ന്യൂഡൽഹി: സിബിഐ ഇടക്കാല ഡയറക്ടറായി എം. നാഗേശ്വര റാവുവിനെ നിയമിച്ചതിനെതിരേയുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി പിന്മാറി. സിബിഐ ഡയറക്ടറെ നിയമിക്കുന്ന ഉന്നതാധികാര സമിതി അംഗമായതിനാലാണ് തീരുമാനം. ഈ ഹർജി ജസ്റ്റീസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കും.
അലോക് വർമയെ ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിയതിനെത്തുടർന്ന് നാഗേശ്വരറാവുവിനെ വീണ്ടും ഇടക്കാല ഡയറക്ടറായി നിയമിച്ച കേന്ദ്രസർക്കാർ നടപടി നിയമവിരുദ്ധമാണെന്നാരോപിച്ച് കോമണ്‍കോസ് എൻജിഒയാണ് ഹർജി നൽകിയത്. ഹർജി ഇന്നലെ പരിഗണനയ്ക്കു വന്നപ്പോഴാണ് ചീഫ് ജസ്റ്റീസ് പിന്മാറുന്നതായി അറിയിച്ചത്.
സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്നത് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്നിവരടങ്ങിയ ഉന്നതാധികാരസമിതിയാണ്. 24ന് ഈ സമിതി യോഗം ചേരുന്നുണ്ടെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
അലോക് വർമയെ ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിയതിനെത്തുടർന്ന് നാഗേശ്വരറാവുവിനെ വീണ്ടും ഇടക്കാല ഡയറക്ടറായി നിയമിച്ച കേന്ദ്രസർക്കാർ നടപടി നിയമവിരുദ്ധമാണെന്നാരോപിച്ച് കോമണ്‍കോസ് എൻജിഒയാണ് ഹർജി നൽകിയത്. ഹർജി ഇന്നലെ പരിഗണനയ്ക്കു വന്നപ്പോഴാണ് ചീഫ് ജസ്റ്റീസ് പിന്മാറുന്നതായി അറിയിച്ചത്.
സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്നത് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്നിവരടങ്ങിയ ഉന്നതാധികാരസമിതിയാണ്. 24ന് ഈ സമിതി യോഗം ചേരുന്നുണ്ടെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.