ടോക്കിയോ: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ പുരുഷൻ മസാസോ നൊനാക 113-ാം വയസിൽ അന്തരിച്ചു. ജപ്പാൻകാരനായ ഇദ്ദേഹം 1905 ജൂലൈയിൽ ജനിച്ചുവെന്നാണ് ഗിന്നസ് റിക്കാർഡ് രേഖകൾ. സ്പെയിൻകാരനായ ഫ്രാൻസിസ്കോ നുനെസ് ഒളിവേര കഴിഞ്ഞ വർഷം അന്തരിച്ചതിനെത്തുടർന്നാണ് ലോകമുത്തച്ഛൻ പദവി നൊനാകയ്ക്കു ലഭിച്ചത്.
പൂർണവിശ്രമത്തിലായിരുന്ന നൊനാക ടിവിയിൽ സുമോ ഗുസ്തി മത്സരങ്ങൾ കാണുന്നതിലും മധുരം കഴിക്കുന്നതിലും വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. നൊനാകയുടെ ഏഴു സഹോദരങ്ങളും ഭാര്യയും അഞ്ചു മക്കളിൽ മൂന്നു പേരും മരിച്ചു.
ജനങ്ങളുടെ ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ മുൻനിരയിലാണു ജപ്പാൻ. ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ വനിത 116കാരിയായ ഫുക്കുഷിമ സ്വദേശിനി കാനേ തനാകയാണ്. 1997ൽ 122-ാം വയസിൽ അന്തരിച്ച ഫ്രഞ്ചുകാരൻ ഷോൺ ലൂയി ക്ലമന്റ് ആണ് ഏറ്റവും കൂടുതൽ കാലം ജീവിച്ച വ്യക്തി.
പൂർണവിശ്രമത്തിലായിരുന്ന നൊനാക ടിവിയിൽ സുമോ ഗുസ്തി മത്സരങ്ങൾ കാണുന്നതിലും മധുരം കഴിക്കുന്നതിലും വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. നൊനാകയുടെ ഏഴു സഹോദരങ്ങളും ഭാര്യയും അഞ്ചു മക്കളിൽ മൂന്നു പേരും മരിച്ചു.
ജനങ്ങളുടെ ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ മുൻനിരയിലാണു ജപ്പാൻ. ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ വനിത 116കാരിയായ ഫുക്കുഷിമ സ്വദേശിനി കാനേ തനാകയാണ്. 1997ൽ 122-ാം വയസിൽ അന്തരിച്ച ഫ്രഞ്ചുകാരൻ ഷോൺ ലൂയി ക്ലമന്റ് ആണ് ഏറ്റവും കൂടുതൽ കാലം ജീവിച്ച വ്യക്തി.