ചെന്നൈ: തിരുവള്ളൂർ ഗുമ്മിഡിപൂണ്ടി റെയിൽവേ ട്രാക്കിനു സമീപം ആയുധങ്ങളുമായെത്തിയ എട്ടംഗസംഘം മൂന്നു യുവാക്കളെ കൊലപ്പെടുത്തി. പോളിടെക്നിക് വിദ്യാർഥി ആകാശ്(17), വിമൽ(21), സതീഷ്(26) എന്നിവരാണു കൊല്ലപ്പെട്ടത്.
റെയിൽവേ ട്രാക്കിനു സമീപം സംസാരിച്ചുകൊണ്ടിരുന്ന മൂവരെയും സിനിമാ സെറ്റിൽ വാഹനങ്ങളിലെത്തിയ സംഘം ഓടിച്ചിട്ടു പിടിച്ചു വെട്ടിക്കൊല്ലുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 18 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷാജഹാൻ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ആസൂത്രിതമായ കൊലപാതകം അരങ്ങേറിയതെന്നു തിരുവള്ളൂർ പോലീസ് പറഞ്ഞു. എട്ടു സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തിവരുന്നത്.
റെയിൽവേ ട്രാക്കിനു സമീപം സംസാരിച്ചുകൊണ്ടിരുന്ന മൂവരെയും സിനിമാ സെറ്റിൽ വാഹനങ്ങളിലെത്തിയ സംഘം ഓടിച്ചിട്ടു പിടിച്ചു വെട്ടിക്കൊല്ലുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 18 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷാജഹാൻ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ആസൂത്രിതമായ കൊലപാതകം അരങ്ങേറിയതെന്നു തിരുവള്ളൂർ പോലീസ് പറഞ്ഞു. എട്ടു സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തിവരുന്നത്.