ലണ്ടൻ: ബ്രിട്ടനിലെ തൊണ്ണൂറ്റേഴുകാരനായ ഫിലിപ്പ് രാജകുമാരൻ കാറപകടത്തിനു 48 മണിക്കൂറിനകം സീറ്റ് ബെൽറ്റിടാതെ കാറോടിച്ച ചിത്രം വിവാദം സൃഷ്ടിച്ചു.
എസിലബത്ത് രാജ്ഞിയുടെ ഭർത്താവായ ഫിലിപ്പ് വ്യാഴാഴ്ച ഓടിച്ച ലാൻഡ് റോവർ ഒരു കാറുമായി കൂട്ടിയിടിച്ച് രണ്ടു സ്ത്രീകൾക്കു പരിക്കേറ്റിരുന്നു. ഫിലിപ്പിന്റെ കാർ മറിഞ്ഞെങ്കിലും അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കിഴക്കൻ ഇംഗ്ലണ്ടിൽ എലിസബത്ത് രാജ്ഞിയുടെ സാന്ദ്രിങാം എസ്റ്റേറ്റിനു സമീപമായിരുന്നു അപകടം.
ഇന്നലെ ഫിലിപ്പ് മറ്റൊരു ലാൻഡ് റോവർ സാന്ദ്രിങാമിലൂടെ ഓടിച്ചുപോകുന്ന ചിത്രമാണ് പുറത്തുവന്നത്. കണ്ണട വച്ചിരിക്കുന്ന അദ്ദേഹം സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ലെന്നു ചിത്രത്തിൽ വ്യക്തമായി. ഫോട്ടോയെക്കുറിച്ച് അറിയാമെന്നും ഡ്രൈവർക്ക് വേണ്ട ഉപദേശം നല്‍കിയെന്നും പോലീസ് പ്രതികരിച്ചു.
ഇതിനിടെ, തങ്ങള്‍ കൊല്ലപ്പെടാമായിരുന്നിട്ടും ഫിലിപ്പ് ക്ഷമ ചോദിച്ചില്ലെന്ന് അപകടത്തില്‍ കൈ ഒടിഞ്ഞ എമ്മ ഫെയര്‍വെതര്‍ പറഞ്ഞു. ഇവരുടെ കാറില്‍ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നെങ്കിലും അപകടമൊന്നും പറ്റിയില്ല.
എസിലബത്ത് രാജ്ഞിയുടെ ഭർത്താവായ ഫിലിപ്പ് വ്യാഴാഴ്ച ഓടിച്ച ലാൻഡ് റോവർ ഒരു കാറുമായി കൂട്ടിയിടിച്ച് രണ്ടു സ്ത്രീകൾക്കു പരിക്കേറ്റിരുന്നു. ഫിലിപ്പിന്റെ കാർ മറിഞ്ഞെങ്കിലും അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കിഴക്കൻ ഇംഗ്ലണ്ടിൽ എലിസബത്ത് രാജ്ഞിയുടെ സാന്ദ്രിങാം എസ്റ്റേറ്റിനു സമീപമായിരുന്നു അപകടം.
ഇന്നലെ ഫിലിപ്പ് മറ്റൊരു ലാൻഡ് റോവർ സാന്ദ്രിങാമിലൂടെ ഓടിച്ചുപോകുന്ന ചിത്രമാണ് പുറത്തുവന്നത്. കണ്ണട വച്ചിരിക്കുന്ന അദ്ദേഹം സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ലെന്നു ചിത്രത്തിൽ വ്യക്തമായി. ഫോട്ടോയെക്കുറിച്ച് അറിയാമെന്നും ഡ്രൈവർക്ക് വേണ്ട ഉപദേശം നല്‍കിയെന്നും പോലീസ് പ്രതികരിച്ചു.
ഇതിനിടെ, തങ്ങള്‍ കൊല്ലപ്പെടാമായിരുന്നിട്ടും ഫിലിപ്പ് ക്ഷമ ചോദിച്ചില്ലെന്ന് അപകടത്തില്‍ കൈ ഒടിഞ്ഞ എമ്മ ഫെയര്‍വെതര്‍ പറഞ്ഞു. ഇവരുടെ കാറില്‍ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നെങ്കിലും അപകടമൊന്നും പറ്റിയില്ല.