ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു തലസ്ഥാനത്ത് സുരക്ഷാ സംവിധാനങ്ങൾ ഇരട്ടിയാക്കി. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാംഫോസയാണ് ഇത്തവണ മുഖ്യാതിഥി. സുരക്ഷയ്ക്കായി 25,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഡൽഹി പോലീസും കേന്ദ്ര സായുധ സേനകളും ഉൾപ്പടെയാണിത്.
സുപ്രധാന മെട്രോ സ്റ്റേഷനുകളിലെല്ലാം പരിശോധനകൾ രണ്ടു ഘട്ടങ്ങളിലാക്കി കൂടുതൽ കർശനമാക്കി. സർക്കാർ ഓഫീസുകളിലും പ്രധാന മന്ത്രാലയങ്ങളോടു ചേർന്ന റോഡുകളിലും പ്രവേശനനിയന്ത്രണം ഉൾപ്പെടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്സൽ നടക്കുന്ന രാജ്പഥിലും പരിസരങ്ങളിലും രാവിലെ ഗതാഗത നിയന്ത്രണമുണ്ട്. ഡൽഹിയിലെ തിരക്കേറിയ സ്ഥലങ്ങളിലെല്ലാം തന്നെ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
പരേഡ് നടക്കുന്ന വേദിക്കരുകിൽ മുഖംതിരിച്ചറിയൽ കാമറകൾ മുപ്പതെണ്ണമാണ് സ്ഥാപിച്ചിരിക്കുന്നത്. ഭീകരബന്ധമുള്ളവരെയും ക്രിമിനൽ പശ്ചാത്തലം ഉള്ളവരെയും ഇത്തരത്തിൽ എളുപ്പം തിരിച്ചറിയാൻ കഴിയും.
രാജ്പഥിലേക്കുള്ള 30 പ്രവേശന കവാടങ്ങളിലും കാമറകൾ സ്ഥാപിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. മുൻകൂട്ടി റിക്കാർഡ് ചെയ്തു വെച്ചിട്ടുള്ള കുറ്റവാളികളുടെ മുഖവുമായി എഴുപതു ശതമാനം സാദൃശ്യമുള്ള ആളുകളാണ് കടന്നു പോകുന്നതെങ്കിൽ ഉടൻ അലാറം മുഴങ്ങും. 250 സിസി ടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
സുപ്രധാന മെട്രോ സ്റ്റേഷനുകളിലെല്ലാം പരിശോധനകൾ രണ്ടു ഘട്ടങ്ങളിലാക്കി കൂടുതൽ കർശനമാക്കി. സർക്കാർ ഓഫീസുകളിലും പ്രധാന മന്ത്രാലയങ്ങളോടു ചേർന്ന റോഡുകളിലും പ്രവേശനനിയന്ത്രണം ഉൾപ്പെടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്സൽ നടക്കുന്ന രാജ്പഥിലും പരിസരങ്ങളിലും രാവിലെ ഗതാഗത നിയന്ത്രണമുണ്ട്. ഡൽഹിയിലെ തിരക്കേറിയ സ്ഥലങ്ങളിലെല്ലാം തന്നെ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
പരേഡ് നടക്കുന്ന വേദിക്കരുകിൽ മുഖംതിരിച്ചറിയൽ കാമറകൾ മുപ്പതെണ്ണമാണ് സ്ഥാപിച്ചിരിക്കുന്നത്. ഭീകരബന്ധമുള്ളവരെയും ക്രിമിനൽ പശ്ചാത്തലം ഉള്ളവരെയും ഇത്തരത്തിൽ എളുപ്പം തിരിച്ചറിയാൻ കഴിയും.
രാജ്പഥിലേക്കുള്ള 30 പ്രവേശന കവാടങ്ങളിലും കാമറകൾ സ്ഥാപിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. മുൻകൂട്ടി റിക്കാർഡ് ചെയ്തു വെച്ചിട്ടുള്ള കുറ്റവാളികളുടെ മുഖവുമായി എഴുപതു ശതമാനം സാദൃശ്യമുള്ള ആളുകളാണ് കടന്നു പോകുന്നതെങ്കിൽ ഉടൻ അലാറം മുഴങ്ങും. 250 സിസി ടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.