വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയ ഇപ്പോഴും ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ തുടരുന്നതായി റിപ്പോർട്ട്. 20 മിസൈൽ കേന്ദ്രങ്ങൾ രാജ്യത്തുണ്ടെന്നും ഏറ്റവും പ്രധാന കേന്ദ്രം ദക്ഷിണകൊറിയൻ തലസ്ഥാനമായ സീയൂളിനോട് 250 കിലോമീറ്റർ അടുത്താണെന്നും സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ എന്ന സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
സിനോ രി എന്ന മിസൈൽ കേന്ദ്രത്തിന്റെ വിവരങ്ങളാണ് സംഘടന പുറത്തുവിട്ടത്. ഉത്തരകൊറിയയുടെ ഏറ്റവും പ്രധാന മിസൈൽ താവളമാണിത്. പുതിയ മിസൈലുകളുടെ നിർമാണവും പരീക്ഷണവും ഈ കേന്ദ്രത്തിൽ നടക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടി അടുത്തമാസം നടക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു ദിവസങ്ങൾക്കകമാണ് റിപ്പോർട്ട് പുറത്തുവന്നത്.
സിനോ രി എന്ന മിസൈൽ കേന്ദ്രത്തിന്റെ വിവരങ്ങളാണ് സംഘടന പുറത്തുവിട്ടത്. ഉത്തരകൊറിയയുടെ ഏറ്റവും പ്രധാന മിസൈൽ താവളമാണിത്. പുതിയ മിസൈലുകളുടെ നിർമാണവും പരീക്ഷണവും ഈ കേന്ദ്രത്തിൽ നടക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടി അടുത്തമാസം നടക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു ദിവസങ്ങൾക്കകമാണ് റിപ്പോർട്ട് പുറത്തുവന്നത്.