ന്യൂഡൽഹി: അപകീർത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് കാരവൻ മാസികയ്ക്കും കോണ്ഗ്രസ് നേതാവ് ജയറാം രമേശിനും എതിരേ മാനനഷ്ടക്കേസുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ വിവേക് ഡോവൽ കോടതിയിൽ. ഹർജിയിൽ അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാൽ ഇന്നു വാദം കേൾക്കും.
വിവേക് ഡോവൽ ഹെഡ്ജ് ഫണ്ട് (ഒരിനം നിക്ഷേപ നിധി) വഴി ഇന്ത്യയിലേക്കു വൻതോതിൽ കള്ളപ്പണം എത്തിച്ചെന്നാണ് ആരോപണം. നരേന്ദ്ര മോദിയുടെ നോട്ട് റദ്ദാക്കലിനെ തുടർന്നു കോടിക്കണക്കിനു സാധാരണക്കാർ എടിഎമ്മുകൾക്കു മുന്നിൽ ക്യൂ നിന്ന ദിവസങ്ങളിലാണു കരീബിയൻ കടലിലെ കെയ്മാൻ ദ്വീപിൽ ഡോവൽ ഹെഡ്ജ് ഫണ്ട് രജിസ്റ്റർ ചെയ്തതെന്നും ലേഖനത്തിൽ പറയുന്നു. അജിത് ഡോവലിന്റെ മറ്റൊരു മകൻ ശൗര്യ ഡോവലുമായി ചേർന്നാണു വിവേക് ഡോവലിന്റെ ബിസിനസ് എന്നും വാർത്തയിലുണ്ട്.
മോദി സർക്കാരിന്റെ ബൗദ്ധിക കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യ ഫൗണ്ടേഷന്റെ നടത്തിപ്പുകാരിൽ പ്രധാനിയാണ് ശൗര്യ. വിവേകിന്റെയും ജ്യേഷ്ഠൻ ശൗര്യയുടെയും ബിസിനസുകൾ തമ്മിൽ പരസ്പരം ബന്ധമുണ്ടെന്നും പറയുന്നു. ശൗര്യ ഡോവലിന്റെ ജീവനക്കാരിൽ പലരും ജിഎൻവൈ ഏഷ്യയും ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുമായും ചേർന്നാണു പ്രവർത്തിക്കുന്നതെന്നും കാരവൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
നികുതി ഒഴിവിനും നികുതി വെട്ടിപ്പിനും പേരുകേട്ട വിദേശരാജ്യങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന തട്ടിപ്പു കന്പനികൾക്കെതിരേ കർശന നടപടി വേണമെന്ന് 2011ൽ അജിൽ ഡോവൽ തന്നെ കേന്ദ്രസർക്കാരിന് റിപ്പോർട്ടു നൽകിയിരുന്നു.
വിവേക് ഡോവൽ ഹെഡ്ജ് ഫണ്ട് (ഒരിനം നിക്ഷേപ നിധി) വഴി ഇന്ത്യയിലേക്കു വൻതോതിൽ കള്ളപ്പണം എത്തിച്ചെന്നാണ് ആരോപണം. നരേന്ദ്ര മോദിയുടെ നോട്ട് റദ്ദാക്കലിനെ തുടർന്നു കോടിക്കണക്കിനു സാധാരണക്കാർ എടിഎമ്മുകൾക്കു മുന്നിൽ ക്യൂ നിന്ന ദിവസങ്ങളിലാണു കരീബിയൻ കടലിലെ കെയ്മാൻ ദ്വീപിൽ ഡോവൽ ഹെഡ്ജ് ഫണ്ട് രജിസ്റ്റർ ചെയ്തതെന്നും ലേഖനത്തിൽ പറയുന്നു. അജിത് ഡോവലിന്റെ മറ്റൊരു മകൻ ശൗര്യ ഡോവലുമായി ചേർന്നാണു വിവേക് ഡോവലിന്റെ ബിസിനസ് എന്നും വാർത്തയിലുണ്ട്.
മോദി സർക്കാരിന്റെ ബൗദ്ധിക കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യ ഫൗണ്ടേഷന്റെ നടത്തിപ്പുകാരിൽ പ്രധാനിയാണ് ശൗര്യ. വിവേകിന്റെയും ജ്യേഷ്ഠൻ ശൗര്യയുടെയും ബിസിനസുകൾ തമ്മിൽ പരസ്പരം ബന്ധമുണ്ടെന്നും പറയുന്നു. ശൗര്യ ഡോവലിന്റെ ജീവനക്കാരിൽ പലരും ജിഎൻവൈ ഏഷ്യയും ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുമായും ചേർന്നാണു പ്രവർത്തിക്കുന്നതെന്നും കാരവൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
നികുതി ഒഴിവിനും നികുതി വെട്ടിപ്പിനും പേരുകേട്ട വിദേശരാജ്യങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന തട്ടിപ്പു കന്പനികൾക്കെതിരേ കർശന നടപടി വേണമെന്ന് 2011ൽ അജിൽ ഡോവൽ തന്നെ കേന്ദ്രസർക്കാരിന് റിപ്പോർട്ടു നൽകിയിരുന്നു.