ന്യൂഡൽഹി: ആം ആദ്മി പാർട്ടി പഞ്ചാബിൽ ആകെയുള്ള 13 ലോക്സഭാ സീറ്റുകളിലും മത്സരിക്കുമെന്ന് ആപ് കണ്‍വീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ. പാർട്ടി പഞ്ചാബ് ഘടകത്തിൽ ഭിന്നതയുണ്ടെ ന്ന റിപ്പോർട്ടുകൾക്കിടെയാണ് കേജരിവാളിന്റെ പ്രഖ്യാപനം. പഞ്ചാബിലെ ബർണാല ടൗണിൽ കേജരിവാൾ ഇന്നലെ ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പു പര്യടനങ്ങൾക്കു തുടക്കം കുറിച്ചു.
ജനങ്ങൾ മാറ്റമാണ് ആഗ്രഹിക്കുന്നത്. മോദി സർക്കാരിനെക്കൊണ്ടു ജനങ്ങൾ പൊറുതിമുട്ടി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങുമെന്നും കേജരിവാൾ പറഞ്ഞു. ആം ആദ്മി പാർട്ടി ലോക്സഭ എംപി ഭഗവന്ത് മാൻ, പഞ്ചാബ് പ്രതിപക്ഷ നേതാവ് ഹർപാൽ ചീമ, എംഎഎൽ അമൻ അറോറ എന്നിവരുമായും കേജരിവാൾ കൂടിക്കാഴ്ച നടത്തി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ അഞ്ചു സ്ഥാനാർഥികളെ ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. സംഗ്രൂർ, ഫരീദ്കോട്ട്, ഹോശിയാർപുർ, അമൃത്സർ, അനന്ദ്പുർ സാഹിബ് എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. സംഗ്രൂരിരിൽ ഭഗവന്ദമാൻ തന്നെ മത്സരിക്കും. ഫരീദ് കോട്ടിൽ സന്ധു സിംഗും മത്സരിക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി പഞ്ചാബിൽ നാലു സീറ്റുകളിൽ വിജയിച്ചിരുന്നു.പഞ്ചാബിലെ പ്രധാന രാഷ്ട്രീയ എതിരാളികൾ കോണ്‍ഗ്രസും ശിരോമണി അകാലിദളുമാണ്. ബിജെപി അകാലിദളിന്റെ സഖ്യമായാണു നിൽക്കുന്നത്.
പഞ്ചാബിലെ കോണ്‍ഗ്രസ് സർക്കാരിനെതിരേയും കേജരിവാൾ രൂക്ഷമായി വിമർശിച്ചു. തെരഞ്ഞെടുപ്പു സമയത്തു നൽകിയ വാഗ്ദാനങ്ങളൊന്നും തന്നെ കോണ്‍ഗ്രസ് സർക്കാർ ഇതുവരെ നടപ്പാക്കിയിട്ടില്ല. കർഷകരുടെ വായ്പകൾ എഴുതിത്തള്ളിയില്ല.
യുവാക്കൾക്ക് സ്മാർട്ട് ഫോണുകൾ നൽകുമെന്നു പറഞ്ഞു കബളിപ്പിച്ചു. ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും ജോലി നൽകുമെന്ന വാക്കും പാലിച്ചിട്ടില്ലെന്നും കേജരിവാൾ കുറ്റപ്പെടുത്തി.
ജനങ്ങൾ മാറ്റമാണ് ആഗ്രഹിക്കുന്നത്. മോദി സർക്കാരിനെക്കൊണ്ടു ജനങ്ങൾ പൊറുതിമുട്ടി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങുമെന്നും കേജരിവാൾ പറഞ്ഞു. ആം ആദ്മി പാർട്ടി ലോക്സഭ എംപി ഭഗവന്ത് മാൻ, പഞ്ചാബ് പ്രതിപക്ഷ നേതാവ് ഹർപാൽ ചീമ, എംഎഎൽ അമൻ അറോറ എന്നിവരുമായും കേജരിവാൾ കൂടിക്കാഴ്ച നടത്തി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ അഞ്ചു സ്ഥാനാർഥികളെ ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. സംഗ്രൂർ, ഫരീദ്കോട്ട്, ഹോശിയാർപുർ, അമൃത്സർ, അനന്ദ്പുർ സാഹിബ് എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. സംഗ്രൂരിരിൽ ഭഗവന്ദമാൻ തന്നെ മത്സരിക്കും. ഫരീദ് കോട്ടിൽ സന്ധു സിംഗും മത്സരിക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി പഞ്ചാബിൽ നാലു സീറ്റുകളിൽ വിജയിച്ചിരുന്നു.പഞ്ചാബിലെ പ്രധാന രാഷ്ട്രീയ എതിരാളികൾ കോണ്‍ഗ്രസും ശിരോമണി അകാലിദളുമാണ്. ബിജെപി അകാലിദളിന്റെ സഖ്യമായാണു നിൽക്കുന്നത്.
പഞ്ചാബിലെ കോണ്‍ഗ്രസ് സർക്കാരിനെതിരേയും കേജരിവാൾ രൂക്ഷമായി വിമർശിച്ചു. തെരഞ്ഞെടുപ്പു സമയത്തു നൽകിയ വാഗ്ദാനങ്ങളൊന്നും തന്നെ കോണ്‍ഗ്രസ് സർക്കാർ ഇതുവരെ നടപ്പാക്കിയിട്ടില്ല. കർഷകരുടെ വായ്പകൾ എഴുതിത്തള്ളിയില്ല.
യുവാക്കൾക്ക് സ്മാർട്ട് ഫോണുകൾ നൽകുമെന്നു പറഞ്ഞു കബളിപ്പിച്ചു. ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും ജോലി നൽകുമെന്ന വാക്കും പാലിച്ചിട്ടില്ലെന്നും കേജരിവാൾ കുറ്റപ്പെടുത്തി.