ന്യൂഡൽഹി: വോട്ടിംഗ് യന്ത്രത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.
കോൽക്കത്തയിലെ റാലിയിൽ പ്രതിപക്ഷ നേതാക്കൾ ഇവിഎം വിഷയം ചർച്ച ചെയ്തതായും മമത ട്വീറ്റ് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന മുഴുവൻ ഇവിഎമ്മുകളും വിവിപാറ്റ് (കടലാസ് പ്രിന്റൗട്ട് കിട്ടാവുന്ന സംവിധാനം) ഘടിപ്പിച്ചതാകണമെന്നു കോൺഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി ഡൽഹിയിൽ ആവശ്യപ്പെട്ടു. 50 ശതമാനം യന്ത്രങ്ങളിൽ വിവിപാറ്റ് വേണമെന്നു സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
കോൽക്കത്തയിലെ റാലിയിൽ പ്രതിപക്ഷ നേതാക്കൾ ഇവിഎം വിഷയം ചർച്ച ചെയ്തതായും മമത ട്വീറ്റ് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന മുഴുവൻ ഇവിഎമ്മുകളും വിവിപാറ്റ് (കടലാസ് പ്രിന്റൗട്ട് കിട്ടാവുന്ന സംവിധാനം) ഘടിപ്പിച്ചതാകണമെന്നു കോൺഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി ഡൽഹിയിൽ ആവശ്യപ്പെട്ടു. 50 ശതമാനം യന്ത്രങ്ങളിൽ വിവിപാറ്റ് വേണമെന്നു സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.