ബംഗളൂരു: ബിജെപിക്കാർ റാഞ്ചുമെന്നു ഭയന്ന് ബംഗളൂരുവിലെ റിസോർട്ടിൽ ഒളിപ്പിച്ച കോൺഗ്രസ് എംഎൽഎമാർ തമ്മിൽത്തല്ലി.ഹോസ്പെറ്റിൽ നിന്നുള്ള ജനപ്രതിനിധി ആനന്ദ് സിംഗിനു പരിക്കേൽക്കുകയും ചെയ്തു. ഇദ്ദേഹം സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പരസ്യപ്രതികരണത്തിനു നേതൃത്വം മടിക്കുന്പോഴും പാർട്ടിക്കുള്ളിൽ പ്രശ്നപരിഹാരചർച്ചകൾ മുന്നേറുകയാണ്. ബിജെപി ക്യാന്പുമായി അടുപ്പത്തിലായ കാംപ്ലി എംഎൽഎ കെ.ഗണേഷ് ആണ് സിംഗിനെ മർദിച്ചത്. ബെല്ലാരി ജില്ലക്കാരാണ് ഇരുവരും.
ശരീരത്തിൽ പല ഭാഗത്തും മർദനമേറ്റ ആനന്ദ് സിംഗിന്റെ കണ്ണുകൾ തടിച്ചുവീർത്ത നിലയിലാണ്. നെഞ്ചുവേദനയുണ്ടെന്ന് പരാതിപ്പെട്ടെന്നും ഇപ്പോൾ ആശുപത്രി വാർഡിലേക്കു മാറ്റിയെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
സംഭവത്തിൽ മുതിർന്ന നേതാക്കൾക്കു കടുത്ത അതൃപ്തിയാണ്. എന്നാൽ, രാഷ്ട്രീയമല്ല, മറിച്ച് വ്യക്തിപരമായ പ്രശ്നങ്ങളാണ് സംഘർഷത്തിനു കാരണമെന്നാണ് അവർ വിശദീകരിക്കുന്നത്. ബെല്ലാരി ജില്ലയിൽനിന്നുള്ള മന്ത്രി ഇ. തുക്കാറാം, ഇതേ ജില്ലക്കാരായ ഭീമ നായിക്, കെ.ഗണേഷ്, ആനന്ദ് സിംഗ് എന്നീ എംഎൽഎമാർ ഭക്ഷണംകഴിച്ചുകൊണ്ടിരിക്കുന്പോൾ ആരംഭിച്ച വാക്കേറ്റമാണു സംഘർഷത്തിൽ കലാശിച്ചത്.
സംഭവം പുറംലോകം അറിഞ്ഞതോടെ ഉപമുഖ്യമന്ത്രി ഡോ.ജി. പരമേശ്വര റിസോർട്ടിലെത്തി കാര്യങ്ങൾ തിരക്കി. എംഎൽഎമാരുടെ താമസസൗകര്യം ഒരുക്കിയ ഡി.കെ. ശിവകുമാറും ഇടപെടുകയായിരുന്നു.
വെള്ളിയാഴ്ച നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാത്ത നാല് എംഎൽഎമാരിൽനിന്നു വിശദീകരണം തേടി നോട്ടീസ് അയച്ചു. രമേഷ് ജാർകിഹോളി, ബി. നാഗേന്ദ്ര, ഉമേഷ് ജാധവ്, മഹേഷ് കുമാതഹള്ളി എന്നിവർക്കാണു കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ നോട്ടീസ് അയച്ചിരിക്കുന്നത്. ബിജെപിയിൽ ചേരുമെന്ന മാധ്യമവാർത്തകളെക്കുറിച്ചും വിശദീകരിക്കണമെന്നു രമേഷ് ജാർകിഹോളിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹരിയാനയിലെ റിസോർട്ടിൽ കഴിയുകയായിരുന്ന ബിജെപി എംഎൽഎമാർ ഇന്നലെ തിരിച്ചെത്തി. ഗുഡ്ഗാവിലെ റിസോർട്ടിലായിരുന്നു ഇവർ. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയുടെ നിർദേശപ്രകാരം 104 എംഎൽഎമാരും കർണാടകയിൽ തിരിച്ചെത്തിയതായി എംഎൽസി ലെഹർ സിംഗ് പറഞ്ഞു.
ശരീരത്തിൽ പല ഭാഗത്തും മർദനമേറ്റ ആനന്ദ് സിംഗിന്റെ കണ്ണുകൾ തടിച്ചുവീർത്ത നിലയിലാണ്. നെഞ്ചുവേദനയുണ്ടെന്ന് പരാതിപ്പെട്ടെന്നും ഇപ്പോൾ ആശുപത്രി വാർഡിലേക്കു മാറ്റിയെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
സംഭവത്തിൽ മുതിർന്ന നേതാക്കൾക്കു കടുത്ത അതൃപ്തിയാണ്. എന്നാൽ, രാഷ്ട്രീയമല്ല, മറിച്ച് വ്യക്തിപരമായ പ്രശ്നങ്ങളാണ് സംഘർഷത്തിനു കാരണമെന്നാണ് അവർ വിശദീകരിക്കുന്നത്. ബെല്ലാരി ജില്ലയിൽനിന്നുള്ള മന്ത്രി ഇ. തുക്കാറാം, ഇതേ ജില്ലക്കാരായ ഭീമ നായിക്, കെ.ഗണേഷ്, ആനന്ദ് സിംഗ് എന്നീ എംഎൽഎമാർ ഭക്ഷണംകഴിച്ചുകൊണ്ടിരിക്കുന്പോൾ ആരംഭിച്ച വാക്കേറ്റമാണു സംഘർഷത്തിൽ കലാശിച്ചത്.
സംഭവം പുറംലോകം അറിഞ്ഞതോടെ ഉപമുഖ്യമന്ത്രി ഡോ.ജി. പരമേശ്വര റിസോർട്ടിലെത്തി കാര്യങ്ങൾ തിരക്കി. എംഎൽഎമാരുടെ താമസസൗകര്യം ഒരുക്കിയ ഡി.കെ. ശിവകുമാറും ഇടപെടുകയായിരുന്നു.
വെള്ളിയാഴ്ച നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാത്ത നാല് എംഎൽഎമാരിൽനിന്നു വിശദീകരണം തേടി നോട്ടീസ് അയച്ചു. രമേഷ് ജാർകിഹോളി, ബി. നാഗേന്ദ്ര, ഉമേഷ് ജാധവ്, മഹേഷ് കുമാതഹള്ളി എന്നിവർക്കാണു കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ നോട്ടീസ് അയച്ചിരിക്കുന്നത്. ബിജെപിയിൽ ചേരുമെന്ന മാധ്യമവാർത്തകളെക്കുറിച്ചും വിശദീകരിക്കണമെന്നു രമേഷ് ജാർകിഹോളിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹരിയാനയിലെ റിസോർട്ടിൽ കഴിയുകയായിരുന്ന ബിജെപി എംഎൽഎമാർ ഇന്നലെ തിരിച്ചെത്തി. ഗുഡ്ഗാവിലെ റിസോർട്ടിലായിരുന്നു ഇവർ. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയുടെ നിർദേശപ്രകാരം 104 എംഎൽഎമാരും കർണാടകയിൽ തിരിച്ചെത്തിയതായി എംഎൽസി ലെഹർ സിംഗ് പറഞ്ഞു.