ന്യൂഡൽഹി:പ്രതിരോധ സേനകൾ ഉപയോഗിക്കുന്ന താഴ്ന്ന ആവൃത്തിയിലുള്ള (ഏഴു ഹെർട്സ്) തരംഗങ്ങൾ ഉപയോഗിച്ചാണു ബിജെപി തെരഞ്ഞെടുപ്പു യന്ത്രങ്ങൾ അട്ടിമറിച്ചതെന്നു സയ്ദ് ഷൂജ ആരോപിച്ചു. ഈ കാര്യം ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയ്ക്ക് അറിയാമായിരുന്നു. 2014-ൽ മുണ്ടെയെ കേന്ദ്ര മന്ത്രിസഭയിൽ എടുത്ത് ദിവസങ്ങൾക്കകം അദ്ദേഹം വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഈ മരണം അന്വേഷിച്ച ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യിലെ തൻസീൽ അഹമ്മദ് എന്ന ഓഫീസർ സംഭവം കൊലപാതകമാണെന്നു കാണിച്ച് എഫ്ഐആർ ഫയൽ ചെയ്യാനിരിക്കെ കൊല്ലപ്പെട്ടു.
ബംഗളൂരിൽ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വധിക്കപ്പെട്ടതിനും ഇവിഎം അട്ടിമറിയോടു ബന്ധമുണ്ടെന്നു ഷൂജ അവകാശപ്പെട്ടു. ഇവിഎം തട്ടിപ്പിനെപ്പറ്റി എഴുതാൻ ഒരുങ്ങുകയായിരുന്നു ഗൗരി. ഇതിന്റെ ഭാഗമായി ഇവിഎമ്മിലെ കേബിളുകൾ ഏതു കന്പനിയാണു നിർമിച്ചതെന്നറിയാൻ വിവരാവകാശ നിയമപ്രകാരം ഗൗരി അപേക്ഷ നല്കിയിരുന്നു. അതിനുശേഷമാണ് അവർ വധിക്കപ്പെട്ടത്.
ബംഗളൂരിൽ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വധിക്കപ്പെട്ടതിനും ഇവിഎം അട്ടിമറിയോടു ബന്ധമുണ്ടെന്നു ഷൂജ അവകാശപ്പെട്ടു. ഇവിഎം തട്ടിപ്പിനെപ്പറ്റി എഴുതാൻ ഒരുങ്ങുകയായിരുന്നു ഗൗരി. ഇതിന്റെ ഭാഗമായി ഇവിഎമ്മിലെ കേബിളുകൾ ഏതു കന്പനിയാണു നിർമിച്ചതെന്നറിയാൻ വിവരാവകാശ നിയമപ്രകാരം ഗൗരി അപേക്ഷ നല്കിയിരുന്നു. അതിനുശേഷമാണ് അവർ വധിക്കപ്പെട്ടത്.