മുഴക്കിയത്.
മദ്യപിച്ചു ലക്കുകെട്ട ഗണേശൻ പബ്ലിക് ടെലിഫോൺ ബൂത്തിൽനിന്നു പോലീസിനെ വിളിക്കുകയായിരുന്നു. പോലീസെത്തി അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയഗണേശൻ മുങ്ങിയെങ്കിലും കഴിഞ്ഞ വർഷം അമേരിക്കയിലുണ്ടെന്നു കണ്ടെത്തി. തിരിച്ച് സിംഗപ്പൂരിലെത്തിയപ്പോൾ അറസ്റ്റ് ചെയ്യുകയായിരുന്നു.