ഷില്ലോംഗ്: മേഘാലയയിൽ ഖനി ദുരന്തത്തിൽ മരിച്ചയാളുടെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നാവികസേന ഇന്നലെ നിർത്തിവച്ചു. വ്യാഴാഴ്ചയായിരുന്നു ഈസ്റ്റ് ജയിൻതിയ ഹിൽസ് ജില്ലയിലെ ഖനിക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
റിമോട്ട് വഴി നിയന്ത്രിക്കുന്ന വാഹനം(ആർഒവി) ഉപയോഗിച്ചായിരുന്നു മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചത്. എന്നാൽ ആർഒവി ഉപയോഗിക്കുന്പോൾ മൃതദേഹം കൂടുതൽ ശിഥിലീകരിക്കപ്പെടുകയാണുണ്ടായതെന്നു രക്ഷാപ്രവർത്തക സംഘം വക്താവ് ആർ. സുസ്നഗി പറഞ്ഞു. 15 പേരായിരുന്നു ഖനിയിൽ അകപ്പെട്ടത്. ഖനിയിലെ വെള്ളം വറ്റിക്കാനുള്ള ശ്രമം ഇപ്പോഴും വിജയിച്ചിട്ടില്ല.
റിമോട്ട് വഴി നിയന്ത്രിക്കുന്ന വാഹനം(ആർഒവി) ഉപയോഗിച്ചായിരുന്നു മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചത്. എന്നാൽ ആർഒവി ഉപയോഗിക്കുന്പോൾ മൃതദേഹം കൂടുതൽ ശിഥിലീകരിക്കപ്പെടുകയാണുണ്ടായതെന്നു രക്ഷാപ്രവർത്തക സംഘം വക്താവ് ആർ. സുസ്നഗി പറഞ്ഞു. 15 പേരായിരുന്നു ഖനിയിൽ അകപ്പെട്ടത്. ഖനിയിലെ വെള്ളം വറ്റിക്കാനുള്ള ശ്രമം ഇപ്പോഴും വിജയിച്ചിട്ടില്ല.