ബംഗളൂരു: കർണാടക മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ ഉപയോഗിക്കുന്ന മെഴ്സിഡസ് ബൻസ് കാറിനെ പിന്തുടർന്നു വിവാദവും. എംഎൽഎയായ ബൈരാതി സുരേഷ് സമ്മാനിച്ച ആഡംബര കാറാണു സിദ്ധരാമയ്യ ഉപയോഗിക്കുന്നതെന്നാണ് മാധ്യമവാർത്തകൾ. എന്നാൽ, എംഎൽഎയുടെ സമ്മാനമല്ലെന്നും സിദ്ധരാമയ്യയുടെ യാത്രയ്ക്കായി എംഎൽഎ കാർ വിട്ടുനൽകുകയായിരുന്നു എന്നുമാണ് കോൺഗ്രസിന്റെ വിശദീകരണം. സുഹൃത്തിന്റെ കാർ യാത്രയ്ക്കായി സിദ്ധരാമയ്യ ഉപയോഗിക്കുന്നുവെന്നു കരുതിയാൽ മതിയെന്നു മുതിർന്ന നേതാവ് ഡി.കെ. ശിവകുമാർ വിശദീകരിക്കുന്നു.
സംഭാവനകൾ സ്വീകരിച്ചതിന്റെ പേരിൽ സിദ്ധരാമയ്യ പല തവണ പ്രതിക്കൂട്ടിലായിട്ടുണ്ട്. മുൻമന്ത്രി കെ.ജെ. ജോർജ് സംഭാവന ചെയ്ത ടൊയോട്ട ലാൻഡ്ക്രൂയിസറിന്റെ പേരിലുള്ളതാണ് അതിലൊന്ന്. കഴിഞ്ഞവർഷമാണ് സംഭവം. വാഹനത്തിനൊപ്പം ഒരുവർഷത്തേക്കു സൗജന്യമായി പെട്രോളൊഴിക്കാനുള്ള കൂപ്പണും കെ.ജെ. ജോർജ് സമ്മാനിച്ചിരുന്നു. ദൂരയാത്രയ്ക്കായി സിദ്ധരാമയ്യ പഴയ ഇന്നോവ കാർ ഉപയോഗിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതിനാലാണു വാഹനം നൽകിയതെന്നായിരുന്നു ജോർജിന്റെ വിശദീകരണം.
വിദേശ ഇന്ത്യക്കാരനായ സുഹൃത്ത് നൽകിയ 70 ലക്ഷംരൂപയുടെ വാച്ച് സംഭാവന സ്വീകരിച്ചതും നേരത്തെ വിവാദമായിരുന്നു. ഇതേത്തുടർന്ന് വാച്ച് തിരിച്ചുകൊടുത്താണു സിദ്ധരാമയ്യ തലയൂരിയത്.
സംഭാവനകൾ സ്വീകരിച്ചതിന്റെ പേരിൽ സിദ്ധരാമയ്യ പല തവണ പ്രതിക്കൂട്ടിലായിട്ടുണ്ട്. മുൻമന്ത്രി കെ.ജെ. ജോർജ് സംഭാവന ചെയ്ത ടൊയോട്ട ലാൻഡ്ക്രൂയിസറിന്റെ പേരിലുള്ളതാണ് അതിലൊന്ന്. കഴിഞ്ഞവർഷമാണ് സംഭവം. വാഹനത്തിനൊപ്പം ഒരുവർഷത്തേക്കു സൗജന്യമായി പെട്രോളൊഴിക്കാനുള്ള കൂപ്പണും കെ.ജെ. ജോർജ് സമ്മാനിച്ചിരുന്നു. ദൂരയാത്രയ്ക്കായി സിദ്ധരാമയ്യ പഴയ ഇന്നോവ കാർ ഉപയോഗിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതിനാലാണു വാഹനം നൽകിയതെന്നായിരുന്നു ജോർജിന്റെ വിശദീകരണം.
വിദേശ ഇന്ത്യക്കാരനായ സുഹൃത്ത് നൽകിയ 70 ലക്ഷംരൂപയുടെ വാച്ച് സംഭാവന സ്വീകരിച്ചതും നേരത്തെ വിവാദമായിരുന്നു. ഇതേത്തുടർന്ന് വാച്ച് തിരിച്ചുകൊടുത്താണു സിദ്ധരാമയ്യ തലയൂരിയത്.