ഹരാരെ: ഇന്ധന വിലവർധനയ് ക്കെതിരേ പ്രതിഷേധം ശക്തമായതോടെ സിംബാബ്വെ പ്രസിഡന്റ് എമേഴ്സൺ എംനൻഗാഗ്വ സിസ്റ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാന്പത്തി ഉച്ചകോടിയിൽ പങ്കെടുക്കാതെ മടങ്ങി. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും ഇപ്പോൾ നടക്കുന്നത് അക്രമമാണെന്നു തിങ്കളാഴ്ച മടങ്ങിയെത്തിയ അദ്ദേഹം പറഞ്ഞു.
ഈ മാസം ആദ്യം പ്രസിഡന്റ് ഇന്ധനവില കൂട്ടിയതാണു പ്രതിഷേധത്തിനു കാരണം. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ ഇന്ധനവിലയുള്ള രാജ്യമായി സിംബാബ്വെ. ബസ് ചാർജ് അടക്കം കുത്തനേ കൂടി.
പ്രതിപക്ഷ കക്ഷിയായ മൂവ്മെന്റ് ഫോർ ഡെമോക്രാറ്റിക് ചേഞ്ച്(എംഡിസി) ഹരാരെയിലും ബുലാവായോയിലും ആരംഭിച്ച പ്രതിഷേധം സർക്കാർ ഉരുക്കുമുഷ്ടിയോടെയാണു നേരിട്ടത്. പോലീസിന്റെ വെടിയേറ്റ് 12 പേർ കൊല്ലപ്പെടുകയും 78 പേർക്കു പരിക്കേൽക്കുകയും ചെയ്തതായിട്ടാണ് അനൗദ്യോഗിക കണക്ക്. വീടുകൾ കയറിയിറങ്ങി പ്രതിപക്ഷ പാർട്ടികളെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുന്നതായും ആരോപിക്കപ്പെടുന്നു. ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു.
ഈ മാസം ആദ്യം പ്രസിഡന്റ് ഇന്ധനവില കൂട്ടിയതാണു പ്രതിഷേധത്തിനു കാരണം. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ ഇന്ധനവിലയുള്ള രാജ്യമായി സിംബാബ്വെ. ബസ് ചാർജ് അടക്കം കുത്തനേ കൂടി.
പ്രതിപക്ഷ കക്ഷിയായ മൂവ്മെന്റ് ഫോർ ഡെമോക്രാറ്റിക് ചേഞ്ച്(എംഡിസി) ഹരാരെയിലും ബുലാവായോയിലും ആരംഭിച്ച പ്രതിഷേധം സർക്കാർ ഉരുക്കുമുഷ്ടിയോടെയാണു നേരിട്ടത്. പോലീസിന്റെ വെടിയേറ്റ് 12 പേർ കൊല്ലപ്പെടുകയും 78 പേർക്കു പരിക്കേൽക്കുകയും ചെയ്തതായിട്ടാണ് അനൗദ്യോഗിക കണക്ക്. വീടുകൾ കയറിയിറങ്ങി പ്രതിപക്ഷ പാർട്ടികളെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുന്നതായും ആരോപിക്കപ്പെടുന്നു. ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു.