ന്യൂഡൽഹി: അറബ് മേഖലയിൽ ആദ്യമായെത്തുന്ന മാർപാപ്പയെ സ്വീകരിക്കാൻ യുഎഇ ആവേശത്തിൽ. ഫ്രാൻസിസ് മാർപാപ്പയുടെ ഫ്രെബ്രുവരി മൂന്നു മുതൽ അഞ്ചു വരെയുള്ള ഒൗദ്യോഗിക അബുദാബി സന്ദർശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി മീറ്റ് പോപ് ഫ്രാൻസിസ് ഇൻ ദ യുഎഇ എന്ന പുസ്തകം പുറത്തിറക്കി.സമാധാനത്തിന്റെയും സ്നേഹത്തിന്റെയും നായകനായ ഫ്രാൻസിസ് പാപ്പയുടെ വരവിനെ അറബ് ലോകത്തെ കുഞ്ഞുങ്ങളാണ് വലിയ ആഹ്ലാദത്തോടെ കാത്തിരിക്കുന്നതെന്ന് ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക വികാരിയാത്ത് ബിഷപ് ഡോ. പോൾ ഹിൻഡർ പറഞ്ഞു.
പ്രവാസികളായ വിശ്വാസികൾക്കു മാർപാപ്പയുടെ സന്ദർശനം ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഫെബ്രുവരി അഞ്ചിന് രാവിലെ 10.30ന് അബുദാബി സഈദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ഫ്രാൻസിസ് പാപ്പയുടെ ദിവ്യബലി. ഗൾഫ് രാജ്യങ്ങളിലെ പത്തു ലക്ഷത്തോളം കത്തോലിക്കാ വിശ്വാസികളിൽ ഒന്നേകാൽ ലക്ഷം പേർക്കു മാത്രമേ സ്റ്റേഡിയത്തിലും പുറത്തുമായി നേരിട്ട് ദിവ്യബലിയിൽ പങ്കെടുക്കാനാകൂ. ഇതിനായി സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിന് പ്രത്യേക സൗജന്യ പാസ് ഏർപ്പെടുത്തിയിട്ടുണ്ട്.
കത്തോലിക്കാ ഇടവകകളിലെ സണ്‍ഡേ സ്കൂൾ വിദ്യാർഥികളായ കാൽ ലക്ഷത്തോളം കുട്ടികൾക്ക് മാർപാപ്പയുടെ ദിവ്യബലിയിൽ പങ്കെടുക്കാൻ അവസരം നൽകുമെന്ന് വികാരിയാത്തിന്റെ മാധ്യമവിഭാഗം അധ്യക്ഷ മെലാനി ഫെർണാണ്ടസ് അറിയിച്ചു. യുഎഇയിലും സമീപരാജ്യങ്ങളിൽനിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികളാണു പാപ്പായെ വരവേൽക്കാനും നേരിൽ കാണാനുമായി കാത്തിരിക്കുന്നത്.
ഫ്രാൻസിസ് മാർപാപ്പയെ യുഎഇയിൽ കാണുക എന്ന പുസ്തകത്തിന്റെ അര ലക്ഷം കോപ്പികൾ ആദ്യഘട്ടത്തിൽതന്നെ അച്ചടിച്ചു വിതരണം ചെയ്തുവരികയാണ്. അഞ്ചു ദിനാർ വിലയുള്ള പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ വേദപാഠ ക്ലാസുകളിലും രണ്ടു ഞായറാഴ്ചകളിൽ പ്രത്യേക വിശകലനം നടത്തും.
അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹിയാന്റെ നേതൃത്വത്തിൽ ഉന്നതസംഘം മാർപാപ്പയെ ഒൗദ്യോഗികമായി സ്വീകരിക്കും.
കത്തോലിക്കാ സഭയുടെ ആഗോള പരമാധ്യക്ഷനായ ഫ്രാൻസിസ് പാപ്പാ യുഎഇയിൽ നടത്തുന്ന ത്രിദിന സന്ദർശനം സുപ്രധാനവും ചരിത്രപ്രധാനവുമാണെന്നു വത്തിക്കാനും യുഎഇയും അറിയിച്ചു.
ഫെബ്രുവരി മൂന്നിന് രാത്രി പത്തിന് അബുദാബിയിലെത്തുന്ന മാർപാപ്പയ്ക്ക് പിറ്റേന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ഒൗദ്യോഗിക സ്വീകരണം നൽകും. തുടർന്ന് യുഎഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹിയാനുമായി പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ചർച്ച നടത്തും. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് പാപ്പാ റോമിലേക്കു മടങ്ങും.ഫെബ്രുവരി നാലിനു വൈകുന്നേരം അബുദാബി ഫൗണ്ടേഴ്സ് മെമ്മോറിയലിൽ നടക്കുന്ന മതാന്തര സമ്മേളനത്തിൽ മാർപാപ്പ പ്രസംഗിക്കും.
മുസ്ലിം കൗണ്‍സിൽ ഓഫ് എൽഡേഴ്സ് അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ ചർച്ച നടത്തും. അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രൽ പള്ളിയും ഗ്രാൻഡ് മോസ്കും മാർപാപ്പ സന്ദർശിക്കും.
പ്രവാസികളായ വിശ്വാസികൾക്കു മാർപാപ്പയുടെ സന്ദർശനം ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഫെബ്രുവരി അഞ്ചിന് രാവിലെ 10.30ന് അബുദാബി സഈദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ഫ്രാൻസിസ് പാപ്പയുടെ ദിവ്യബലി. ഗൾഫ് രാജ്യങ്ങളിലെ പത്തു ലക്ഷത്തോളം കത്തോലിക്കാ വിശ്വാസികളിൽ ഒന്നേകാൽ ലക്ഷം പേർക്കു മാത്രമേ സ്റ്റേഡിയത്തിലും പുറത്തുമായി നേരിട്ട് ദിവ്യബലിയിൽ പങ്കെടുക്കാനാകൂ. ഇതിനായി സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിന് പ്രത്യേക സൗജന്യ പാസ് ഏർപ്പെടുത്തിയിട്ടുണ്ട്.
കത്തോലിക്കാ ഇടവകകളിലെ സണ്‍ഡേ സ്കൂൾ വിദ്യാർഥികളായ കാൽ ലക്ഷത്തോളം കുട്ടികൾക്ക് മാർപാപ്പയുടെ ദിവ്യബലിയിൽ പങ്കെടുക്കാൻ അവസരം നൽകുമെന്ന് വികാരിയാത്തിന്റെ മാധ്യമവിഭാഗം അധ്യക്ഷ മെലാനി ഫെർണാണ്ടസ് അറിയിച്ചു. യുഎഇയിലും സമീപരാജ്യങ്ങളിൽനിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികളാണു പാപ്പായെ വരവേൽക്കാനും നേരിൽ കാണാനുമായി കാത്തിരിക്കുന്നത്.
ഫ്രാൻസിസ് മാർപാപ്പയെ യുഎഇയിൽ കാണുക എന്ന പുസ്തകത്തിന്റെ അര ലക്ഷം കോപ്പികൾ ആദ്യഘട്ടത്തിൽതന്നെ അച്ചടിച്ചു വിതരണം ചെയ്തുവരികയാണ്. അഞ്ചു ദിനാർ വിലയുള്ള പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ വേദപാഠ ക്ലാസുകളിലും രണ്ടു ഞായറാഴ്ചകളിൽ പ്രത്യേക വിശകലനം നടത്തും.
അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹിയാന്റെ നേതൃത്വത്തിൽ ഉന്നതസംഘം മാർപാപ്പയെ ഒൗദ്യോഗികമായി സ്വീകരിക്കും.
കത്തോലിക്കാ സഭയുടെ ആഗോള പരമാധ്യക്ഷനായ ഫ്രാൻസിസ് പാപ്പാ യുഎഇയിൽ നടത്തുന്ന ത്രിദിന സന്ദർശനം സുപ്രധാനവും ചരിത്രപ്രധാനവുമാണെന്നു വത്തിക്കാനും യുഎഇയും അറിയിച്ചു.
ഫെബ്രുവരി മൂന്നിന് രാത്രി പത്തിന് അബുദാബിയിലെത്തുന്ന മാർപാപ്പയ്ക്ക് പിറ്റേന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ഒൗദ്യോഗിക സ്വീകരണം നൽകും. തുടർന്ന് യുഎഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹിയാനുമായി പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ചർച്ച നടത്തും. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് പാപ്പാ റോമിലേക്കു മടങ്ങും.ഫെബ്രുവരി നാലിനു വൈകുന്നേരം അബുദാബി ഫൗണ്ടേഴ്സ് മെമ്മോറിയലിൽ നടക്കുന്ന മതാന്തര സമ്മേളനത്തിൽ മാർപാപ്പ പ്രസംഗിക്കും.
മുസ്ലിം കൗണ്‍സിൽ ഓഫ് എൽഡേഴ്സ് അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ ചർച്ച നടത്തും. അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രൽ പള്ളിയും ഗ്രാൻഡ് മോസ്കും മാർപാപ്പ സന്ദർശിക്കും.