ഹൈദരാബാദ്: പ്രജാക്ഷേമത്തിനായി തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു കാളീയാഗം (ചണ്ഡിയാഗം) നടത്തുന്നു. അഞ്ചു ദിവസത്തെ സഹസ്രമഹാ ചണ്ഡിയാഗം തിങ്കാളാഴ്ച രാവിലെ ഏരവെള്ളിയിലെ ഫാംഹൗസിൽ ആരംഭിച്ചതായി തെലുങ്കാന രാഷ്ട്രസമിതി വൃത്തങ്ങൾ അറിയിച്ചു.
ശൃംഗേരി പീഠാധിപതി ഭാരതി തീർഥ സ്വാമിയുടെ അനുഗ്രഹത്തോടെ വിശാഖപട്ടണം പീഠത്തിലെ സ്വാമി സ്വരൂപാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ നടക്കുന്ന യാഗത്തിൽ മുഖ്യമന്ത്രിയും ഭാര്യയും ബന്ധുക്കളും പങ്കെടുത്തു.
എംപിമാരും എംഎൽഎമാരും എൽസിമാരും യാഗത്തിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമവും കാർഷിക സമൃദ്ധിയും ആവശ്യത്തിനു മഴയും ലഭിക്കാനാണ് യാഗം. വിവിധ സ്ഥലങ്ങളിൽനിന്നുള്ള മുന്നൂറോളം ഋഷിമാരും 250 പൂജാരിമാരും യാഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ശൃംഗേരി പീഠാധിപതി ഭാരതി തീർഥ സ്വാമിയുടെ അനുഗ്രഹത്തോടെ വിശാഖപട്ടണം പീഠത്തിലെ സ്വാമി സ്വരൂപാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ നടക്കുന്ന യാഗത്തിൽ മുഖ്യമന്ത്രിയും ഭാര്യയും ബന്ധുക്കളും പങ്കെടുത്തു.
എംപിമാരും എംഎൽഎമാരും എൽസിമാരും യാഗത്തിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമവും കാർഷിക സമൃദ്ധിയും ആവശ്യത്തിനു മഴയും ലഭിക്കാനാണ് യാഗം. വിവിധ സ്ഥലങ്ങളിൽനിന്നുള്ള മുന്നൂറോളം ഋഷിമാരും 250 പൂജാരിമാരും യാഗത്തിൽ പങ്കെടുക്കുന്നുണ്ട്.