ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ നാലര വർഷക്കാലത്ത് ഇന്ത്യയുടെ മൊത്തം കടബാധ്യത 49 ശതമാനം കൂടി 82 ലക്ഷം കോടി രൂപയായി. കേന്ദ്രസർക്കാർ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച തത്സ്ഥിതി റിപ്പോർട്ടിലാണ് (സ്റ്റാറ്റസ് പേപ്പർ ഓണ് ഗവണ്മെന്റ് ഡെബ്റ്റ്) കടബാധ്യത കൂടിയെന്ന വെളിപ്പെടുത്തലുണ്ടായത്.
കേന്ദ്രസർക്കാരിന്റെ പ്രതീക്ഷകൾ തകിടംമറിച്ച് ധനക്കമ്മിയും കൂടുന്നത് സ്ഥിതി വഷളാക്കി. നടപ്പു സാന്പത്തിക വർഷം ധനക്കമ്മി 6.24 കോടിയായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ, നവംബർ വരെയുള്ള ആദ്യ ഏഴു മാസത്തിൽ തന്നെ ഇത് 114.8 ശതമാനം കൂടി 7.17 ലക്ഷം കോടിയായി വർധിച്ചെന്നു കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോർട്ടിലുണ്ട്.മോദി സർക്കാരിന്റെ നാലര വർഷത്തിൽ രാജ്യത്തെ പൊതുകടം 51.7 ശതമാനവും ആഭ്യന്തര കടം 54 ശതമാനവും കൂടിയതായും ധനമന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കി. വിപണികളിൽ നിന്നു കടമെടുക്കൽ 47.5 ശതമാനവും സ്വർണ ബോണ്ടുകളിലൂടെയുള്ള കടം 100 ശതമാനവും ഇക്കാലയളവിൽ കൂടി.
2014 ജൂണിൽ 54,90,763 കോടിരൂപയായിരുന്നു സർക്കാരിന്റെ കടബാധ്യത. ഇതാണു മോദി സർക്കാരിന്റെ കാലത്തു 2018 സെപ്റ്റ്ംബറിൽ 82,03,253 കോടി രൂപയായി കൂടിയത്.
കേന്ദ്രസർക്കാരിന്റെ പ്രതീക്ഷകൾ തകിടംമറിച്ച് ധനക്കമ്മിയും കൂടുന്നത് സ്ഥിതി വഷളാക്കി. നടപ്പു സാന്പത്തിക വർഷം ധനക്കമ്മി 6.24 കോടിയായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ, നവംബർ വരെയുള്ള ആദ്യ ഏഴു മാസത്തിൽ തന്നെ ഇത് 114.8 ശതമാനം കൂടി 7.17 ലക്ഷം കോടിയായി വർധിച്ചെന്നു കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോർട്ടിലുണ്ട്.മോദി സർക്കാരിന്റെ നാലര വർഷത്തിൽ രാജ്യത്തെ പൊതുകടം 51.7 ശതമാനവും ആഭ്യന്തര കടം 54 ശതമാനവും കൂടിയതായും ധനമന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കി. വിപണികളിൽ നിന്നു കടമെടുക്കൽ 47.5 ശതമാനവും സ്വർണ ബോണ്ടുകളിലൂടെയുള്ള കടം 100 ശതമാനവും ഇക്കാലയളവിൽ കൂടി.
2014 ജൂണിൽ 54,90,763 കോടിരൂപയായിരുന്നു സർക്കാരിന്റെ കടബാധ്യത. ഇതാണു മോദി സർക്കാരിന്റെ കാലത്തു 2018 സെപ്റ്റ്ംബറിൽ 82,03,253 കോടി രൂപയായി കൂടിയത്.