ന്യൂഡൽഹി: ബോളിവുഡ് താരം ഫർഹീൻ പ്രഭാകറെ ഡൽഹിയിൽ പട്ടാപ്പകൽ മോഷണ സംഘം ആക്രമിച്ചു കൊള്ളയടിച്ചു. നടിയുടെ പണവും മൊബൈൽ ഫോണും കവർന്നു എന്നാണു പരാതി. സാകേതിലെ ഷോപ്പിംഗ് മാളിലേക്കു വരുന്ന വഴിയായിരുന്നു സംഭവം. ട്രാഫിക് സിഗ്നലിൽ കാത്തു കിടക്കുന്പോഴാണ് ആക്രമണമുണ്ടായത്.
കാറിന്റെ ചില്ല് താഴ്ത്താൻ ആവശ്യപ്പെട്ട സംഘം നടിക്കു നേരേ തട്ടിക്കയറുകയായിരുന്നു. ചില്ല് താഴ്ത്തിയ ഉടൻ പഴ്സും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കി. മോഷണ ശ്രമം ചെറുക്കുന്നതിനിടെയാണ് ഫർഹീനെതിരേ ആക്രണം ഉണ്ടായത്. കവർച്ചയ്ക്കുശേഷം റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ കയറി അക്രമി സംഘം രക്ഷപെട്ടു.
ആക്രമണത്തെത്തുടർന്ന് റോഡിൽ ബോധം കെട്ടുവീണ ഫർഹീനെ പിന്നാലെയെത്തിയ സൈനികരാണ് ആശുപത്രിയിലെത്തിച്ചത്. മുൻ ക്രിക്കറ്റ് താരം മനോജ് പ്രഭാകറിന്റെ ഭാര്യയാണ് ഫർഹീൻ. മോഷ്ടാക്കൾ സഞ്ചരിച്ച കാറിന്റെ നന്പർ ലഭിച്ചതായി പോലീസ് അറിയിച്ചു. സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
കാറിന്റെ ചില്ല് താഴ്ത്താൻ ആവശ്യപ്പെട്ട സംഘം നടിക്കു നേരേ തട്ടിക്കയറുകയായിരുന്നു. ചില്ല് താഴ്ത്തിയ ഉടൻ പഴ്സും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കി. മോഷണ ശ്രമം ചെറുക്കുന്നതിനിടെയാണ് ഫർഹീനെതിരേ ആക്രണം ഉണ്ടായത്. കവർച്ചയ്ക്കുശേഷം റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ കയറി അക്രമി സംഘം രക്ഷപെട്ടു.
ആക്രമണത്തെത്തുടർന്ന് റോഡിൽ ബോധം കെട്ടുവീണ ഫർഹീനെ പിന്നാലെയെത്തിയ സൈനികരാണ് ആശുപത്രിയിലെത്തിച്ചത്. മുൻ ക്രിക്കറ്റ് താരം മനോജ് പ്രഭാകറിന്റെ ഭാര്യയാണ് ഫർഹീൻ. മോഷ്ടാക്കൾ സഞ്ചരിച്ച കാറിന്റെ നന്പർ ലഭിച്ചതായി പോലീസ് അറിയിച്ചു. സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.